നെല്ലിയാമ്പതി: തോട്ടം തൊഴിലാളിയായ ബംഗാളി സ്ത്രീ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചു. നെല്ലിയാമ്പതി പോബ്സണ് എസ്റ്റേറ്റ് തൊഴിലാളിയായ കൊല്‍ക്കത്ത ഫര്‍ഗനാസ് സ്വദേശി ബുദ്ധുസര്ദാറിന്റെ ഭാര്യ അനിത സര്‍ദാർ (45) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 7.30ന് പോബ്സണ് എസ്റ്റേറ്റിന്റെ പ്രധാന ഗേറ്റിനു സമീപത്തെ കാപ്പിത്തോട്ടത്തിലായിരുന്നു ആക്രമണം. കാപ്പിക്കുരു പറിക്കുന്നതിനു തൊഴിലാളികളെത്തിയപ്പോള്‍ ചെടികള്‍ക്കിടയില്‍ കിടന്നിരുന്ന കാട്ടുപോത്ത് ആള്‍പ്പെരുമാറ്റം കേട്ട് ഓടുകയായിരുന്നു.
ഓടുന്നതിനിടെ കാട്ടുപോത്ത് അനിതയെ കൊമ്പുകൊണ്ടു കുത്തി ചുഴറ്റിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു.
മൃതദേഹം നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രം മോര്‍ച്ചറിയില്‍. മക്കള്‍: സംഗീത, സുമിത, ദീപു.
ഇന്നലെ രാവിലെ 7.30ന് പോബ്സണ് എസ്റ്റേറ്റിന്റെ പ്രധാന ഗേറ്റിനു സമീപത്തെ കാപ്പിത്തോട്ടത്തിലായിരുന്നു ആക്രമണം. കാപ്പിക്കുരു പറിക്കുന്നതിനു തൊഴിലാളികളെത്തിയപ്പോള്‍ ചെടികള്‍ക്കിടയില്‍ കിടന്നിരുന്ന കാട്ടുപോത്ത് ആള്‍പ്പെരുമാറ്റം കേട്ട് ഓടുകയായിരുന്നു.
ഓടുന്നതിനിടെ കാട്ടുപോത്ത് അനിതയെ കൊമ്പുകൊണ്ടു കുത്തി ചുഴറ്റിയെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു.
മൃതദേഹം നെന്മാറ സാമൂഹ്യാരോഗ്യകേന്ദ്രം മോര്‍ച്ചറിയില്‍. മക്കള്‍: സംഗീത, സുമിത, ദീപു.