ബെയ്ജിംഗ്: കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ വിവാഹം മാറ്റിവച്ച ചൈനീസ് ഡോക്ടർ രോഗം ബാധിച്ചു മരിച്ചു. വുഹാനിലെ ജിയാംഗ്സിയ ജില്ലയിലുള്ള ഫസ്റ്റ് പീപ്പിൾസ് ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിരുന്ന ഡോ. പെംഗ് യിൻഹുവ(29) വ്യാഴാഴ്ച രാതിയാണു മരിച്ചത്. കൊറോണ മൂലം മരിക്കുന്ന ഒന്‍പതാമത്തെ ആരോഗ്യ പ്രവർത്തകനാണ്.
പെംഗിന്റെ വിവാഹം ഫെബ്രുവരി ഒന്നിനു നിശ്ചയിച്ചിരുന്നതാണ്. ആശുപത്രി അധികൃതർ ദിവസങ്ങൾക്കു മുന്‍പേ അവധിയും നല്‍കിയിരുന്നു. എന്നാൽ കൊറോണ പടരാൻ തുടങ്ങിയപ്പോൾ ഇദ്ദേഹം വിവാഹം മാറ്റിവച്ച് ജോലിയിൽ തുടർന്നു. ജനുവരി 25നാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നല്കിയ ലി വെൻലിയാംഗ്, വുഹാൻ ഹോസ്പിറ്റൽ മേധാവി ലിയു ഷിമിംഗ് എന്നിവർ നേരത്തേ രോഗം പിടിപെട്ട് മരിച്ചിരുന്നു. മരിച്ച മറ്റ് ആരോഗ്യപ്രവർത്തകരിൽ വുഹാൻ ഹോസ്പിറ്റലിലെ സീനിയർ നഴ്സ് അടക്കം ഉൾപ്പെടുന്നു.
പെംഗിന്റെ വിവാഹം ഫെബ്രുവരി ഒന്നിനു നിശ്ചയിച്ചിരുന്നതാണ്. ആശുപത്രി അധികൃതർ ദിവസങ്ങൾക്കു മുന്‍പേ അവധിയും നല്‍കിയിരുന്നു. എന്നാൽ കൊറോണ പടരാൻ തുടങ്ങിയപ്പോൾ ഇദ്ദേഹം വിവാഹം മാറ്റിവച്ച് ജോലിയിൽ തുടർന്നു. ജനുവരി 25നാണ് രോഗം സ്ഥിരീകരിച്ചത്.
കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നല്കിയ ലി വെൻലിയാംഗ്, വുഹാൻ ഹോസ്പിറ്റൽ മേധാവി ലിയു ഷിമിംഗ് എന്നിവർ നേരത്തേ രോഗം പിടിപെട്ട് മരിച്ചിരുന്നു. മരിച്ച മറ്റ് ആരോഗ്യപ്രവർത്തകരിൽ വുഹാൻ ഹോസ്പിറ്റലിലെ സീനിയർ നഴ്സ് അടക്കം ഉൾപ്പെടുന്നു.