വാഷിംഗ്ടൺ ഡിസി/ന്യൂഡൽഹി: വാണിജ്യകാര്യത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. “വർഷങ്ങളായി അവർ നമ്മേ കടുപ്പത്തിൽ അടിക്കുകയാണ്. ഞാൻ ഏതായാലും അവരോട് അല്പം കച്ചവടം സംസാരിക്കും”എന്നാണു ട്രംപ് ഇന്നലെ കോളറാഡോയിലെ ഒരു പൊതുയോഗത്തിൽ പറഞ്ഞത്.
അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ചുങ്കം കുറയ്ക്കാനും വിലക്കുള്ള ഇനങ്ങളുടെ വിലക്ക് നീക്കാനും ട്രംപ് സമ്മർദം ചെലുത്തുമെന്നാണ് ഇതിലെ സൂചനയെന്നു നിരീക്ഷകർ പറഞ്ഞു.
സന്ദർശനത്തിനുള്ള ട്രംപിന്റെ ഔദ്യോഗികസംഘത്തിന്റെ വലുപ്പവും നിലവാരവും ഇന്നലെ ഉയർത്തിയത് ഇന്ത്യയിലേക്കുള്ള വരവിന് അദ്ദേഹം നല്കുന്ന മുന്തിയ പ്രാധാന്യം വ്യക്തമാക്കുന്നു. ട്രഷറി സെക്രട്ടറി സ്റ്റീവൻ മനൂചിൻ, വാണിജ്യ സെക്രട്ടറി വിൽബർ റോസ്, ട്രംപിന്റെ മകൾ ഇവാങ്ക, മരുമകനും ട്രംപിന്റെ സീനിയർ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്നർ എന്നിവരും സംഘത്തിലുണ്ടാകുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ട്രംപും ഭാര്യ മെലാനിയയും എന്നായിരുന്നു വ്യാഴാഴ്ചവരെ അറിയിച്ചിരുന്നത്.
അമേരിക്കൻ വാണിജ്യ പ്രതിനിധി റോബർട്ട് ലൈറ്റൈസർ വരുന്നില്ല. ഇന്ത്യയുമായി ഇപ്പോൾ വാണിജ്യ ഉടന്പടി ഉണ്ടാകില്ല എന്നതുകൊണ്ടാണ് ലൈറ്റൈസർ വരവ് വേണ്ടെന്നു വച്ചത്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര ഉടന്പടിക്കു ചർച്ച നടക്കുകയാണെന്നു കഴിഞ്ഞ ദിവസം ട്രംപ് സൂചിപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷമേ ആ കരാർ ഉണ്ടാകൂ എന്നാണു സൂചന.
യുഎസ് സാധനങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം കുറയ്ക്കുക, അമേരിക്കൻ പാലുത്പന്നങ്ങൾക്കുള്ള വിലക്ക് മാറ്റുക, ആപ്പിളും മറ്റു പഴങ്ങളും ആൽമണ്ട്, വാൽനട്ട് തുടങ്ങിയവയും മറ്റു കാർഷികോത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനു ചുങ്കം ഒഴിവാക്കുക, അമേരിക്കൻ മെഡിക്കൽ ഉപകരണങ്ങൾക്കു വിലനിയന്ത്രണം ഏർപ്പെടുത്തിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണു ട്രംപിനുള്ളത്. ബൗദ്ധികസ്വത്തവകാശ വിഷയത്തിൽ ഇന്ത്യ കൂടുതലായി വഴങ്ങണമെന്നും ട്രംപ് ആഗ്രഹിക്കുന്നു.
ഇതിൽ പലതും അംഗീകരിക്കാൻ ഇന്ത്യക്കു തടസങ്ങളുണ്ട്. അമേരിക്ക കാലിത്തീറ്റയിൽ മാംസം ചേർക്കുന്നതിനാൽ അവിടത്തെ പാലുത്പന്നങ്ങൾ ഇന്ത്യക്കാരിൽ നല്ലൊരു പങ്കിന് അസ്വീകാര്യമാകും.
കാർഷികോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ കർഷകരെ വീണ്ടും ബുദ്ധിമുട്ടിലാക്കുന്നതാകും ചുങ്കമില്ലാത്ത ഇറക്കുമതി. ഇക്കാര്യങ്ങളിൽ ഇന്ത്യയെ സമ്മർദത്തിലാക്കാനാണു ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഇന്നലത്തെ പ്രസ്താവന കാണിക്കുന്നു.
അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ചുങ്കം കുറയ്ക്കാനും വിലക്കുള്ള ഇനങ്ങളുടെ വിലക്ക് നീക്കാനും ട്രംപ് സമ്മർദം ചെലുത്തുമെന്നാണ് ഇതിലെ സൂചനയെന്നു നിരീക്ഷകർ പറഞ്ഞു.
സന്ദർശനത്തിനുള്ള ട്രംപിന്റെ ഔദ്യോഗികസംഘത്തിന്റെ വലുപ്പവും നിലവാരവും ഇന്നലെ ഉയർത്തിയത് ഇന്ത്യയിലേക്കുള്ള വരവിന് അദ്ദേഹം നല്കുന്ന മുന്തിയ പ്രാധാന്യം വ്യക്തമാക്കുന്നു. ട്രഷറി സെക്രട്ടറി സ്റ്റീവൻ മനൂചിൻ, വാണിജ്യ സെക്രട്ടറി വിൽബർ റോസ്, ട്രംപിന്റെ മകൾ ഇവാങ്ക, മരുമകനും ട്രംപിന്റെ സീനിയർ ഉപദേഷ്ടാവുമായ ജാറെഡ് കുഷ്നർ എന്നിവരും സംഘത്തിലുണ്ടാകുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ട്രംപും ഭാര്യ മെലാനിയയും എന്നായിരുന്നു വ്യാഴാഴ്ചവരെ അറിയിച്ചിരുന്നത്.
അമേരിക്കൻ വാണിജ്യ പ്രതിനിധി റോബർട്ട് ലൈറ്റൈസർ വരുന്നില്ല. ഇന്ത്യയുമായി ഇപ്പോൾ വാണിജ്യ ഉടന്പടി ഉണ്ടാകില്ല എന്നതുകൊണ്ടാണ് ലൈറ്റൈസർ വരവ് വേണ്ടെന്നു വച്ചത്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര ഉടന്പടിക്കു ചർച്ച നടക്കുകയാണെന്നു കഴിഞ്ഞ ദിവസം ട്രംപ് സൂചിപ്പിച്ചിരുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷമേ ആ കരാർ ഉണ്ടാകൂ എന്നാണു സൂചന.
യുഎസ് സാധനങ്ങൾക്കുള്ള ഇറക്കുമതിച്ചുങ്കം കുറയ്ക്കുക, അമേരിക്കൻ പാലുത്പന്നങ്ങൾക്കുള്ള വിലക്ക് മാറ്റുക, ആപ്പിളും മറ്റു പഴങ്ങളും ആൽമണ്ട്, വാൽനട്ട് തുടങ്ങിയവയും മറ്റു കാർഷികോത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിനു ചുങ്കം ഒഴിവാക്കുക, അമേരിക്കൻ മെഡിക്കൽ ഉപകരണങ്ങൾക്കു വിലനിയന്ത്രണം ഏർപ്പെടുത്തിയതു പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണു ട്രംപിനുള്ളത്. ബൗദ്ധികസ്വത്തവകാശ വിഷയത്തിൽ ഇന്ത്യ കൂടുതലായി വഴങ്ങണമെന്നും ട്രംപ് ആഗ്രഹിക്കുന്നു.
ഇതിൽ പലതും അംഗീകരിക്കാൻ ഇന്ത്യക്കു തടസങ്ങളുണ്ട്. അമേരിക്ക കാലിത്തീറ്റയിൽ മാംസം ചേർക്കുന്നതിനാൽ അവിടത്തെ പാലുത്പന്നങ്ങൾ ഇന്ത്യക്കാരിൽ നല്ലൊരു പങ്കിന് അസ്വീകാര്യമാകും.
കാർഷികോത്പന്നങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ കർഷകരെ വീണ്ടും ബുദ്ധിമുട്ടിലാക്കുന്നതാകും ചുങ്കമില്ലാത്ത ഇറക്കുമതി. ഇക്കാര്യങ്ങളിൽ ഇന്ത്യയെ സമ്മർദത്തിലാക്കാനാണു ട്രംപ് ഉദ്ദേശിക്കുന്നതെന്ന് ഇന്നലത്തെ പ്രസ്താവന കാണിക്കുന്നു.