ന്യൂഡൽഹി: പന്തളം രാജകുടുംബത്തിലെ തർക്കം പരിഹരിക്കുന്നതിനായി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സമവായമായില്ല. ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന വാദത്തിൽ ആർ.ആർ. വർമ വിഭാഗം ഉറച്ചുനിന്നതോടെ തർക്കം അതേപടി തുടരുകയായിരുന്നു.
തർക്ക പരിഹാരത്തിനു രാജ കുടുംബത്തിനുള്ളിൽ ശ്രമം നടക്കുന്നുണ്ടെന്നും അടുത്ത മാസം ആദ്യത്തോടെ നിർവാഹക സംഘത്തിന്റെ ജനറൽ ബോഡി യോഗം ചേരുമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം അറിയിച്ചു.
ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്ന നിർവാഹക സംഘം ഏകപക്ഷീയമായ തീരുമാനമെടുക്കുന്നെന്നു ചൂണ്ടിക്കാട്ടി രാജകുടുംബത്തിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടത്. തുടർന്നു തർക്കം പരിഹരിക്കുന്നതിനായി ഇരു വിഭാഗവുമായി ചർച്ച നടത്താൻ അറ്റോർണി ജനറലിനെ ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിയോഗിക്കുകയായിരുന്നു.
അതേസമയം, രാജകുടുംബത്തിലെ തർക്കത്തിൽ കോടതി ഇടപെടുന്നതിലുള്ള അതൃപ്തിയാണ് ഇരുവിഭാഗവും ഇന്നലെ നടന്ന യോഗത്തിൽ അറിയിച്ചതായാണു സൂചന.
തിരുവാഭരണം സൂക്ഷിക്കുന്നതു സംബന്ധിച്ച കാര്യങ്ങളൊന്നും യോഗത്തിൽ ചർച്ചയായില്ല. തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ കോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അടുത്താഴ്ച പന്തളത്തെത്തും. രേവതി നാൾ രാമവർമരാജയുടെ ഒപ്പ് ശരിയാണോയെന്ന കാര്യം പത്തനംതിട്ട ജില്ലാ ജഡ്ജി 25നു പരിശോധിക്കും. ഇരുവരുടെയും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനാണു കോടതി നിർദേശിച്ചിരിക്കുന്നത്.
തർക്ക പരിഹാരത്തിനു രാജ കുടുംബത്തിനുള്ളിൽ ശ്രമം നടക്കുന്നുണ്ടെന്നും അടുത്ത മാസം ആദ്യത്തോടെ നിർവാഹക സംഘത്തിന്റെ ജനറൽ ബോഡി യോഗം ചേരുമെന്നും പന്തളം കൊട്ടാരം നിർവാഹക സംഘം അറിയിച്ചു.
ശബരിമലയിലെ തിരുവാഭരണം സൂക്ഷിക്കുന്ന നിർവാഹക സംഘം ഏകപക്ഷീയമായ തീരുമാനമെടുക്കുന്നെന്നു ചൂണ്ടിക്കാട്ടി രാജകുടുംബത്തിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടത്. തുടർന്നു തർക്കം പരിഹരിക്കുന്നതിനായി ഇരു വിഭാഗവുമായി ചർച്ച നടത്താൻ അറ്റോർണി ജനറലിനെ ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിയോഗിക്കുകയായിരുന്നു.
അതേസമയം, രാജകുടുംബത്തിലെ തർക്കത്തിൽ കോടതി ഇടപെടുന്നതിലുള്ള അതൃപ്തിയാണ് ഇരുവിഭാഗവും ഇന്നലെ നടന്ന യോഗത്തിൽ അറിയിച്ചതായാണു സൂചന.
തിരുവാഭരണം സൂക്ഷിക്കുന്നതു സംബന്ധിച്ച കാര്യങ്ങളൊന്നും യോഗത്തിൽ ചർച്ചയായില്ല. തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ കോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അടുത്താഴ്ച പന്തളത്തെത്തും. രേവതി നാൾ രാമവർമരാജയുടെ ഒപ്പ് ശരിയാണോയെന്ന കാര്യം പത്തനംതിട്ട ജില്ലാ ജഡ്ജി 25നു പരിശോധിക്കും. ഇരുവരുടെയും റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാനാണു കോടതി നിർദേശിച്ചിരിക്കുന്നത്.