ന്യൂഡൽഹി: ടൂർ ഏജൻസി പറ്റിച്ചതിനെത്തുടർന്ന് കേരളത്തിൽനിന്നുള്ള വിദ്യാർഥി പഠനയാത്രാ സംഘം ഡൽഹിയിൽ കുടുങ്ങി. മണ്ണൂത്തി ഡയറി സയൻസ് കോളജിൽ നിന്നുള്ള വിദ്യാർഥികളാണ് തട്ടിപ്പിനിരയായത്.
എട്ടുലക്ഷത്തോളം രൂപ തിരുവനന്തപുരത്തെ ആദിത്യ ഡെസ്റ്റിനേഷൻ എജൻസി മുൻകൂറായി കൈപ്പറ്റിയെന്ന് വിദ്യാർഥികൾ പറഞ്ഞു. രണ്ടുദിവസം മുൻപാണ് തൃശൂർ മണ്ണൂത്തി ഡയറി സയൻസ് കോളജിലെ 42 പേർ അടങ്ങുന്ന സംഘം പഠനയാത്രയ്ക്കായി ഡൽഹിയിലെത്തിയത്. മണാലി, കുളു, ഗോവ എന്നിവിടങ്ങളിലുമായി 23 ദിവസമാണ് യാത്ര നടത്താനിരുന്നത്. ഇതിനായി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന സ്ഥാപനത്തിന് എട്ടു ലക്ഷം രൂപ നൽകി. എന്നാൽ, ഹരിയാനയിലെ കർണാൽ ഡയറി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകാൻ ഡൽഹിയിലെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഏജന്റ് പണം അടച്ചിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും മനസിലായത്.
ഡൽഹിയിലെ യാത്രയ്ക്കായി ഏർപ്പാടാക്കിയ ബസിനും ഏജന്റ് പണം നൽകിയിട്ടില്ല. ടൂർ ഏജൻസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏജന്റിന്റെ ഫോണ് സ്വിച്ച് ഓഫായ നിലയിലാണെന്ന് വിദ്യാർഥികൾ പറയുന്നു. തുടർന്ന് ഡൽഹി കേരള ഹൗസിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തിന്റെ ഓഫീസ് ഇടപെട്ട് വിദ്യാർഥികൾക്ക് കേരള ഹൗസിൽ ഭക്ഷണവും താത്കാലിക താമസവും ഒരുക്കി. പിന്നീട് ഇവർക്ക് കർണാലിലേക്ക് പോകാനുള്ള വണ്ടിയും ഒരുക്കിക്കൊടുത്തു. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം കർണാലിലേക്കുള്ള പഠനയാത്ര തുടരും.
സംഭവത്തിൽ ഏജൻസിയുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ല. ആദിത്യ ഡെസ്റ്റിനേഷൻസ് എജൻസിക്കെതിരേ പോലീസ് കേസ് എടുത്തു.
എട്ടുലക്ഷത്തോളം രൂപ തിരുവനന്തപുരത്തെ ആദിത്യ ഡെസ്റ്റിനേഷൻ എജൻസി മുൻകൂറായി കൈപ്പറ്റിയെന്ന് വിദ്യാർഥികൾ പറഞ്ഞു. രണ്ടുദിവസം മുൻപാണ് തൃശൂർ മണ്ണൂത്തി ഡയറി സയൻസ് കോളജിലെ 42 പേർ അടങ്ങുന്ന സംഘം പഠനയാത്രയ്ക്കായി ഡൽഹിയിലെത്തിയത്. മണാലി, കുളു, ഗോവ എന്നിവിടങ്ങളിലുമായി 23 ദിവസമാണ് യാത്ര നടത്താനിരുന്നത്. ഇതിനായി തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന ആദിത്യ ഡെസ്റ്റിനേഷൻസ് എന്ന സ്ഥാപനത്തിന് എട്ടു ലക്ഷം രൂപ നൽകി. എന്നാൽ, ഹരിയാനയിലെ കർണാൽ ഡയറി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകാൻ ഡൽഹിയിലെ ഹോട്ടലിൽ എത്തിയപ്പോഴാണ് ഏജന്റ് പണം അടച്ചിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടെന്നും മനസിലായത്.
ഡൽഹിയിലെ യാത്രയ്ക്കായി ഏർപ്പാടാക്കിയ ബസിനും ഏജന്റ് പണം നൽകിയിട്ടില്ല. ടൂർ ഏജൻസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഏജന്റിന്റെ ഫോണ് സ്വിച്ച് ഓഫായ നിലയിലാണെന്ന് വിദ്യാർഥികൾ പറയുന്നു. തുടർന്ന് ഡൽഹി കേരള ഹൗസിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തിന്റെ ഓഫീസ് ഇടപെട്ട് വിദ്യാർഥികൾക്ക് കേരള ഹൗസിൽ ഭക്ഷണവും താത്കാലിക താമസവും ഒരുക്കി. പിന്നീട് ഇവർക്ക് കർണാലിലേക്ക് പോകാനുള്ള വണ്ടിയും ഒരുക്കിക്കൊടുത്തു. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം കർണാലിലേക്കുള്ള പഠനയാത്ര തുടരും.
സംഭവത്തിൽ ഏജൻസിയുടെ പ്രതികരണം തേടിയെങ്കിലും ലഭ്യമായിട്ടില്ല. ആദിത്യ ഡെസ്റ്റിനേഷൻസ് എജൻസിക്കെതിരേ പോലീസ് കേസ് എടുത്തു.