കാബൂൾ: പതിനെട്ടു വർഷമായി തുടരുന്ന അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിൽ താലിബാനും അമേരിക്കയും ഈ മാസം 29ന് ദോഹയിൽ ഒപ്പുവച്ചേക്കും.
ഇതിനു മുന്നോടിയായി ഇന്നു മുതൽ ഒരാഴ്ചത്തേക്ക് ആക്രമണങ്ങൾ കുറയ്ക്കുന്നതിനു താലിബാൻ സമ്മതിച്ചിട്ടുണ്ടെന്ന് അഫ്ഗാൻ ദേശീയസുരക്ഷാ സമിതി വക്താവ് ജാവേദ് ഫൈസൽ പറഞ്ഞു. ഭാഗിക വെടിനിർത്തൽ ഇന്നു പ്രാബല്യത്തിൽ വരുമെന്ന് താലിബാനുമായി ബന്ധപ്പെട്ട പാക് കേന്ദ്രം എഎഫ്പി വാർത്താ ഏജൻസിയോടു പറഞ്ഞു.
സമാധാന കരാറിനായി അമേരിക്കയും താലിബാനും ചർച്ച തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കരാർ പ്രാബല്യത്തിൽ വന്നാൽ ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ള പതിമൂവായിരം യുഎസ് സൈനികരിൽ പകുതിപ്പേരെ പിൻവലിക്കാനാവുമെന്നു പെന്റഗൺ കരുതുന്നു.
ആക്രമണങ്ങൾ കുറയ്ക്കാൻ തങ്ങൾക്കു നിർദേശം കിട്ടിയെന്ന് കാണ്ഡഹാറിലെ ഒരു തീവ്രവാദി പറഞ്ഞു. തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറാണ് താലിബാന്റെ ശക്തികേന്ദ്രം. താലിബാനും അമേരിക്കയും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്നതിന് സെപ്റ്റംബറിൽ നീക്കമുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം പ്രസിഡന്റ് ട്രംപ് ഇടപെട്ട് ഈ നീക്കം പൊളിക്കുകയായിരുന്നു.
ഈ മാസംതന്നെ സമാധാനക്കരാറുണ്ടാക്കണമെന്ന കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാന്റെ ഡെപ്യൂട്ടി വക്താവ് സിറാജുദ്ദീൻ ഹഖാനി ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
അമേരിക്ക ഭീകരഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുള്ള ഹഖാനി ശൃംഖലയുടെ മേധാവികൂടിയാണ് സിറാജുദ്ദീൻ. രണ്ടു ദശകത്തോളം ഞങ്ങൾ ശക്തമായി പോരാടിയ ശത്രുവിനോട് സംഭാഷണം നടത്താൻ തയാറായതു തന്നെ മാതൃരാജ്യത്തു സമാധാനം സ്ഥാപിക്കണമെന്ന അഭിവാഞ്ഛ മൂലമാണെന്ന് സിറാജുദ്ദീൻ ചൂണ്ടിക്കാട്ടി.
ഇതിനു മുന്നോടിയായി ഇന്നു മുതൽ ഒരാഴ്ചത്തേക്ക് ആക്രമണങ്ങൾ കുറയ്ക്കുന്നതിനു താലിബാൻ സമ്മതിച്ചിട്ടുണ്ടെന്ന് അഫ്ഗാൻ ദേശീയസുരക്ഷാ സമിതി വക്താവ് ജാവേദ് ഫൈസൽ പറഞ്ഞു. ഭാഗിക വെടിനിർത്തൽ ഇന്നു പ്രാബല്യത്തിൽ വരുമെന്ന് താലിബാനുമായി ബന്ധപ്പെട്ട പാക് കേന്ദ്രം എഎഫ്പി വാർത്താ ഏജൻസിയോടു പറഞ്ഞു.
സമാധാന കരാറിനായി അമേരിക്കയും താലിബാനും ചർച്ച തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കരാർ പ്രാബല്യത്തിൽ വന്നാൽ ഇപ്പോൾ അഫ്ഗാനിസ്ഥാനിലുള്ള പതിമൂവായിരം യുഎസ് സൈനികരിൽ പകുതിപ്പേരെ പിൻവലിക്കാനാവുമെന്നു പെന്റഗൺ കരുതുന്നു.
ആക്രമണങ്ങൾ കുറയ്ക്കാൻ തങ്ങൾക്കു നിർദേശം കിട്ടിയെന്ന് കാണ്ഡഹാറിലെ ഒരു തീവ്രവാദി പറഞ്ഞു. തെക്കൻ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറാണ് താലിബാന്റെ ശക്തികേന്ദ്രം. താലിബാനും അമേരിക്കയും തമ്മിൽ കരാർ ഒപ്പുവയ്ക്കുന്നതിന് സെപ്റ്റംബറിൽ നീക്കമുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം പ്രസിഡന്റ് ട്രംപ് ഇടപെട്ട് ഈ നീക്കം പൊളിക്കുകയായിരുന്നു.
ഈ മാസംതന്നെ സമാധാനക്കരാറുണ്ടാക്കണമെന്ന കാര്യത്തിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാന്റെ ഡെപ്യൂട്ടി വക്താവ് സിറാജുദ്ദീൻ ഹഖാനി ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
അമേരിക്ക ഭീകരഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുള്ള ഹഖാനി ശൃംഖലയുടെ മേധാവികൂടിയാണ് സിറാജുദ്ദീൻ. രണ്ടു ദശകത്തോളം ഞങ്ങൾ ശക്തമായി പോരാടിയ ശത്രുവിനോട് സംഭാഷണം നടത്താൻ തയാറായതു തന്നെ മാതൃരാജ്യത്തു സമാധാനം സ്ഥാപിക്കണമെന്ന അഭിവാഞ്ഛ മൂലമാണെന്ന് സിറാജുദ്ദീൻ ചൂണ്ടിക്കാട്ടി.