കോയമ്പത്തൂർ: അവിനാശി ദുരന്തം ഇതിലും വലുതാകുമായിരുന്നു. അപകടത്തിൽ ബസിന്റെ ഡീസൽ ടാങ്കിനു തീ പിടിച്ചിരുന്നെങ്കിൽ എല്ലാം തീഗോളത്തിൽ അമരുമായിരുന്നു.
ബസ് വെട്ടിപ്പൊളിച്ചാണു യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്. ഹൃദയഭേദകമായിരുന്നു കാഴ്ച. ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ. ഭക്ഷണപ്പൊതികൾ, കുടിവെള്ളക്കുപ്പികൾ, ബാഗുകൾ, നിരങ്ങിനീങ്ങി രക്ഷപ്പെടുത്തണമേ എന്ന് നിലവിളിക്കുന്നവർ. ഉറക്കത്തിൽത്തന്നെ മരണത്തിലേക്കു പോയവർ. സംഭവിച്ചത് എന്തെന്നറിയാതെ അന്ധാളിച്ചു നിന്നവർ. ഒരുഭാഗം മൊത്തം തകർന്ന ബസിൽ ബാക്കിയുണ്ടായിരുന്നത് ഇതാണ് - രക്ഷാപ്രവർത്തകർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഒരു നാൾ വൈകി, മരണത്തിലേക്ക്
ബംഗളൂരുവിൽനിന്ന് ഒരുനാൾ വൈകി എറണാകുളത്തേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ യാത്ര മരണയാത്രയായി. 17നാണ് അപകടത്തിൽപെട്ട ബസ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കു പോയത്. 18നു വൈകുന്നേരം എറണാകുളത്തേക്കു തിരിക്കേണ്ടതായിരുന്നു. എന്നാൽ യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരവ് ഒരു ദിവസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി തുടങ്ങിയ യാത്രയാണ് മരണത്തിലേക്കുള്ള യാത്രയായി മാറിയത്.
ആകെ 48 യാത്രക്കാർ
ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വന്ന കെഎസ്ആർടിസി വോൾവോ ബസിൽ ഉണ്ടായിരുന്നതു 48 യാത്രക്കാർ. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന് ഈ മൂന്നിടത്തു മാത്രമാണ് സ്റ്റോപ്പുകൾ ഉള്ളത്. റിസർവേഷൻ ചാർട്ട് പ്രകാരം എറണാകുളത്ത് 25 പേരും പാലക്കാട്ട് നാലുപേരും തൃശൂരിൽ 16 പേരുമാണ് ഇറങ്ങേണ്ടിയിരുന്നത്.
ദുരന്തത്തിലെത്തിയത് സമയം മാറ്റിയ യാത്ര
കൊച്ചി: അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബംഗളൂരു- എറണാകുളം ബസ് പതിവ് യാത്രാസമയം മാറ്റി സഞ്ചരിച്ചത് ദുരന്തത്തിലേക്ക്. യാത്രക്കാര്‍ കുറവായിരുന്നതിനാലാണ് 18ന് പുറപ്പെടേണ്ടിയിരുന്ന സര്‍വീസ് 19 ന് രാത്രിയിലേക്ക് മാറ്റിയത്. ഈ നിര്‍ദേശം മുന്നോട്ടുവച്ചത് അപകടത്തില്‍ മരണപ്പെട്ട ബസ് ജീവനക്കാരായ ബൈജുവും ഗിരീഷും തന്നെയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 18ന് രാത്രി എട്ടിന് പുറപ്പെട്ട് 19ന് രാവിലെ ഏഴരയ്ക്ക് എറണാകുളത്ത് എത്തേണ്ടതായിരുന്നു ഇവരുടെ സര്‍വീസ്. എന്നാല്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നു.
ഇതോടെ ബൈജു എറണാകുളം ഡിപ്പോയിലെ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫിനെ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. യാത്രക്കാര്‍ തീരെയില്ല, ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത് വലിയ നഷ്ടമായിരിക്കുമെന്നും സര്‍വീസ് ഒരു ദിവസത്തേക്ക് നീട്ടിയാലോ എന്നും ചോദിച്ചു. ശിവരാത്രി കൂടി ആയതുകൊണ്ട് സര്‍വീസ് മാറ്റുന്നത് യാത്രക്കാര്‍ക്കും സര്‍വീസിനും ഗുണം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. തുടർന്ന് ഉദ്യോഗസ്ഥര്‍ ആലോചിച്ച് അങ്ങനെ തന്നെ ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു.
ബസ് വെട്ടിപ്പൊളിച്ചാണു യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്. ഹൃദയഭേദകമായിരുന്നു കാഴ്ച. ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ. ഭക്ഷണപ്പൊതികൾ, കുടിവെള്ളക്കുപ്പികൾ, ബാഗുകൾ, നിരങ്ങിനീങ്ങി രക്ഷപ്പെടുത്തണമേ എന്ന് നിലവിളിക്കുന്നവർ. ഉറക്കത്തിൽത്തന്നെ മരണത്തിലേക്കു പോയവർ. സംഭവിച്ചത് എന്തെന്നറിയാതെ അന്ധാളിച്ചു നിന്നവർ. ഒരുഭാഗം മൊത്തം തകർന്ന ബസിൽ ബാക്കിയുണ്ടായിരുന്നത് ഇതാണ് - രക്ഷാപ്രവർത്തകർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഒരു നാൾ വൈകി, മരണത്തിലേക്ക്
ബംഗളൂരുവിൽനിന്ന് ഒരുനാൾ വൈകി എറണാകുളത്തേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ യാത്ര മരണയാത്രയായി. 17നാണ് അപകടത്തിൽപെട്ട ബസ് എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കു പോയത്. 18നു വൈകുന്നേരം എറണാകുളത്തേക്കു തിരിക്കേണ്ടതായിരുന്നു. എന്നാൽ യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരവ് ഒരു ദിവസത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ച രാത്രി തുടങ്ങിയ യാത്രയാണ് മരണത്തിലേക്കുള്ള യാത്രയായി മാറിയത്.
ആകെ 48 യാത്രക്കാർ
ബംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു വന്ന കെഎസ്ആർടിസി വോൾവോ ബസിൽ ഉണ്ടായിരുന്നതു 48 യാത്രക്കാർ. പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽനിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന് ഈ മൂന്നിടത്തു മാത്രമാണ് സ്റ്റോപ്പുകൾ ഉള്ളത്. റിസർവേഷൻ ചാർട്ട് പ്രകാരം എറണാകുളത്ത് 25 പേരും പാലക്കാട്ട് നാലുപേരും തൃശൂരിൽ 16 പേരുമാണ് ഇറങ്ങേണ്ടിയിരുന്നത്.
ദുരന്തത്തിലെത്തിയത് സമയം മാറ്റിയ യാത്ര
കൊച്ചി: അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബംഗളൂരു- എറണാകുളം ബസ് പതിവ് യാത്രാസമയം മാറ്റി സഞ്ചരിച്ചത് ദുരന്തത്തിലേക്ക്. യാത്രക്കാര്‍ കുറവായിരുന്നതിനാലാണ് 18ന് പുറപ്പെടേണ്ടിയിരുന്ന സര്‍വീസ് 19 ന് രാത്രിയിലേക്ക് മാറ്റിയത്. ഈ നിര്‍ദേശം മുന്നോട്ടുവച്ചത് അപകടത്തില്‍ മരണപ്പെട്ട ബസ് ജീവനക്കാരായ ബൈജുവും ഗിരീഷും തന്നെയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 18ന് രാത്രി എട്ടിന് പുറപ്പെട്ട് 19ന് രാവിലെ ഏഴരയ്ക്ക് എറണാകുളത്ത് എത്തേണ്ടതായിരുന്നു ഇവരുടെ സര്‍വീസ്. എന്നാല്‍ യാത്രക്കാര്‍ തീരെ കുറവായിരുന്നു.
ഇതോടെ ബൈജു എറണാകുളം ഡിപ്പോയിലെ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫിനെ വിളിച്ച് വിവരം ധരിപ്പിക്കുകയായിരുന്നു. യാത്രക്കാര്‍ തീരെയില്ല, ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത് വലിയ നഷ്ടമായിരിക്കുമെന്നും സര്‍വീസ് ഒരു ദിവസത്തേക്ക് നീട്ടിയാലോ എന്നും ചോദിച്ചു. ശിവരാത്രി കൂടി ആയതുകൊണ്ട് സര്‍വീസ് മാറ്റുന്നത് യാത്രക്കാര്‍ക്കും സര്‍വീസിനും ഗുണം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. തുടർന്ന് ഉദ്യോഗസ്ഥര്‍ ആലോചിച്ച് അങ്ങനെ തന്നെ ചെയ്യാൻ തീരുമാനമെടുക്കുകയായിരുന്നു.