മുംബൈ: 2008 ൽ മുംബൈയിലുണ്ടായ ഭീകരാക്രമണങ്ങൾ ഹിന്ദു തീവ്രവാദികളുടെ പദ്ധതിയാണെന്നു വരുത്തിത്തീർക്കാൻ പാക് ഭീകരസംഘടനയായ ലഷ്കർ ഇ തോയിബ ശ്രമം നടത്തിയിരുന്നെന്ന് മുംബൈ മുൻ പോലീസ് കമ്മീഷണർ രാകേഷ് മരിയ. ലഷ്കർ ഭീകരൻ അജ്മൽ മുഹമ്മദ് കസബിനെ ബംഗളൂരു സ്വദേശി സമീർ ചൗധരിയാക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. തിങ്കളാഴ്ച പ്രകാശനം ചെയ്ത രാകേഷിന്റെ ‘ലെറ്റ് മി സേ ഇറ്റ് നൗ’ എന്ന പുസ്തകത്തിലാണ് ഈ വിവരങ്ങളുള്ളത്.
മുംബൈ ഭീകരാക്രമണങ്ങളുടെ അന്വേഷണച്ചുമതല രാകേഷിനായിരുന്നു. മുംബൈ ആക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവു മാത്രമല്ല, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ഭീകരരെ ബന്ധിപ്പിക്കുന്ന കണ്ണികൂടിയായിരുന്നതിനാൽ ജയിലിൽവച്ച് കസബിനെ വകവരുത്താനായിരുന്നു പാക് ചാര സംഘടനയായ ഐഎസ്ഐയും ലഷ്കറും തീരുമാനിച്ചെന്നും രാകേഷ് പറയുന്നു.
2008 നവംബർ 26ന് പാക്കിസ്ഥാനിൽനിന്നെത്തിയ പത്ത് ലഷ്കർ ഭീകരർ മുംബൈയെ കുരുതിക്കളമാക്കി. 166 പേർ കൊല്ലപ്പെട്ടു. മുന്നൂറോളം പേർക്കു പരിക്കേറ്റു.
വിചാരണയ്ക്കൊടുവിൽ 2012 നവംബർ 21ന് കസബിനെ തൂക്കിലേറ്റി.
മുംബൈ ഭീകരാക്രമണങ്ങളുടെ അന്വേഷണച്ചുമതല രാകേഷിനായിരുന്നു. മുംബൈ ആക്രമണത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവു മാത്രമല്ല, അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ഭീകരരെ ബന്ധിപ്പിക്കുന്ന കണ്ണികൂടിയായിരുന്നതിനാൽ ജയിലിൽവച്ച് കസബിനെ വകവരുത്താനായിരുന്നു പാക് ചാര സംഘടനയായ ഐഎസ്ഐയും ലഷ്കറും തീരുമാനിച്ചെന്നും രാകേഷ് പറയുന്നു.
2008 നവംബർ 26ന് പാക്കിസ്ഥാനിൽനിന്നെത്തിയ പത്ത് ലഷ്കർ ഭീകരർ മുംബൈയെ കുരുതിക്കളമാക്കി. 166 പേർ കൊല്ലപ്പെട്ടു. മുന്നൂറോളം പേർക്കു പരിക്കേറ്റു.
വിചാരണയ്ക്കൊടുവിൽ 2012 നവംബർ 21ന് കസബിനെ തൂക്കിലേറ്റി.