ന്യൂഡൽഹി: സൈന്യത്തിലെ വനിതാ ഉദ്യോഗസ്ഥർക്കു സർവീസ് കാലയളവ് നോക്കാതെ സ്ഥിരം കമ്മീഷൻ പദവി നൽകണമെന്നു സുപ്രീംകോടതി. സേനാ കമാൻഡുകളിൽ നിന്നു സ്ത്രീകളെ ഒഴിവാക്കുന്ന കേന്ദ്രസർക്കാർ നടപടി നിയമവിരുദ്ധമാണെന്നും 2010ൽ ഡൽഹി ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സ്ഥിരം കമ്മീഷൻ നൽകാതിരുന്ന കേന്ദ്ര സർക്കാർ നടപടി ലിംഗവിവേചനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ ശാരീരികശേഷി ചൂണ്ടിക്കാട്ടി കമാൻഡ് ജോലികളിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരം നീതികരിക്കാനാവാത്തതാണെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഷോർട്ട് സർവീസ് കമ്മീഷൻ പ്രകാരം 14 വർഷം പൂർത്തിയാക്കുന്ന എല്ലാ സ്ത്രീകൾക്കും സ്ഥിരം കമ്മീഷൻ നൽകണം. 20 വർഷം മാത്രം സർവീസുള്ളവർ അവ പൂർത്തിയാക്കി വിരമിക്കാനിരിക്കുകയാണെങ്കിൽ സ്ഥിരം കമ്മീഷൻ നൽകേണ്ട തില്ല. സ്ത്രീകൾക്കും സ്ഥിരം കമ്മീഷനാകാമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പിലാക്കാത്തതിനെ രൂക്ഷമായി വിമർശിച്ച കോടതി, സുപ്രീംകോടതി ഉത്തരവ് മൂന്നു മാസത്തിനുള്ളിൽ നടപ്പിലാക്കണമെന്നും നിർദേശിച്ചു.
കരസേനയിൽ വനിതാ ഉദ്യോഗസ്ഥർക്കും സ്ഥിരം കമ്മീഷനാകാമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്രസർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു കോടതിയുടെ ഉത്തരവ്. ഷോർട്ട്സർവീസ് കമ്മീഷൻ പ്രകാരം 14 വർഷം സേവനമനുഷ്ഠിച്ച സ്ത്രീകൾക്ക് പെർമനന്റ് (സ്ഥിരം) കമ്മീഷന്റെ ആനുകൂല്യവും പദവിയും നൽകാമെന്നു 2019ലെ പ്രതിരോധ മന്ത്രാലയത്തിന്റെ നയപരിപാടിയിൽ പറയുന്നുണ്ടെങ്കിലും എട്ട് പ്രധാന മേഖലയിൽ മാത്രമാക്കി സ്ഥിരം കമ്മീഷൻ പദവി ചുരുക്കിയതിനെയാണ് കോടതി ചോദ്യം ചെയ്യുന്നത്.
മാതൃത്വം, കുടുംബം, ശാരീരികശേഷി എന്നിങ്ങനെ സ്ത്രീകളുടെ പ്രത്യേകതകൾ അവരുടെ അവകാശങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ മാനസികാവസ്ഥ മാറേണ്ടതാണെന്നും വിധിയിൽ പറയുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ളവരായതിനാൽ വനിതാ ഉദ്യോഗസ്ഥരെ യൂണിറ്റ് കമാൻഡായി അംഗീകരിക്കാൻ സൈനികർ മാനസികമായി പഠിച്ചിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ മറ്റൊരു വാദം. എന്നാൽ, ഇത്തരം മാനസികാവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ ഭരണഘടനാപരമായാണു പ്രവർത്തിക്കേണ്ടതെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്ത്രീകൾ പുരുഷന്മാരുമായി തോളോടു തോൾ ചേർന്നു പ്രവർത്തിക്കുകയും നിരവധി ബഹുമതികൾ രാജ്യത്തേക്കു കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. എന്നാൽ, അതൊന്നും പരിഗണിക്കാതെ സ്ത്രീകളുടെ ശാരീരിക പ്രത്യേകതകൾ മാത്രം നോക്കി അവരുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെയും സൈന്യത്തെയും അപമാനിക്കുന്നതിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്കു സ്ഥിരം കമ്മീഷൻ ലഭിച്ചാൽ?
സ്ഥിരം കമ്മീഷൻ ലഭിക്കുന്നവർക്കു പുരുഷ ഓഫീസർമാരെപ്പോലെ ആനുകൂല്യങ്ങളും പദവിയും ലഭിക്കും. യുദ്ധമുന്നണിയിൽ സേനയെ നയിക്കുന്നതടക്കമുള്ള ചുമതലകൾ അവർക്കു കിട്ടും.
ഇൻഫൻട്രി, കവചിത വാഹന ഡിവിഷൻ, മെക്കനൈസ്ഡ് ഇൻഫൻട്രി, ആർട്ടിലറി, ഏവിയേഷൻ തുടങ്ങിയ മുൻനിര സേനാ വിഭാഗങ്ങളിൽ അവർക്കു പ്രവർത്തിക്കാം. ഡിവിഷനുകളെയും കോറുകളെയും ഭാവിയിൽ രൂപംകൊള്ളുന്ന സംയുക്ത കമാൻഡുകളെയും നയിക്കാം.
എത്രപേർക്കു പ്രയോജനം?
ഇപ്പോൾ സൈന്യത്തിലുള്ള 1,653 സ്ത്രീ ഓഫീസർമാർക്കും പ്രയോജനമെടുക്കാം.
സ്ത്രീകളുടെ ശാരീരികശേഷി ചൂണ്ടിക്കാട്ടി കമാൻഡ് ജോലികളിൽ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരം നീതികരിക്കാനാവാത്തതാണെന്നും ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഷോർട്ട് സർവീസ് കമ്മീഷൻ പ്രകാരം 14 വർഷം പൂർത്തിയാക്കുന്ന എല്ലാ സ്ത്രീകൾക്കും സ്ഥിരം കമ്മീഷൻ നൽകണം. 20 വർഷം മാത്രം സർവീസുള്ളവർ അവ പൂർത്തിയാക്കി വിരമിക്കാനിരിക്കുകയാണെങ്കിൽ സ്ഥിരം കമ്മീഷൻ നൽകേണ്ട തില്ല. സ്ത്രീകൾക്കും സ്ഥിരം കമ്മീഷനാകാമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പിലാക്കാത്തതിനെ രൂക്ഷമായി വിമർശിച്ച കോടതി, സുപ്രീംകോടതി ഉത്തരവ് മൂന്നു മാസത്തിനുള്ളിൽ നടപ്പിലാക്കണമെന്നും നിർദേശിച്ചു.
കരസേനയിൽ വനിതാ ഉദ്യോഗസ്ഥർക്കും സ്ഥിരം കമ്മീഷനാകാമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്രസർക്കാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണു കോടതിയുടെ ഉത്തരവ്. ഷോർട്ട്സർവീസ് കമ്മീഷൻ പ്രകാരം 14 വർഷം സേവനമനുഷ്ഠിച്ച സ്ത്രീകൾക്ക് പെർമനന്റ് (സ്ഥിരം) കമ്മീഷന്റെ ആനുകൂല്യവും പദവിയും നൽകാമെന്നു 2019ലെ പ്രതിരോധ മന്ത്രാലയത്തിന്റെ നയപരിപാടിയിൽ പറയുന്നുണ്ടെങ്കിലും എട്ട് പ്രധാന മേഖലയിൽ മാത്രമാക്കി സ്ഥിരം കമ്മീഷൻ പദവി ചുരുക്കിയതിനെയാണ് കോടതി ചോദ്യം ചെയ്യുന്നത്.
മാതൃത്വം, കുടുംബം, ശാരീരികശേഷി എന്നിങ്ങനെ സ്ത്രീകളുടെ പ്രത്യേകതകൾ അവരുടെ അവകാശങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ നിഷേധിക്കുന്ന കേന്ദ്രസർക്കാരിന്റെ മാനസികാവസ്ഥ മാറേണ്ടതാണെന്നും വിധിയിൽ പറയുന്നു.
ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുള്ളവരായതിനാൽ വനിതാ ഉദ്യോഗസ്ഥരെ യൂണിറ്റ് കമാൻഡായി അംഗീകരിക്കാൻ സൈനികർ മാനസികമായി പഠിച്ചിട്ടില്ലെന്നായിരുന്നു സർക്കാരിന്റെ മറ്റൊരു വാദം. എന്നാൽ, ഇത്തരം മാനസികാവസ്ഥ അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ ഭരണഘടനാപരമായാണു പ്രവർത്തിക്കേണ്ടതെന്നും രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
സ്ത്രീകൾ പുരുഷന്മാരുമായി തോളോടു തോൾ ചേർന്നു പ്രവർത്തിക്കുകയും നിരവധി ബഹുമതികൾ രാജ്യത്തേക്കു കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. എന്നാൽ, അതൊന്നും പരിഗണിക്കാതെ സ്ത്രീകളുടെ ശാരീരിക പ്രത്യേകതകൾ മാത്രം നോക്കി അവരുടെ കഴിവിനെയും നേട്ടങ്ങളെയും സംശയിക്കുന്നത് അവരെയും സൈന്യത്തെയും അപമാനിക്കുന്നതിനു തുല്യമാണെന്നും കോടതി നിരീക്ഷിച്ചു.
സ്ത്രീകൾക്കു സ്ഥിരം കമ്മീഷൻ ലഭിച്ചാൽ?
സ്ഥിരം കമ്മീഷൻ ലഭിക്കുന്നവർക്കു പുരുഷ ഓഫീസർമാരെപ്പോലെ ആനുകൂല്യങ്ങളും പദവിയും ലഭിക്കും. യുദ്ധമുന്നണിയിൽ സേനയെ നയിക്കുന്നതടക്കമുള്ള ചുമതലകൾ അവർക്കു കിട്ടും.
ഇൻഫൻട്രി, കവചിത വാഹന ഡിവിഷൻ, മെക്കനൈസ്ഡ് ഇൻഫൻട്രി, ആർട്ടിലറി, ഏവിയേഷൻ തുടങ്ങിയ മുൻനിര സേനാ വിഭാഗങ്ങളിൽ അവർക്കു പ്രവർത്തിക്കാം. ഡിവിഷനുകളെയും കോറുകളെയും ഭാവിയിൽ രൂപംകൊള്ളുന്ന സംയുക്ത കമാൻഡുകളെയും നയിക്കാം.
എത്രപേർക്കു പ്രയോജനം?
ഇപ്പോൾ സൈന്യത്തിലുള്ള 1,653 സ്ത്രീ ഓഫീസർമാർക്കും പ്രയോജനമെടുക്കാം.