ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാർച്ച് മൂന്നിനു നടപ്പിലാക്കുന്നതിനായി ഡൽഹി കോടതി വീണ്ടും മരണവാറണ്ട് പുറപ്പെടുവിച്ചു. മാർച്ച് മൂന്നിനു രാവിലെ ആറിനാണ് നാലു പ്രതികളുടെയും വധശിക്ഷ നടപ്പിലാക്കേണ്ടത്. അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയുടേതാണ് ഉത്തരവ്.
നിർഭയ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നതിനായി ഇതു മൂന്നാം തവണയാണ് പട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. ജനുവരി 17നും ഫെബ്രുവരി ഒന്നിനും ശിക്ഷ നടപ്പിലാക്കുന്നതിനു മരണവാറണ്ട് ഉണ്ടായിരുന്നെങ്കിലും പ്രതികൾ ദയാഹർജിയും മറ്റു നിയമ നടപടികളും തുടർന്നതിനാൽ വാറണ്ടുകൾ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
അതേസമയം, കേസിലെ പ്രതിയായ പവൻ ഗുപ്തയ്ക്ക് വധശിക്ഷ വിധിച്ചതിനെതിരേ തിരുത്തൽ ഹർജി നൽകുന്നതിനും രാഷ്ട്രപതിക്കു ദയാഹർജി നൽകുന്നതിനുമുള്ള നിയമപരമായ അവസരങ്ങൾ അവശേഷിക്കുന്നുണ്ട്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പവൻ ഗുപ്ത ഈ നിയമ നടപടികൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ തിരുത്തൽ ഹർജിയോ ദയാഹർജിയോ പരിഗണനയിലില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, പുതിയ മരണവാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്ക് സാധ്യമായ എല്ലാ നിയമപരിഹാരവും തേടാനുള്ള അവകാശം നൽകുന്നുണ്ട്. മരണ വാറണ്ട് പുറപ്പെടുവിച്ചു കഴിഞ്ഞാണെങ്കിലും പ്രതി തിരുത്തൽ ഹർജിയോ ദയാഹർജിയോ നൽകിയാൽ അതിനുള്ള അവസരം ഒരുക്കണമെന്നാണ് ചട്ടം. ദയാഹർജി രാഷ്ട്രപതി തള്ളിയാൽ 14 ദിവസം മറ്റുനിയമനടപടികൾക്ക് അവസരം നൽകണമെന്നും ചട്ടങ്ങളിലുണ്ട്. പവൻ ഗുപ്ത ഇനിയും ഈ അവസരങ്ങൾ ഉപയോഗിച്ചാൽ മരണവാറണ്ട് ഇനിയും മാറ്റാൻ ഇടയുണ്ടെ ന്നു നിയമവിദഗ്ധർ പറയുന്നു. മറ്റുള്ള മൂന്നു പേരുടെയും ദയാഹർജി രാഷ്ട്രപതി നേരത്തേ തള്ളിയിരുന്നു.
നിർഭയ കേസിൽ വധശിക്ഷ നടപ്പിലാക്കുന്നതിനായി ഇതു മൂന്നാം തവണയാണ് പട്യാല ഹൗസ് കോടതി മരണവാറണ്ട് പുറപ്പെടുവിക്കുന്നത്. ജനുവരി 17നും ഫെബ്രുവരി ഒന്നിനും ശിക്ഷ നടപ്പിലാക്കുന്നതിനു മരണവാറണ്ട് ഉണ്ടായിരുന്നെങ്കിലും പ്രതികൾ ദയാഹർജിയും മറ്റു നിയമ നടപടികളും തുടർന്നതിനാൽ വാറണ്ടുകൾ കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
അതേസമയം, കേസിലെ പ്രതിയായ പവൻ ഗുപ്തയ്ക്ക് വധശിക്ഷ വിധിച്ചതിനെതിരേ തിരുത്തൽ ഹർജി നൽകുന്നതിനും രാഷ്ട്രപതിക്കു ദയാഹർജി നൽകുന്നതിനുമുള്ള നിയമപരമായ അവസരങ്ങൾ അവശേഷിക്കുന്നുണ്ട്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ പവൻ ഗുപ്ത ഈ നിയമ നടപടികൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, നിലവിൽ തിരുത്തൽ ഹർജിയോ ദയാഹർജിയോ പരിഗണനയിലില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, പുതിയ മരണവാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾക്ക് സാധ്യമായ എല്ലാ നിയമപരിഹാരവും തേടാനുള്ള അവകാശം നൽകുന്നുണ്ട്. മരണ വാറണ്ട് പുറപ്പെടുവിച്ചു കഴിഞ്ഞാണെങ്കിലും പ്രതി തിരുത്തൽ ഹർജിയോ ദയാഹർജിയോ നൽകിയാൽ അതിനുള്ള അവസരം ഒരുക്കണമെന്നാണ് ചട്ടം. ദയാഹർജി രാഷ്ട്രപതി തള്ളിയാൽ 14 ദിവസം മറ്റുനിയമനടപടികൾക്ക് അവസരം നൽകണമെന്നും ചട്ടങ്ങളിലുണ്ട്. പവൻ ഗുപ്ത ഇനിയും ഈ അവസരങ്ങൾ ഉപയോഗിച്ചാൽ മരണവാറണ്ട് ഇനിയും മാറ്റാൻ ഇടയുണ്ടെ ന്നു നിയമവിദഗ്ധർ പറയുന്നു. മറ്റുള്ള മൂന്നു പേരുടെയും ദയാഹർജി രാഷ്ട്രപതി നേരത്തേ തള്ളിയിരുന്നു.