ന്യൂഡൽഹി: കേരള കോണ്ഗ്രസ്-എമ്മിന്റെ രണ്ടില ചിഹ്നം, ചെയർമാൻസ്ഥാനം അടക്കമുള്ള തർക്കങ്ങൾ സംബന്ധിച്ച പി.ജെ. ജോസഫ്, ജോസ് കെ. മാണി വിഭാഗങ്ങളുടെ വാദം കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനിൽ പൂർത്തിയായി. അന്തിമതീരുമാനത്തിനായി കേസ് മാറ്റിവയ്ക്കുകയാണെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അശോക റോഡിലെ ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം നടന്ന അന്തിമവാദംകേൾക്കലിൽ ഇലക്ഷൻ കമ്മീഷണർമാരായ അശോക് ലാവാസ, സുശീൽ ചന്ദ്ര എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇരുവിഭാഗങ്ങളുടെയും അഭിഭാഷകർക്കു പുറമേ എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എന്നിവരും വാദം കേൾക്കാനെത്തി. പി.ജെ. ജോസഫ് എംഎൽഎ ഇന്നലെ കേരള ഹൗസിൽ ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷനിലേക്ക് എത്തിയില്ല.
കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടു ജോയി ഏബ്രഹാം, മോൻസ് ജോസഫ് എംഎൽഎ എന്നിവർ നൽകിയ അപേക്ഷ കമ്മീഷൻ നിരസിച്ചു. എന്നാൽ, ഇരുവിഭാഗങ്ങളുടെയും അവകാശവാദങ്ങൾ സംബന്ധിച്ച് വിശദമായ വാദം കേട്ടു. ചെയർമാൻസ്ഥാനത്തെക്കുറിച്ചാണു പരാതിയെന്നും ഇക്കാര്യം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിക്കരുതെന്നും ജോസഫ് വിഭാഗം വാദിച്ചു.
പാർട്ടിയിൽ ഭിന്നതയില്ലാത്തതിനാൽ പരാതി തള്ളണം. ഭാരവാഹികളിൽ ചെയർമാൻസ്ഥാനത്തെക്കുറിച്ചു മാത്രമാണു തർക്കമുള്ളത്. ഇക്കാര്യത്തിൽ സിവിൽ കോടതി വിധി ജോസഫിന് അനുകൂലമാണ്. ജോസ് കെ. മാണിയുടെ അവകാശവാദം തെറ്റാണ്. ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന സമിതിയുടെ കാര്യത്തിലുള്ള തർക്കം പരിഹരിച്ച ശേഷമേ മറ്റു കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ എന്നും ജോസഫ് വിഭാഗം വാദിച്ചു.
എന്നാൽ, എംപിമാരും എംഎൽഎമാരുമുള്ള സുപ്രധാനമായ പാർലമെന്ററി പാർട്ടിയിലും പ്രധാന പാർട്ടി സംഘടനാ സംവിധാനമായ സംസ്ഥാന സമിതിയിലും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ജോസ് കെ. മാണി വിഭാഗം വാദിച്ചു. രണ്ട് എംപിമാരും രണ്ട് എംഎൽഎമാരും തങ്ങളോടൊപ്പമാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ നിയമ ഡയറക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ച് ഇരുവിഭാഗങ്ങളുടെയും സംസ്ഥാന സമിതിയിൽ ഒരുപോലെ പേരുള്ള 305 പേരിൽ 180 പേർ തങ്ങളോടൊപ്പമാണ്. ഈ പട്ടികയിലെ രണ്ടുപേർ മരിച്ചുപോയതിനാൽ ഫലത്തിൽ 303 പേരാണുള്ളത്. 96 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയിൽ 56 പേരും കൂടെയുണ്ട്.
പാർട്ടി ചിഹ്നം സംബന്ധിച്ച കാര്യത്തിൽ 1968ലെ കമ്മീഷന്റെ അധികാരങ്ങൾ വിവരിക്കുന്ന 15-ാം ഖണ്ഡികയിൽ പറയുന്നതു പരിഗണിച്ചാൽ ഇരുവിഭാഗങ്ങളുടെ പക്കലുള്ള രേഖകളും തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണവും പരിഗണിക്കേണ്ടതുണ്ട്. സ്റ്റാറ്റ്യൂട്ടറി സംവിധാനമായ ത്രിതല പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്ഗ്രസ്-എമ്മിലെ നാനൂറിലേറെ പേരിൽ മുന്നൂറിലേറെ പേരും തങ്ങളോടൊപ്പമാണെന്നും ജോസ് വിഭാഗം ചൂണ്ടിക്കാട്ടി.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ അശോക റോഡിലെ ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം നടന്ന അന്തിമവാദംകേൾക്കലിൽ ഇലക്ഷൻ കമ്മീഷണർമാരായ അശോക് ലാവാസ, സുശീൽ ചന്ദ്ര എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇരുവിഭാഗങ്ങളുടെയും അഭിഭാഷകർക്കു പുറമേ എംപിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ എന്നിവരും വാദം കേൾക്കാനെത്തി. പി.ജെ. ജോസഫ് എംഎൽഎ ഇന്നലെ കേരള ഹൗസിൽ ഉണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷനിലേക്ക് എത്തിയില്ല.
കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ടു ജോയി ഏബ്രഹാം, മോൻസ് ജോസഫ് എംഎൽഎ എന്നിവർ നൽകിയ അപേക്ഷ കമ്മീഷൻ നിരസിച്ചു. എന്നാൽ, ഇരുവിഭാഗങ്ങളുടെയും അവകാശവാദങ്ങൾ സംബന്ധിച്ച് വിശദമായ വാദം കേട്ടു. ചെയർമാൻസ്ഥാനത്തെക്കുറിച്ചാണു പരാതിയെന്നും ഇക്കാര്യം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിക്കരുതെന്നും ജോസഫ് വിഭാഗം വാദിച്ചു.
പാർട്ടിയിൽ ഭിന്നതയില്ലാത്തതിനാൽ പരാതി തള്ളണം. ഭാരവാഹികളിൽ ചെയർമാൻസ്ഥാനത്തെക്കുറിച്ചു മാത്രമാണു തർക്കമുള്ളത്. ഇക്കാര്യത്തിൽ സിവിൽ കോടതി വിധി ജോസഫിന് അനുകൂലമാണ്. ജോസ് കെ. മാണിയുടെ അവകാശവാദം തെറ്റാണ്. ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന സമിതിയുടെ കാര്യത്തിലുള്ള തർക്കം പരിഹരിച്ച ശേഷമേ മറ്റു കാര്യങ്ങളിൽ തീരുമാനമെടുക്കാവൂ എന്നും ജോസഫ് വിഭാഗം വാദിച്ചു.
എന്നാൽ, എംപിമാരും എംഎൽഎമാരുമുള്ള സുപ്രധാനമായ പാർലമെന്ററി പാർട്ടിയിലും പ്രധാന പാർട്ടി സംഘടനാ സംവിധാനമായ സംസ്ഥാന സമിതിയിലും വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് ജോസ് കെ. മാണി വിഭാഗം വാദിച്ചു. രണ്ട് എംപിമാരും രണ്ട് എംഎൽഎമാരും തങ്ങളോടൊപ്പമാണ്. തെരഞ്ഞെടുപ്പു കമ്മീഷന്റെതന്നെ നിയമ ഡയറക്ടർ നൽകിയ റിപ്പോർട്ട് അനുസരിച്ച് ഇരുവിഭാഗങ്ങളുടെയും സംസ്ഥാന സമിതിയിൽ ഒരുപോലെ പേരുള്ള 305 പേരിൽ 180 പേർ തങ്ങളോടൊപ്പമാണ്. ഈ പട്ടികയിലെ രണ്ടുപേർ മരിച്ചുപോയതിനാൽ ഫലത്തിൽ 303 പേരാണുള്ളത്. 96 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയിൽ 56 പേരും കൂടെയുണ്ട്.
പാർട്ടി ചിഹ്നം സംബന്ധിച്ച കാര്യത്തിൽ 1968ലെ കമ്മീഷന്റെ അധികാരങ്ങൾ വിവരിക്കുന്ന 15-ാം ഖണ്ഡികയിൽ പറയുന്നതു പരിഗണിച്ചാൽ ഇരുവിഭാഗങ്ങളുടെ പക്കലുള്ള രേഖകളും തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണവും പരിഗണിക്കേണ്ടതുണ്ട്. സ്റ്റാറ്റ്യൂട്ടറി സംവിധാനമായ ത്രിതല പഞ്ചായത്തുകളിലേക്കു തെരഞ്ഞെടുക്കപ്പെട്ട കേരള കോണ്ഗ്രസ്-എമ്മിലെ നാനൂറിലേറെ പേരിൽ മുന്നൂറിലേറെ പേരും തങ്ങളോടൊപ്പമാണെന്നും ജോസ് വിഭാഗം ചൂണ്ടിക്കാട്ടി.