ഹൂബ്ലി (കർണാടക): രാജ്യദ്രോഹക്കുറ്റം ചുമത്തി കർണാടകത്തിലെ ഹൂബ്ലിയിൽനിന്നു കാഷ്മീർ സ്വദേശികളായ മൂന്ന് എൻജിനിയറിംഗ് വിദ്യാർഥികളെ വീണ്ടും അറസ്റ്റ് ചെയ്തു.
നേരത്തെ അറസ്റ്റിലായ ഇവരെ ജാമ്യം നൽകി വിട്ടയച്ചതിനെതിരേ പ്രതിഷേധം ശക്തമായതോടെയാണിത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാംവാർഷികമായ ശനിയാഴ്ച മൂവരും ചേർന്ന് പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുകയും അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ശ്രീരാം സേന ഉൾപ്പെടെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഉയർന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്നാണു വീണ്ടും അറസ്റ്റ്. വിഷയത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി പോലീസിനോടു വിശദീകരണം തേടുകയും ചെയ്തിരുന്നു.
നേരത്തെ അറസ്റ്റിലായ ഇവരെ ജാമ്യം നൽകി വിട്ടയച്ചതിനെതിരേ പ്രതിഷേധം ശക്തമായതോടെയാണിത്. പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാംവാർഷികമായ ശനിയാഴ്ച മൂവരും ചേർന്ന് പാക് അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുകയും അവ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
ശ്രീരാം സേന ഉൾപ്പെടെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഉയർന്ന ശക്തമായ പ്രതിഷേധത്തെത്തുടർന്നാണു വീണ്ടും അറസ്റ്റ്. വിഷയത്തിൽ സംസ്ഥാന ആഭ്യന്തരമന്ത്രി പോലീസിനോടു വിശദീകരണം തേടുകയും ചെയ്തിരുന്നു.