വാഗദോഗു: പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിനാഫാസോയിൽ തോക്കുധാരികൾ ഞായറാഴ്ച പ്രോട്ടസ്റ്റന്റ് ദേവാലയം ആക്രമിച്ച് പാസ്റ്റർ ഉൾപ്പെടെ 24 പേരെ കൊലപ്പെടുത്തി. 18 പേർക്കു പരിക്കേറ്റു. യാഗാ പ്രവിശ്യയിലെ പാൻസിയിലുള്ള ദേവാലയത്തിന് അക്രമികൾ തീയിടുകയും ചെയ്തു.
ഞായറാഴ്ച ശുശ്രൂഷ നടക്കുന്പോഴാണ് അക്രമികൾ എത്തിയത്. സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചു നിർത്തിയശേഷം പുരുഷന്മാരെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് ബുൻഡോർ മേയർ സിഹാന്റി ബ്രിഗാഡി പറഞ്ഞു. മൂന്നു പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയി.
സമീപത്തെ കടകളിൽനിന്ന് അരിയും എണ്ണയും കൊള്ളയടിച്ചുകൊണ്ടാണ് അക്രമികൾ സ്ഥലംവിട്ടതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ ഫ്രഞ്ച് കോളനിയായ ബുർക്കിനാഫാസോ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ്. അടുത്തകാലത്തായി ജിഹാദിസ്റ്റുകളുടെ ആക്രമണം ഇവിടെ ശക്തിപ്പെട്ടിരിക്കുകയാണ്. ക്രൈസ്തവരാണ് മിക്ക ആക്രമണങ്ങളുടെയും ഇര.
കഴിഞ്ഞയാഴ്ച യാഗാ പ്രവിശ്യയിൽ റിട്ടയേർഡ് പാസ്റ്ററെ അക്രമികൾ കൊലപ്പെടുത്തി. ഒരു പാസ്റ്ററെ റാഞ്ചുകയും ചെയ്തു. ബുർക്കിനാഫാസോ, സമീപരാജ്യങ്ങളായ മാലി, നൈജർ എന്നിവിടങ്ങളിൽ കഴിഞ്ഞവർഷം ജിഹാദിസ്റ്റ് ആക്രമണങ്ങളിൽ നാലായിരം പേർ കൊല്ലപ്പെട്ടെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.
ഞായറാഴ്ച ശുശ്രൂഷ നടക്കുന്പോഴാണ് അക്രമികൾ എത്തിയത്. സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചു നിർത്തിയശേഷം പുരുഷന്മാരെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്ന് ബുൻഡോർ മേയർ സിഹാന്റി ബ്രിഗാഡി പറഞ്ഞു. മൂന്നു പേരെ അക്രമികൾ തട്ടിക്കൊണ്ടുപോയി.
സമീപത്തെ കടകളിൽനിന്ന് അരിയും എണ്ണയും കൊള്ളയടിച്ചുകൊണ്ടാണ് അക്രമികൾ സ്ഥലംവിട്ടതെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. മുൻ ഫ്രഞ്ച് കോളനിയായ ബുർക്കിനാഫാസോ ലോകത്തിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ്. അടുത്തകാലത്തായി ജിഹാദിസ്റ്റുകളുടെ ആക്രമണം ഇവിടെ ശക്തിപ്പെട്ടിരിക്കുകയാണ്. ക്രൈസ്തവരാണ് മിക്ക ആക്രമണങ്ങളുടെയും ഇര.
കഴിഞ്ഞയാഴ്ച യാഗാ പ്രവിശ്യയിൽ റിട്ടയേർഡ് പാസ്റ്ററെ അക്രമികൾ കൊലപ്പെടുത്തി. ഒരു പാസ്റ്ററെ റാഞ്ചുകയും ചെയ്തു. ബുർക്കിനാഫാസോ, സമീപരാജ്യങ്ങളായ മാലി, നൈജർ എന്നിവിടങ്ങളിൽ കഴിഞ്ഞവർഷം ജിഹാദിസ്റ്റ് ആക്രമണങ്ങളിൽ നാലായിരം പേർ കൊല്ലപ്പെട്ടെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു.