കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുന്‍താരം മൈക്കല്‍ ചോപ്ര . ക്ലബ്ബിലേക്ക് താരങ്ങളെ എത്തിക്കുന്നതിന് ഇഷ്ഫാഖ് ഏജന്റുമാരില്‍നിന്നു പണം പറ്റുന്നുവെന്നാണ് ട്വിറ്ററിലൂടെ ചോപ്ര ആരോപിച്ചിരിക്കുന്നത്.
ഈ സീസണില്‍ സഹപരിശീലകന്‍ ആയ ഇഷ്ഫാഖ് അഹമ്മദിന്റെ നേതൃത്വത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിലേക്കു താരങ്ങളെ തെരഞ്ഞെടുത്തത്. ഈ താരങ്ങളുടെ ഏജന്റുമാരില്‍നിന്ന് ഇഷ്ഫാഖ് കമ്മീഷന് വാങ്ങിയെന്നും ക്ലബ്ബില്‍ നടക്കുന്ന അഴിമതികള്‍ ആരാധകള്‍ അറിയണമെന്നുമാണു ചോപ്ര ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം, സമൂഹ മാധ്യമങ്ങളില്‍ ഇതു ചര്‍ച്ചയായതോടെ ഇഷ്ഫാഖിനെ പിന്തുണച്ചു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് രംഗത്തെത്തി. ക്ലബ്ബിനെതിരേയും ഒഫീഷല്സിനെതിരേയും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ചോപ്രയ്ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. പരിശീലകനായും കളിക്കാരനായുമുള്ള ഇഷ്ഫാഖിന്റെ സേവനങ്ങളെ മാനിക്കുന്നുവെന്നും ഇനിയും കൂടുതല്‍ നാള് അദ്ദേഹം ക്ലബ്ബില്‍ തുടരുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ട്വിറ്ററിലൂടെത്തന്നെ ചോപ്രയ്ക്കു മറുപടി നല്കി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒന്നും മൂന്നും സീസണുകളിൽ ഇഷ്ഫഖും ചോപ്രയും ബ്ലാസ്റ്റേഴ്സിനായി ഒരുമിച്ചിരുന്നു. അഞ്ചാം സീസണില്‍ ജംഷഡ്പുരിന്റെ സഹ പരിശീലകനായിരുന്ന ഇഷ്ഫാഖ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി തിരിച്ചെത്തുകയായിരുന്നു.
ബ്ലാസ്റ്റേഴ്സ് സഹപരിശീലകനെതിരേ ആരോപണങ്ങളുമായി മുന്‍താരം
12:09 AM Feb 18, 2020 | Deepika.com