ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരായ ഒപ്പുശേഖരണയജ്ഞത്തിൽ രണ്ടു കോടി ഒപ്പുകൾ ശേഖരിച്ചതായും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ചുകൊടുത്തതായും ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ അറിയിച്ചു.
കോൺഗ്രസ്, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ നേതൃത്വത്തിൽ ഈ മാസം ആദ്യമാണ് തമിഴ്നാട്ടിൽ ഒപ്പുശേഖരണം തുടങ്ങിയത്. ദേശീയ ജനസംഖ്യ രജിസ്റ്റർ, നിർദിഷ്ട ദേശീയ പൗരത്വ രജിസ്റ്റർ എന്നിവകൂടി പിൻവലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഇവയ്ക്കെതിരായ ജനവികാരമാണ് നിവേദനത്തിൽ പ്രതിഫലിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.
കോൺഗ്രസ്, എംഡിഎംകെ തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസിന്റെ നേതൃത്വത്തിൽ ഈ മാസം ആദ്യമാണ് തമിഴ്നാട്ടിൽ ഒപ്പുശേഖരണം തുടങ്ങിയത്. ദേശീയ ജനസംഖ്യ രജിസ്റ്റർ, നിർദിഷ്ട ദേശീയ പൗരത്വ രജിസ്റ്റർ എന്നിവകൂടി പിൻവലിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഇവയ്ക്കെതിരായ ജനവികാരമാണ് നിവേദനത്തിൽ പ്രതിഫലിക്കുന്നതെന്ന് സ്റ്റാലിൻ പറഞ്ഞു.