പാലൻപുർ(ഗുജറാത്ത്): വിവാഹ ഘോഷയാത്രയ്ക്കായി കുതിരപ്പുറത്തേറിയ ദളിത് വിഭാഗക്കാരനായ വരനു നേരെ മേൽജാതിക്കാരുടെ കല്ലേറ്. ഗുജറാത്തിലെ ബനാസ്കന്ത ജില്ലയിലെ സാന്ദിപദ ഗ്രാമത്തിലായിരുന്നു സംഭവം. ദളിതൻ കുതിരപ്പുറത്ത് കയറിയതാണ് ഉന്നതജാതിക്കാരെ പ്രകോപിപ്പിച്ചത്.
കാഷ്മീരിൽ സേവനമനുഷ്ഠിക്കുന്ന ആകാശ് കോത്ഡിയ(27)യാണ് ആക്രണത്തിനിരയായത്. തുടർന്ന് ആകാശ് പോലീസിനെ സമീപിച്ചു. പോലീസ് സംരക്ഷണത്തോടെയായിരുന്നു വിവാഹ ഘോഷയാത്ര. കല്ലേറിൽ അറുപതുകാരനും ഏതാനും സ്ത്രീകൾക്കും പരിക്കേറ്റു. ഡിജെ സൗണ്ട് സിസ്റ്റത്തിനു തകരാർ സംഭവിച്ചു.
ഉന്നതജാതിയായ ഠാക്കൂർ വിഭാഗക്കാരന്റെ ഉടമസ്ഥതയിലുള്ള കുതിരയുടെ പുറത്തായിരുന്നു ആകാശ് കയറിയതെന്ന് ബനാസ്കന്ത ദളിത് സമാജ് പ്രസിഡന്റ് ദളപത്ഭായ് ഭാട്ടിയ പറഞ്ഞു.
കാഷ്മീരിൽ സേവനമനുഷ്ഠിക്കുന്ന ആകാശ് കോത്ഡിയ(27)യാണ് ആക്രണത്തിനിരയായത്. തുടർന്ന് ആകാശ് പോലീസിനെ സമീപിച്ചു. പോലീസ് സംരക്ഷണത്തോടെയായിരുന്നു വിവാഹ ഘോഷയാത്ര. കല്ലേറിൽ അറുപതുകാരനും ഏതാനും സ്ത്രീകൾക്കും പരിക്കേറ്റു. ഡിജെ സൗണ്ട് സിസ്റ്റത്തിനു തകരാർ സംഭവിച്ചു.
ഉന്നതജാതിയായ ഠാക്കൂർ വിഭാഗക്കാരന്റെ ഉടമസ്ഥതയിലുള്ള കുതിരയുടെ പുറത്തായിരുന്നു ആകാശ് കയറിയതെന്ന് ബനാസ്കന്ത ദളിത് സമാജ് പ്രസിഡന്റ് ദളപത്ഭായ് ഭാട്ടിയ പറഞ്ഞു.