ന്യൂഡൽഹി: ബിജെപി സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ നിയമിച്ചു. ഡൽഹിയിൽ ചേർന്ന പാർട്ടി തെരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷമാണ് സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രനെ നിയമിച്ചു ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി നഡ്ഡ പ്രസ്താവന ഇറക്കിയത്. കെ. സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റാകുമെന്നു ദീപിക ശനിയാഴ്ചതന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
വിഷ്ണുദത്ത് ശർമയെ മധ്യപ്രദേശിലും ദൽ ബഹാദൂർ ചൗഹാനെ സിക്കിമിലും ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി ഇന്നലെ നിയമിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു കെ. സുരേന്ദ്രൻ. പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറായതോടെ ഒഴിവു വന്നതാണ് അധ്യക്ഷപദവി. 2018ൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ മിസോറം ഗവർണർ ആയി നിയമിക്കപ്പെട്ടതിനു പിന്നാലെയാണ് ശ്രീധരൻ പിള്ള സംസ്ഥാന പ്രസിഡന്റായത്.
പാർട്ടിയിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയെത്തുടർന്നാണ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതു നീണ്ടുപോയത്. കെ. സുരേന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാൻ വി. മ ുരളീധരൻ പക്ഷം ശക്തമായ സമ്മർദമാണ് ചെലുത്തിയിരുന്നത്. എന്നാൽ, പി.കെ. കൃഷ്ണദാസ് പക്ഷം എം.ടി. രമേശിനെയാണ് ഉയർത്തിക്കാട്ടിയത്. എ.എൻ. രാധാകൃഷ്ണ്, ബി. രാധാകൃഷ്ണ മേനോൻ, ശോഭ സുരേന്ദ്രൻ എന്നിവരെയും ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. കുമ്മനം രാജശേഖരൻ രാജിവച്ച സമയത്തും കെ. സുരേന്ദ്രന്റെ പേര് ഉയർന്നുവന്നിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡന്റായും കെ. സുരേന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.
വിഷ്ണുദത്ത് ശർമയെ മധ്യപ്രദേശിലും ദൽ ബഹാദൂർ ചൗഹാനെ സിക്കിമിലും ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി ഇന്നലെ നിയമിച്ചിട്ടുണ്ട്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു കെ. സുരേന്ദ്രൻ. പി.എസ്. ശ്രീധരൻ പിള്ള മിസോറം ഗവർണറായതോടെ ഒഴിവു വന്നതാണ് അധ്യക്ഷപദവി. 2018ൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ മിസോറം ഗവർണർ ആയി നിയമിക്കപ്പെട്ടതിനു പിന്നാലെയാണ് ശ്രീധരൻ പിള്ള സംസ്ഥാന പ്രസിഡന്റായത്.
പാർട്ടിയിൽ വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയെത്തുടർന്നാണ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിക്കുന്നതു നീണ്ടുപോയത്. കെ. സുരേന്ദ്രനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കാൻ വി. മ ുരളീധരൻ പക്ഷം ശക്തമായ സമ്മർദമാണ് ചെലുത്തിയിരുന്നത്. എന്നാൽ, പി.കെ. കൃഷ്ണദാസ് പക്ഷം എം.ടി. രമേശിനെയാണ് ഉയർത്തിക്കാട്ടിയത്. എ.എൻ. രാധാകൃഷ്ണ്, ബി. രാധാകൃഷ്ണ മേനോൻ, ശോഭ സുരേന്ദ്രൻ എന്നിവരെയും ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു. കുമ്മനം രാജശേഖരൻ രാജിവച്ച സമയത്തും കെ. സുരേന്ദ്രന്റെ പേര് ഉയർന്നുവന്നിരുന്നു. യുവമോർച്ച സംസ്ഥാന പ്രസിഡന്റായും കെ. സുരേന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്.