ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡൽഹി ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലേക്കു മാർച്ച് നടത്തും. പൗരത്വ നിയമ ഭേദഗതി പിൻവലിക്കണം എന്നതുതന്നെയാണ് പ്രധാന ആവശ്യം.
പൗരത്വ നിയമത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുള്ളവരുമായി ചർച്ചയ്ക്കു തയാറാണെന്ന അമിത്ഷായുടെ പ്രസ്താവന കണക്കിലെടുത്താണ് മാർച്ച് നടത്തുന്നതെന്നു പ്രതിഷേധക്കാർ അറിയിച്ചു.
എന്നാൽ, ഷഹീൻബാഗ് സമരക്കാരുമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നാണു ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ചർച്ചയ്ക്കായി ഏതെങ്കിലും പ്രതിനിധികളെ അമിത്ഷായ്ക്കു മുന്നിലേക്ക് അയയ്ക്കില്ല. മറിച്ച്, പ്രതിഷേധക്കാർ ഒന്നടങ്കം ചർച്ചയ്ക്ക് ചെല്ലുമെന്നാണു ഷഹീൻബാഗ് സമരത്തിൽ പങ്കെടുക്കുന്നവർ പറഞ്ഞത്. ഷഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും വനിതകളാണ്. ഇവർ ഇന്നുച്ചയ്ക്കു രണ്ടോടെ മാർച്ച് നടത്തുമെന്നാണ് വിവരം.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉള്ളവരുമായി ചർച്ചയ്ക്കു മൂന്നു ദിവസം നൽകുന്നു എന്നാണ് അമിത്ഷാ പറഞ്ഞത്. തങ്ങളുമായി കൂടിക്കാഴ്ച നടത്തണോ വേണ്ടയോ എന്ന് ഇനി തീരുമാനിക്കേണ്ടത് അമിത് ഷാ ആണെന്ന് സമരത്തിൽ പങ്കെടുക്കുന്നവർ പറഞ്ഞു.
പൗരത്വ നിയമത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായ വ്യത്യാസമുള്ളവരുമായി ചർച്ചയ്ക്കു തയാറാണെന്ന അമിത്ഷായുടെ പ്രസ്താവന കണക്കിലെടുത്താണ് മാർച്ച് നടത്തുന്നതെന്നു പ്രതിഷേധക്കാർ അറിയിച്ചു.
എന്നാൽ, ഷഹീൻബാഗ് സമരക്കാരുമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ചയ്ക്കുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്നാണു ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. ചർച്ചയ്ക്കായി ഏതെങ്കിലും പ്രതിനിധികളെ അമിത്ഷായ്ക്കു മുന്നിലേക്ക് അയയ്ക്കില്ല. മറിച്ച്, പ്രതിഷേധക്കാർ ഒന്നടങ്കം ചർച്ചയ്ക്ക് ചെല്ലുമെന്നാണു ഷഹീൻബാഗ് സമരത്തിൽ പങ്കെടുക്കുന്നവർ പറഞ്ഞത്. ഷഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്നവരിൽ ഭൂരിഭാഗവും വനിതകളാണ്. ഇവർ ഇന്നുച്ചയ്ക്കു രണ്ടോടെ മാർച്ച് നടത്തുമെന്നാണ് വിവരം.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉള്ളവരുമായി ചർച്ചയ്ക്കു മൂന്നു ദിവസം നൽകുന്നു എന്നാണ് അമിത്ഷാ പറഞ്ഞത്. തങ്ങളുമായി കൂടിക്കാഴ്ച നടത്തണോ വേണ്ടയോ എന്ന് ഇനി തീരുമാനിക്കേണ്ടത് അമിത് ഷാ ആണെന്ന് സമരത്തിൽ പങ്കെടുക്കുന്നവർ പറഞ്ഞു.