ശ്രീനഗർ: ഐഎഎസ് ഉപേക്ഷിച്ചു രാഷ്ട്രീയത്തിലിറങ്ങിയ കാഷ്മീർ സ്വദേശി ഷാ ഫൈസലിനെതിരേ പൊതുസുരക്ഷാ നിയമം (പിഎസ്എ) ചുമത്തി.
ഐഎഎസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ഷായെ കഴിഞ്ഞ ഓഗസ്റ്റ് രണ്ടാം വാരം ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന 370 ാം വകുപ്പ് എടുത്തുകളഞ്ഞതിനെക്കുറിച്ച് ഒരു വിദേശ മാധ്യമത്തിനു അഭിമുഖം നൽകിയതിനു പിറ്റേന്നായിരുന്നു അറസ്റ്റ്.
“370 -ാംവകുപ്പ് റദ്ദാക്കിയതോടെ രാഷ്ട്രീയ നേതാക്കൾക്കു മുന്നിൽ രണ്ടു മാർഗങ്ങളേ അവശേഷിക്കുന്നുള്ളൂ. ഒന്നുകിൽ കേന്ദ്രസർക്കാരിന്റെ പിണിയാളായി തുടരാം, അല്ലെങ്കിൽ വിഘടനവാദികൾക്കൊപ്പം ചേരാം”- ജമ്മു ആൻഡ് കാഷ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്ന രാഷ്ട്രീയകക്ഷിയുടെ സാരഥികൂടിയായ ഷാ ഫൈസൽ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു. വിഘടനവാദികൾക്കൊപ്പം ചേരുമോയെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറഞ്ഞതുമില്ല. അറസ്റ്റിനു ശേഷം ഷാഫൈസലിനെ ശ്രീനഗറിലേക്കു കൊണ്ടുപോവുകയായിരുന്നു.
ഐഎഎസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ഷായെ കഴിഞ്ഞ ഓഗസ്റ്റ് രണ്ടാം വാരം ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. ജമ്മു കാഷ്മീരിനു പ്രത്യേക അധികാരം നൽകുന്ന 370 ാം വകുപ്പ് എടുത്തുകളഞ്ഞതിനെക്കുറിച്ച് ഒരു വിദേശ മാധ്യമത്തിനു അഭിമുഖം നൽകിയതിനു പിറ്റേന്നായിരുന്നു അറസ്റ്റ്.
“370 -ാംവകുപ്പ് റദ്ദാക്കിയതോടെ രാഷ്ട്രീയ നേതാക്കൾക്കു മുന്നിൽ രണ്ടു മാർഗങ്ങളേ അവശേഷിക്കുന്നുള്ളൂ. ഒന്നുകിൽ കേന്ദ്രസർക്കാരിന്റെ പിണിയാളായി തുടരാം, അല്ലെങ്കിൽ വിഘടനവാദികൾക്കൊപ്പം ചേരാം”- ജമ്മു ആൻഡ് കാഷ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്ന രാഷ്ട്രീയകക്ഷിയുടെ സാരഥികൂടിയായ ഷാ ഫൈസൽ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞിരുന്നു. വിഘടനവാദികൾക്കൊപ്പം ചേരുമോയെന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം പറഞ്ഞതുമില്ല. അറസ്റ്റിനു ശേഷം ഷാഫൈസലിനെ ശ്രീനഗറിലേക്കു കൊണ്ടുപോവുകയായിരുന്നു.