ബംഗളൂരു: സംവാദങ്ങളുടെ പ്രചാരണം ഇച്ഛാനുസൃതമല്ല, അതൊരു കർത്തവ്യമാണെന്ന് മുപ്പത്തിനാലാമത് സിബിസിഐ പ്ലീനറി സമ്മേളനം. ക്രിസ്തു തന്റെ കാലഘട്ടത്തിൽ എല്ലാ ജനതകളോടും ചർച്ചകൾ നടത്തിയിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ശുശ്രൂഷ വലിയ വിജയമായിരുന്നു. ഈപ്രചോദനമുൾക്കൊണ്ടു പരസ്പരം യഥാർഥ സാഹോദര്യ സംഭാഷണങ്ങളിൽ ഏർപ്പെടണമെന്നും സമ്മേളനം ഉദ്ബോധിപ്പിച്ചു.
രാവിലെ 6.30ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് മൂന്നാം ദിവസത്തെ പരിപാടി ആരംഭിച്ചത്. ദൈവവുമായുള്ള ഒരാളുടെ സംഭാഷണത്തെ ആശ്രയിച്ചിരിക്കുന്ന സംവാദത്തെക്കുറിച്ച് തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ച മാർ ആലഞ്ചേരി, എല്ലാവരുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഉറവിടവും പ്രചോദനവുമാണ് ദൈവമെന്ന് പറഞ്ഞു.
സംവാദം മസ്തിഷ്കതലത്തിൽ മാത്രം ഒതുങ്ങാൻ കഴിയില്ല, പക്ഷേ മസ്തിഷ്കത്തിന്റെയും ഹൃദയത്തിന്റെയും തലങ്ങളിൽ ചെയ്യേണ്ടതുണ്ട്. അപ്പോൾ മാത്രമേ അനുകമ്പയുടെയും സഹാനുഭൂതിയുടെയും അടിസ്ഥാനത്തിലുള്ള സംവാദത്തിന്റെ ഫലം കൊയ്യാൻ കഴിയൂ -അദ്ദേഹം ഓർമപ്പെടുത്തി.
തുടർന്ന് നടന്ന ബിസിനസ് സെഷനുകളിൽ കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ 2018-2020 കാലഘട്ടത്തിലെ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
രൂപത, പ്രാദേശിക തലങ്ങളിൽ അല്മായർക്ക് ഉചിതമായ പ്രാതിനിധ്യം നൽകി ഇടവക അജപാലന ഘടനകളിലൂടെ ശാക്തീകരിക്കണമെന്ന് അവർ ബിഷപ്പുമാരോട് അഭ്യർഥിച്ചു. അടിത്തട്ടിൽ അന്തർ-മത സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള കർമപദ്ധതികളും അവർ നിർദേശിച്ചു,
തുടർന്ന്, സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം ദ്വൈവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളെ സിബിസിഐ അംഗങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു. കാരിത്താസ് ഇന്ത്യയുടെ റിപ്പോർട്ട് അവതരിപ്പിച്ച എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി കാരിത്താസ് ഇന്ത്യ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി.
സെന്റ് ജോൺസ് മെഡിക്കൽ കോളജിലെത്തിയ ശശി തരൂർ എംപി സിബിസിഐ അംഗങ്ങളെ സന്ദർശിച്ചിരുന്നു.
ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്നുവരുന്ന പ്ലീനറി സമ്മേളനത്തിൽ രാജ്യത്തെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽപെട്ട 174 രൂപതകളിൽനിന്നായി 200-ഓളം രൂപതാധ്യക്ഷന്മാരും വിരമിച്ച മെത്രാന്മാരും വിവിധ സിബിസിഐ കമ്മീഷനുകളുടെ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.
രാവിലെ 6.30ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് മൂന്നാം ദിവസത്തെ പരിപാടി ആരംഭിച്ചത്. ദൈവവുമായുള്ള ഒരാളുടെ സംഭാഷണത്തെ ആശ്രയിച്ചിരിക്കുന്ന സംവാദത്തെക്കുറിച്ച് തന്റെ പ്രഭാഷണത്തിൽ വിശദീകരിച്ച മാർ ആലഞ്ചേരി, എല്ലാവരുമായുള്ള നമ്മുടെ ബന്ധത്തിന്റെ ഉറവിടവും പ്രചോദനവുമാണ് ദൈവമെന്ന് പറഞ്ഞു.
സംവാദം മസ്തിഷ്കതലത്തിൽ മാത്രം ഒതുങ്ങാൻ കഴിയില്ല, പക്ഷേ മസ്തിഷ്കത്തിന്റെയും ഹൃദയത്തിന്റെയും തലങ്ങളിൽ ചെയ്യേണ്ടതുണ്ട്. അപ്പോൾ മാത്രമേ അനുകമ്പയുടെയും സഹാനുഭൂതിയുടെയും അടിസ്ഥാനത്തിലുള്ള സംവാദത്തിന്റെ ഫലം കൊയ്യാൻ കഴിയൂ -അദ്ദേഹം ഓർമപ്പെടുത്തി.
തുടർന്ന് നടന്ന ബിസിനസ് സെഷനുകളിൽ കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ ഭാരവാഹികൾ 2018-2020 കാലഘട്ടത്തിലെ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
രൂപത, പ്രാദേശിക തലങ്ങളിൽ അല്മായർക്ക് ഉചിതമായ പ്രാതിനിധ്യം നൽകി ഇടവക അജപാലന ഘടനകളിലൂടെ ശാക്തീകരിക്കണമെന്ന് അവർ ബിഷപ്പുമാരോട് അഭ്യർഥിച്ചു. അടിത്തട്ടിൽ അന്തർ-മത സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള കർമപദ്ധതികളും അവർ നിർദേശിച്ചു,
തുടർന്ന്, സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം ദ്വൈവാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
മെഡിക്കൽ കോളജിന്റെ പ്രവർത്തനങ്ങളെ സിബിസിഐ അംഗങ്ങൾ മുക്തകണ്ഠം പ്രശംസിച്ചു. കാരിത്താസ് ഇന്ത്യയുടെ റിപ്പോർട്ട് അവതരിപ്പിച്ച എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ മൂഞ്ഞേലി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി കാരിത്താസ് ഇന്ത്യ മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി.
സെന്റ് ജോൺസ് മെഡിക്കൽ കോളജിലെത്തിയ ശശി തരൂർ എംപി സിബിസിഐ അംഗങ്ങളെ സന്ദർശിച്ചിരുന്നു.
ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്നുവരുന്ന പ്ലീനറി സമ്മേളനത്തിൽ രാജ്യത്തെ ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽപെട്ട 174 രൂപതകളിൽനിന്നായി 200-ഓളം രൂപതാധ്യക്ഷന്മാരും വിരമിച്ച മെത്രാന്മാരും വിവിധ സിബിസിഐ കമ്മീഷനുകളുടെ ഭാരവാഹികളും പങ്കെടുക്കുന്നുണ്ട്.