ബംഗളൂരു: പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നാരോപിച്ചു മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഓഫീസിലേക്കു പ്രതിഷേധ മാർച്ച് നടത്താനെത്തിയ കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, ഡി.കെ. സുരേഷ് എംപി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ഖാണ്ഡ്രേ, എൽ. ഹനുമന്തയ്യ എംപി, എംഎൽഎമാരായ സൗമ്യ റെഡ്ഡി, ജയമാല എന്നിവരുൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ബീഡാറിൽ നടന്ന റാലിയിൽ പങ്കെടുത്ത ഉറുദു സ്കൂളിലെ അധ്യാപികയ്ക്കും വിദ്യാർഥിക്കുമെതിരേ മാനനഷ്ടക്കേസെടുത്ത പോലീസ് നടപടിയെയും കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു.
പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നാണ് ഇവർക്കെതിരേയുള്ള കേസ്. ജയിലിലടയ്ക്കപ്പെട്ട ഇവർക്കു ബിഡാർ ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. സംസ്ഥാനത്തു ബിജെപിയുടെ പോലീസ് രാജ് അനുവദിക്കില്ലെന്നു സിദ്ധരാമയ്യ പറഞ്ഞു. പോലീസിനെ കയറൂരിവിടുന്ന സർക്കാരിനെതിരേ സമരം ശക്തമാക്കുമെന്നു ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു.
മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവു, ഡി.കെ. സുരേഷ് എംപി, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഈശ്വർ ഖാണ്ഡ്രേ, എൽ. ഹനുമന്തയ്യ എംപി, എംഎൽഎമാരായ സൗമ്യ റെഡ്ഡി, ജയമാല എന്നിവരുൾപ്പെടെയുള്ള നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ബീഡാറിൽ നടന്ന റാലിയിൽ പങ്കെടുത്ത ഉറുദു സ്കൂളിലെ അധ്യാപികയ്ക്കും വിദ്യാർഥിക്കുമെതിരേ മാനനഷ്ടക്കേസെടുത്ത പോലീസ് നടപടിയെയും കോൺഗ്രസ് രൂക്ഷമായി വിമർശിച്ചു.
പ്രധാനമന്ത്രിയെ അപമാനിച്ചുവെന്നാണ് ഇവർക്കെതിരേയുള്ള കേസ്. ജയിലിലടയ്ക്കപ്പെട്ട ഇവർക്കു ബിഡാർ ജില്ലാ സെഷൻസ് കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചിരുന്നു. സംസ്ഥാനത്തു ബിജെപിയുടെ പോലീസ് രാജ് അനുവദിക്കില്ലെന്നു സിദ്ധരാമയ്യ പറഞ്ഞു. പോലീസിനെ കയറൂരിവിടുന്ന സർക്കാരിനെതിരേ സമരം ശക്തമാക്കുമെന്നു ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു.