ബെയ്ജിംഗ്: ചൈനയിൽ കറൻസിക്കു ക്വാറന്റൈൻ. കൊറോണ വൈറസ് (കോവിഡ് 19) തടയാനാണിത്. പകരം പുത്തൻ കറൻസി അച്ചടിച്ചു നല്കുന്നു.
രോഗികൾ തുമ്മുകയും തുപ്പുകയും ചെയ്യുന്പോൾ വൈറസ് പരിസരത്തു പടരും. കഫമടക്കമുള്ള സ്രവങ്ങളും വൈറസ് വാഹികളാണ്. വ്യക്തികൾ കൈകാര്യം ചെയ്യുന്ന കറൻസികളിലേക്ക് ഈ മാർഗങ്ങളിലൂടെ വൈറസ് പറ്റാനുള്ള സാധ്യത കൂടുതലാണ്. ഇതിനാൽ രോഗബാധ കൂടുതലുള്ള ഹുബൈ പ്രവിശ്യയിൽ ബാങ്കുകളിലും സർക്കാർ സ്ഥാപനങ്ങളിലുമെത്തുന്ന കറൻസികൾ പ്രത്യേക പെട്ടികളിലാക്കി സൂക്ഷിക്കുകയാണ്.
അണുവിമുക്തമാക്കി മാത്രമേ നോട്ടുകളും നാണയങ്ങളും നല്കാവൂ എന്നാണു നിർദേശം. ഇതു പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ കറൻസി പുറത്തേക്കു നല്കുന്നില്ല. പുതിയ കറൻസി കിട്ടിയാൽ മാത്രം നല്കും.
ജനങ്ങൾ ഓൺലൈൻ ബാങ്കിംഗിലേക്കു മാറാൻ ബാങ്കുകൾ പ്രേരിപ്പിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് ക്വാറന്റൈൻ ചെയ്താണു രോഗവ്യാപനം തടയുന്നത്. ഹുബൈ പ്രവിശ്യയിൽ സർക്കാർ കണക്കനുസരിച്ച് അരലക്ഷത്തിലേറെപ്പേർക്കു രോഗബാധ ഉണ്ട്.
രോഗികൾ തുമ്മുകയും തുപ്പുകയും ചെയ്യുന്പോൾ വൈറസ് പരിസരത്തു പടരും. കഫമടക്കമുള്ള സ്രവങ്ങളും വൈറസ് വാഹികളാണ്. വ്യക്തികൾ കൈകാര്യം ചെയ്യുന്ന കറൻസികളിലേക്ക് ഈ മാർഗങ്ങളിലൂടെ വൈറസ് പറ്റാനുള്ള സാധ്യത കൂടുതലാണ്. ഇതിനാൽ രോഗബാധ കൂടുതലുള്ള ഹുബൈ പ്രവിശ്യയിൽ ബാങ്കുകളിലും സർക്കാർ സ്ഥാപനങ്ങളിലുമെത്തുന്ന കറൻസികൾ പ്രത്യേക പെട്ടികളിലാക്കി സൂക്ഷിക്കുകയാണ്.
അണുവിമുക്തമാക്കി മാത്രമേ നോട്ടുകളും നാണയങ്ങളും നല്കാവൂ എന്നാണു നിർദേശം. ഇതു പ്രായോഗികമല്ലാത്ത സ്ഥലങ്ങളിൽ കറൻസി പുറത്തേക്കു നല്കുന്നില്ല. പുതിയ കറൻസി കിട്ടിയാൽ മാത്രം നല്കും.
ജനങ്ങൾ ഓൺലൈൻ ബാങ്കിംഗിലേക്കു മാറാൻ ബാങ്കുകൾ പ്രേരിപ്പിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാറ്റിപ്പാർപ്പിച്ച് ക്വാറന്റൈൻ ചെയ്താണു രോഗവ്യാപനം തടയുന്നത്. ഹുബൈ പ്രവിശ്യയിൽ സർക്കാർ കണക്കനുസരിച്ച് അരലക്ഷത്തിലേറെപ്പേർക്കു രോഗബാധ ഉണ്ട്.