സൂപ്പർ സ്റ്റെയിൻ

12:39 AM Feb 14, 2020 | Deepika.com
ഈസ്റ്റ് ലണ്ടൻ: പരിക്കും പ്രായവും തന്നെ തളർത്തിയിട്ടില്ലെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയിനിന്‍റെ മടങ്ങിവരവ്. ഒരു വർഷത്തിലധികം രാജ്യാന്തര ട്വന്‍റി-20യിൽനിന്ന് വിട്ടുനിന്നശേഷം കളത്തിൽ തിരിച്ചെത്തിയ സ്റ്റെയിൻ റിക്കാർഡോടെ തന്‍റെ മടങ്ങിവരവ് ആഘോഷമാക്കി. രാജ്യാന്തര ട്വന്‍റി-20യിൽ ദക്ഷിണാഫ്രിക്കയ്ക്കായി കൂടുതൽ വിക്കറ്റ് നേടുന്ന താരമെന്ന നേട്ടമാണ് സ്റ്റെയ്ൻ സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ട്വന്‍റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ജോസ് ബട്‌ലറെ പുറത്താക്കിയാണ് സ്റ്റെയിൻ റിക്കാർഡ് സ്വന്തം പേരിലെഴുതിയത്.

മുപ്പത്താറുകാരനായ സ്റ്റെയിനിന് 45 ട്വന്‍റി-20 മത്സരങ്ങളിൽനിന്ന് 62 വിക്കറ്റ് ആയി. 35 മത്സരങ്ങളിൽനിന്ന് 61 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ഇമ്രാൻ താഹിറിന്‍റെ പേരിലായിരുന്ന റിക്കാർഡാണ് സ്റ്റെയിൻ സ്വന്തമാക്കിയത്. 46 വിക്കറ്റ് നേടിയ പേസർ മോണ്‍ മോർക്കലാണ് ദക്ഷിണാഫ്രിക്കൻ താരങ്ങളിൽ മൂന്നാംസ്ഥാനത്ത്. രാജ്യാന്തര ട്വന്‍റി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എന്ന നേട്ടം ശ്രീലങ്കയുടെ ലസിത് മലിംഗയുടെ പേരിലാണ്, 106 വിക്കറ്റ്.
ഒരു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സ്റ്റെയിൻ അന്താരാഷ്‌ട്ര മത്സരം കളിച്ചത്. ഓസ്ട്രേലിയയിൽ ഈ വർഷം നടക്കുന്ന ട്വന്‍റി-20 ലോകകപ്പിൽ സ്റ്റെയിൻ ഉണ്ടാകുമോ എന്നതാണ് ഇനിയുള്ള കാത്തിരിപ്പ്.