മുംബൈ: അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ബംഗ്ലാദേശിനോട് ഇന്ത്യ പരാജയപ്പെട്ടെങ്കിലും ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മുംബൈ താരമായ യശസ്വി ജയ്സ്വാളായിരുന്നു. ലോകകപ്പിനുശേഷം നാട്ടിലെത്തി ലഗേജ് പരിശോധിച്ച ജയ്സ്വാൾ കണ്ടത് തനിക്ക് ലഭിച്ച മാൻ ഓഫ് ദ ടൂർണമെന്റ് ട്രോഫി രണ്ടായി മുറിഞ്ഞിരിക്കുന്നതാണ്. ദക്ഷിണാഫ്രിക്കൻ മുൻ പേസറായ മഖായ എന്റിനിയാണ് ട്രോഫി ജയ്സ്വാളിനു സമ്മാനിച്ചത്.
ലോകകപ്പിൽ ആറ് ഇന്നിംഗ്സിൽനിന്ന് 133.33 ശരാശരിയിൽ 400 റണ്‍സായിരുന്നു ജയ്സ്വാൾ സ്വന്തമാക്കിയത്. പാക്കിസ്ഥാനെതിരേ സെമിയിൽ നേടിയ സെഞ്ചുറിയും നാല് അർധ സെഞ്ചുറിയും ഉൾപ്പെടെയാണിത്. അണ്ടർ 19 ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു പതിപ്പിൽ അഞ്ചോ അതിലധികമോ തവണ 50+ സ്കോർ ചെയ്യുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും ഇന്ത്യൻ താരം സ്വന്തമാക്കിയിരുന്നു.
ആ ട്രോഫി രണ്ടായി പിളർന്നു
12:39 AM Feb 14, 2020 | Deepika.com