ന്യൂഡൽഹി: കള്ളക്കടത്തിന്റെ പുതിയ രീതി കണ്ട് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണു തള്ളി. ഒരുപക്ഷേ ലോകത്താരുംതന്നെ പരീക്ഷിച്ചിട്ടില്ലാത്ത വിധത്തിലാണ് 45 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമിച്ചത്. നിലക്കടലയുടെ തൊണ്ടിനുള്ളിലും ബിസ്കറ്റിലും ഇറച്ചി കൊണ്ടുള്ള പലഹാരത്തിനുള്ളിലും ഒളിപ്പിച്ചുള്ള കടത്തായിരുന്നു അത്. മുറാദ് അലി എന്ന യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് പുതിയ മാർഗത്തിലുള്ള കള്ളക്കടത്ത് ശ്രദ്ധയിൽപ്പെട്ടത്.
വറുത്ത ആട്ടിറച്ചിയുടെ ഉള്ളിൽ അതിവിദഗ്ധമായാണ് നോട്ടുകൾ ഒളിപ്പിച്ചിരുന്നത്. അതിലേറെ കരവിരുതിലാണ് നിലക്കടലയുടെ തോടിനുള്ളിൽ മൂല്യം കൂടിയ കറൻസികൾ വച്ചിരുന്നത്.
നിലക്കടലയുടെ തോട് തുറന്ന് കപ്പലണ്ടി നീക്കം ചെയ്തശേഷം നോട്ട് ചെറുതായി കടലയുടെ വലിപ്പത്തിൽ ചുരുട്ടി നൂൽ ചുറ്റിക്കെട്ടി അതിനുള്ളിൽ വയ്ക്കും. പിന്നീട് തോടുകൾ ചേർത്ത് ഒട്ടിച്ച് ബാഗിലിട്ടാണ് കറൻസി കടത്തിയത്.
സൗദി റിയാൽ, ഖത്തർ റിയാൽ, കുവൈറ്റ് ദിനാർ, ഒമാനി റിയാൽ, യൂറോ എന്നീ കറൻസികളാണ് പിടിച്ചെടുത്തത്. മുറാദ് അലി അടുത്ത കാലങ്ങളിൽ പലതവണ ദുബായ് ഉൾപ്പടെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നാണ് സിഐഎസ്എഫ് വക്താവ് എഐജി ഹേമേന്ദ്ര സിംഗ് പറഞ്ഞത്.
മുറാദ് അലി ഉത്തർപ്രദേശിലെ സഹാരൻപൂർ സ്വദേശിയാണ്. ഇയാൾ മറ്റാർക്കോ വേണ്ടി പ്രവർത്തിക്കുന്ന വാഹകൻ മാത്രമാണെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
വറുത്ത ആട്ടിറച്ചിയുടെ ഉള്ളിൽ അതിവിദഗ്ധമായാണ് നോട്ടുകൾ ഒളിപ്പിച്ചിരുന്നത്. അതിലേറെ കരവിരുതിലാണ് നിലക്കടലയുടെ തോടിനുള്ളിൽ മൂല്യം കൂടിയ കറൻസികൾ വച്ചിരുന്നത്.
നിലക്കടലയുടെ തോട് തുറന്ന് കപ്പലണ്ടി നീക്കം ചെയ്തശേഷം നോട്ട് ചെറുതായി കടലയുടെ വലിപ്പത്തിൽ ചുരുട്ടി നൂൽ ചുറ്റിക്കെട്ടി അതിനുള്ളിൽ വയ്ക്കും. പിന്നീട് തോടുകൾ ചേർത്ത് ഒട്ടിച്ച് ബാഗിലിട്ടാണ് കറൻസി കടത്തിയത്.
സൗദി റിയാൽ, ഖത്തർ റിയാൽ, കുവൈറ്റ് ദിനാർ, ഒമാനി റിയാൽ, യൂറോ എന്നീ കറൻസികളാണ് പിടിച്ചെടുത്തത്. മുറാദ് അലി അടുത്ത കാലങ്ങളിൽ പലതവണ ദുബായ് ഉൾപ്പടെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നാണ് സിഐഎസ്എഫ് വക്താവ് എഐജി ഹേമേന്ദ്ര സിംഗ് പറഞ്ഞത്.
മുറാദ് അലി ഉത്തർപ്രദേശിലെ സഹാരൻപൂർ സ്വദേശിയാണ്. ഇയാൾ മറ്റാർക്കോ വേണ്ടി പ്രവർത്തിക്കുന്ന വാഹകൻ മാത്രമാണെന്നും സിഐഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.