ലണ്ടൻ: ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാക് ബ്രിട്ടനിലെ പുതിയ ധനമന്ത്രി. പാക് വംശജനായ സജിദ് ജാവിദിന്റെ അപ്രതീക്ഷിത രാജിയെത്തുടർന്നു പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിലാണ് യോർക്ക്ഷെയറിലെ റിച്ച്മണ്ടിൽ നിന്നുള്ള ജനപ്രതിനിധിയായ ഋഷിക്കു ചാൻസലർ ഓഫ് എക്സ്ചെക്കർ എന്ന സുപ്രധാനചുമതല ലഭിച്ചത്. നാരായണ മൂർത്തിയുടെ മകൾ അക്ഷതയാണ് ഋഷി സുനാകിന്റെ ഭാര്യ.
ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ രാഷ്ട്രീയക്കാരിൽ ഏറ്റവും ശ്രദ്ധേയനായ സുനാക് ഇതുവരെ ധനകാര്യസഹമന്ത്രിക്കു സമാനമായ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ധനമന്ത്രിസ്ഥാനത്തെത്തിയതോടെ അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിലെ 11-ാം നന്പർ വസതിയിലേക്ക് ഉടൻ മാറും. ഋഷി സുനാകിന്റെ നിയമനം ബ്രട്ടീഷ് രാജ്ഞി അംഗീകരിച്ചതായി പത്ത് ഡൗണിംഗ് സ്ട്രീറ്റ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
2015 ൽ യുകെ പാർലമെന്റിലെത്തിയ ഋഷി അതിവേഗത്തിലാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻവാങ്ങണമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടിനെ ഈ യുവനേതാവ് ശക്തമായി പിന്തുണച്ചു.
ബ്രിട്ടനിൽ ജനിച്ചുവളർന്ന ഋഷിയുടെ അമ്മ ഇന്ത്യൻവംശജയായ ഫാർമസിസ്റ്റാണ്. അച്ഛൻ എൻഎച്ച്എസിലെ ജിപിയായി സേവനം അനുഷ്ഠിച്ചിരുന്നയാളും. ഒാക്സ്ഫഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിലായിരുന്നു ഋഷിയുടെ പഠനം.
മൂന്നു സുപ്രധാന വകുപ്പുകളുടെ ഭരണം ഇന്ത്യൻ വംശജർക്ക്
പുതിയ അഴിച്ചുപണിയെത്തുടർന്നു ബ്രിട്ടനിലെ മൂന്നു സുപ്രധാന വകുപ്പുകളുടെ ഭരണം ഇന്ത്യൻ വംശജരായ മന്ത്രിമാരുടെ കൈയിലായി. ആഭ്യന്തരമന്ത്രിയായി പ്രീതി പട്ടേലും ധനമന്ത്രിയായി ഋഷി സുനാകും ബിസിനസ് സെക്രട്ടറിയായി അലോക് ശർമയും. പ്രധാനമന്ത്രി ജോൺസൺ നടത്തിയ കാബിനറ്റ് അഴിച്ചുപണിയിൽ പ്രീതി പട്ടേൽ ആഭ്യന്തരമന്ത്രി സ്ഥാനം നിലനിർത്തി. അന്തർദേശീയ വികസന സെക്രട്ടറിയായിരുന്ന അലോകിന് ബിസിനസ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു.
ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ രാഷ്ട്രീയക്കാരിൽ ഏറ്റവും ശ്രദ്ധേയനായ സുനാക് ഇതുവരെ ധനകാര്യസഹമന്ത്രിക്കു സമാനമായ ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. ധനമന്ത്രിസ്ഥാനത്തെത്തിയതോടെ അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിലെ 11-ാം നന്പർ വസതിയിലേക്ക് ഉടൻ മാറും. ഋഷി സുനാകിന്റെ നിയമനം ബ്രട്ടീഷ് രാജ്ഞി അംഗീകരിച്ചതായി പത്ത് ഡൗണിംഗ് സ്ട്രീറ്റ് ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
2015 ൽ യുകെ പാർലമെന്റിലെത്തിയ ഋഷി അതിവേഗത്തിലാണ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നത്. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പിൻവാങ്ങണമെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിലപാടിനെ ഈ യുവനേതാവ് ശക്തമായി പിന്തുണച്ചു.
ബ്രിട്ടനിൽ ജനിച്ചുവളർന്ന ഋഷിയുടെ അമ്മ ഇന്ത്യൻവംശജയായ ഫാർമസിസ്റ്റാണ്. അച്ഛൻ എൻഎച്ച്എസിലെ ജിപിയായി സേവനം അനുഷ്ഠിച്ചിരുന്നയാളും. ഒാക്സ്ഫഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിലായിരുന്നു ഋഷിയുടെ പഠനം.
മൂന്നു സുപ്രധാന വകുപ്പുകളുടെ ഭരണം ഇന്ത്യൻ വംശജർക്ക്
പുതിയ അഴിച്ചുപണിയെത്തുടർന്നു ബ്രിട്ടനിലെ മൂന്നു സുപ്രധാന വകുപ്പുകളുടെ ഭരണം ഇന്ത്യൻ വംശജരായ മന്ത്രിമാരുടെ കൈയിലായി. ആഭ്യന്തരമന്ത്രിയായി പ്രീതി പട്ടേലും ധനമന്ത്രിയായി ഋഷി സുനാകും ബിസിനസ് സെക്രട്ടറിയായി അലോക് ശർമയും. പ്രധാനമന്ത്രി ജോൺസൺ നടത്തിയ കാബിനറ്റ് അഴിച്ചുപണിയിൽ പ്രീതി പട്ടേൽ ആഭ്യന്തരമന്ത്രി സ്ഥാനം നിലനിർത്തി. അന്തർദേശീയ വികസന സെക്രട്ടറിയായിരുന്ന അലോകിന് ബിസിനസ് സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകുകയായിരുന്നു.