ബെയ്ജിംഗ്/വുഹാൻ: കൊറോണ വൈറസ് രോഗം ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 1,115ആയി. ഇന്നലെ രാജ്യത്തു 97 മരണംകൂടി റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ചവരുടെ എണ്ണം 44,763 ആയതായി സിജിടിഎൻ ടിവി റിപ്പോർട്ട് ചെയ്തു. വിദേശത്തു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 440 ആയി. ഫിലിപ്പീൻസിൽ ഒരാളുടെ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജപ്പാനിൽ 203 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗം പേരും ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിൽ കഴിയുന്നവരാണ്. കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചതായി ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇതിനിടെ, കൊറോണ വൈറസ് ബാധയുടെ പേര് കോവിഡ്-19 എന്നാക്കി. ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടർന്നിട്ടുണ്ട്.
ഇതിനിടെ, ചൈനയിലെ പൗരന്മാർക്ക് രാജ്യത്ത് കൂടുതൽ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യം ശക്തമായി. വൈറസ് സാംക്രമിക രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലി വെൻലിയാങിനെ പോലീസ് നിശബ്ദനാക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നാവശ്യം ഉയർന്നു വരുന്നത്.
കൊറോണ വൈറസ് ബാധിച്ച് ഫെബ്രുവരി ആറിന് ഓഫ്താൽമോളജിസ്റ്റായ ലി മരിച്ചു. സമൂഹമാധ്യമത്തിലൂടെയാണു ലി രോഗവിവരം ജനങ്ങളെ അറിയിക്കാൻ ശ്രമിച്ചത്. ലിയെക്കൂടാതെ എട്ടു പേർകൂടി ഈ വിവരം പ്രചരിപ്പിച്ചിരുന്നു. ഇവരെയും ഭരണകൂടം നിശബ്ദരാക്കി.
രാജ്യത്ത് കൂടുതൽ അഭിപ്രായസ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തിൽ ഓൺലൈൻ പരാതി സമർപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്നതായി ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നാഷണൽ പീപ്പിൾസ് കോൺഗ്രസിനാണ് (എൻപിസി) പരാതി സമർപ്പിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനങ്ങൾ അംഗീകരിക്കുന്ന റബർ സ്റ്റാന്പ് പാർലമെന്റാണ് എൻപിസി. അടുത്തമാസമാണ് പാർലമെന്റ് സമ്മേളനം നടക്കേണ്ടത്. എന്നാൽ, വൈറസ് ബാധയെത്തുടർന്ന് കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനാൽ പാർലമെന്റ് സമ്മേളനം നീട്ടാനും സാധ്യതുണ്ട്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം നൽകുക, ഡോ. ലീ മരിച്ച ഫെബ്രുവരി ആറ് അഭിപ്രായസ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കുക തുടങ്ങിയവാണ് ഓൺലൈൻ പരാതിയിലെ ആവശ്യങ്ങൾ.
കൂടുതൽ നിയന്ത്രണങ്ങൾ
ഇതിനിടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരങ്ങളിൽ സഞ്ചാരത്തിനും വാഹനഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുകയും നഗരത്തിൽ ചുറ്റിയടിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പുതുവർഷ അവധിക്കുശേഷം ആളുകൾ ജോലിയിലേക്കു മടങ്ങിയെത്തുന്പോൾ വൈറസ് പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണു നടപടി. ഫെബ്രുവരി മാസം മധ്യത്തിലോ അവസാനത്തോ വൈറസ് ബാധ കൂടാൻ സാധ്യതയുണ്ടെന്നു സാംക്രമികരോഗ വിദഗ്ധൻ ഷോംഗ് നൻഷാൻ പറഞ്ഞു. വൈറസ് പടരുന്നത് കുറഞ്ഞതായി ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പറഞ്ഞിരുന്നു.
ജപ്പാനിൽ 203 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതിൽ ഭൂരിഭാഗം പേരും ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിൽ കഴിയുന്നവരാണ്. കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാർക്ക് രോഗം സ്ഥിരീകരിച്ചതായി ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഇതിനിടെ, കൊറോണ വൈറസ് ബാധയുടെ പേര് കോവിഡ്-19 എന്നാക്കി. ഇതുവരെ 20 രാജ്യങ്ങളിലേക്ക് രോഗം പടർന്നിട്ടുണ്ട്.
ഇതിനിടെ, ചൈനയിലെ പൗരന്മാർക്ക് രാജ്യത്ത് കൂടുതൽ അഭിപ്രായസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യം ശക്തമായി. വൈറസ് സാംക്രമിക രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ ഡോക്ടർ ലി വെൻലിയാങിനെ പോലീസ് നിശബ്ദനാക്കിയ സംഭവം ചൂണ്ടിക്കാട്ടിയാണ് കൂടുതൽ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്നാവശ്യം ഉയർന്നു വരുന്നത്.
കൊറോണ വൈറസ് ബാധിച്ച് ഫെബ്രുവരി ആറിന് ഓഫ്താൽമോളജിസ്റ്റായ ലി മരിച്ചു. സമൂഹമാധ്യമത്തിലൂടെയാണു ലി രോഗവിവരം ജനങ്ങളെ അറിയിക്കാൻ ശ്രമിച്ചത്. ലിയെക്കൂടാതെ എട്ടു പേർകൂടി ഈ വിവരം പ്രചരിപ്പിച്ചിരുന്നു. ഇവരെയും ഭരണകൂടം നിശബ്ദരാക്കി.
രാജ്യത്ത് കൂടുതൽ അഭിപ്രായസ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ട് വിദഗ്ധരുടെ നേതൃത്വത്തിൽ ഓൺലൈൻ പരാതി സമർപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്നതായി ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. നാഷണൽ പീപ്പിൾസ് കോൺഗ്രസിനാണ് (എൻപിസി) പരാതി സമർപ്പിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനങ്ങൾ അംഗീകരിക്കുന്ന റബർ സ്റ്റാന്പ് പാർലമെന്റാണ് എൻപിസി. അടുത്തമാസമാണ് പാർലമെന്റ് സമ്മേളനം നടക്കേണ്ടത്. എന്നാൽ, വൈറസ് ബാധയെത്തുടർന്ന് കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയതിനാൽ പാർലമെന്റ് സമ്മേളനം നീട്ടാനും സാധ്യതുണ്ട്. രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം നൽകുക, ഡോ. ലീ മരിച്ച ഫെബ്രുവരി ആറ് അഭിപ്രായസ്വാതന്ത്ര്യദിനമായി പ്രഖ്യാപിക്കുക തുടങ്ങിയവാണ് ഓൺലൈൻ പരാതിയിലെ ആവശ്യങ്ങൾ.
കൂടുതൽ നിയന്ത്രണങ്ങൾ
ഇതിനിടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലും ഷാംഗ്ഹായിലും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നഗരങ്ങളിൽ സഞ്ചാരത്തിനും വാഹനഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കുകയും നഗരത്തിൽ ചുറ്റിയടിക്കുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പുതുവർഷ അവധിക്കുശേഷം ആളുകൾ ജോലിയിലേക്കു മടങ്ങിയെത്തുന്പോൾ വൈറസ് പടരാനുള്ള സാധ്യത മുന്നിൽ കണ്ടാണു നടപടി. ഫെബ്രുവരി മാസം മധ്യത്തിലോ അവസാനത്തോ വൈറസ് ബാധ കൂടാൻ സാധ്യതയുണ്ടെന്നു സാംക്രമികരോഗ വിദഗ്ധൻ ഷോംഗ് നൻഷാൻ പറഞ്ഞു. വൈറസ് പടരുന്നത് കുറഞ്ഞതായി ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് പറഞ്ഞിരുന്നു.