ബാങ്കോക്ക്:തായ്ലൻഡിൽ സൈനികൻ നടത്തിയ കൂട്ടക്കുരുതിയിൽ മരിച്ചവരുടെ എണ്ണം 30 ആയി. അന്പതിലധികം പേർക്കു പരിക്കേറ്റു.
അക്രമിയെ സുരക്ഷാ സൈനികർ വെടിവച്ചുകൊന്നു. വീടുവില്പന സംബന്ധിച്ച തർക്കത്തെത്തുടർന്നു മനോവിഭ്രാന്തിയിലായ സൈനികനാണ് ശനിയാഴ്ച അക്രമം നടത്തിയതെന്ന് തായ് പ്രധാനമന്ത്രി പ്രയൂത് ഛൻ ഓച്ഛ പറഞ്ഞു.
നഖോൺ റത്ഛസിമാ(കോരാട്ട്) പട്ടണത്തിലെ മാളിലും പൊതുനിരത്തിലുമാണ് അക്രമി വെടിവയ്പു നടത്തിയത്. 17 മണിക്കൂറിനുശേഷമാണ്അക്രമിയെ വെടിവച്ചു വീഴ്ത്തിയത്.
സാർജന്റ് മേജർ ജക്രപന്ത് തോമ്മാ എന്ന സൈനികനാണ് സൈനിക ക്യാന്പിലെ കമാൻഡറെ വെടിവച്ചു വീഴ്ത്തിയശേഷം യന്ത്രത്തോക്കുമായി സൈനിക വാഹനത്തിൽ നഗരത്തിലെ തെരുവിലെത്തി അക്രമം അഴിച്ചുവിട്ടത്. ഒരു മാളിലും ഇയാൾ വെടിവയ്പു നടത്തി. വെടിവയ്പിനിടയിലും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റുകളിടുന്നുണ്ടായിരുന്നു.
തായ്ലൻഡിനെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ സംഭവമാണിതെന്നും ഇതവസാനത്തേതായിരിക്കണമെന്ന് ആഗ്രഹിക്കുന്നതായും മുൻ സൈനിക മേധാവികൂടിയായ പ്രധാനമന്ത്രി പ്രയൂത് പറഞ്ഞു.
അക്രമിയെ സുരക്ഷാ സൈനികർ വെടിവച്ചുകൊന്നു. വീടുവില്പന സംബന്ധിച്ച തർക്കത്തെത്തുടർന്നു മനോവിഭ്രാന്തിയിലായ സൈനികനാണ് ശനിയാഴ്ച അക്രമം നടത്തിയതെന്ന് തായ് പ്രധാനമന്ത്രി പ്രയൂത് ഛൻ ഓച്ഛ പറഞ്ഞു.
നഖോൺ റത്ഛസിമാ(കോരാട്ട്) പട്ടണത്തിലെ മാളിലും പൊതുനിരത്തിലുമാണ് അക്രമി വെടിവയ്പു നടത്തിയത്. 17 മണിക്കൂറിനുശേഷമാണ്അക്രമിയെ വെടിവച്ചു വീഴ്ത്തിയത്.
സാർജന്റ് മേജർ ജക്രപന്ത് തോമ്മാ എന്ന സൈനികനാണ് സൈനിക ക്യാന്പിലെ കമാൻഡറെ വെടിവച്ചു വീഴ്ത്തിയശേഷം യന്ത്രത്തോക്കുമായി സൈനിക വാഹനത്തിൽ നഗരത്തിലെ തെരുവിലെത്തി അക്രമം അഴിച്ചുവിട്ടത്. ഒരു മാളിലും ഇയാൾ വെടിവയ്പു നടത്തി. വെടിവയ്പിനിടയിലും ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റുകളിടുന്നുണ്ടായിരുന്നു.
തായ്ലൻഡിനെ സംബന്ധിച്ചിടത്തോളം അഭൂതപൂർവമായ സംഭവമാണിതെന്നും ഇതവസാനത്തേതായിരിക്കണമെന്ന് ആഗ്രഹിക്കുന്നതായും മുൻ സൈനിക മേധാവികൂടിയായ പ്രധാനമന്ത്രി പ്രയൂത് പറഞ്ഞു.