ലാഹോര്‍: ഭീകരപ്രവര്‍ത്തനത്തിനു സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ ജമാ അത് ഉദ്വ തലവൻ ഹാഫിസ് സയിദിനെതിരേയുള്ള വിചാരണ പാക്കിസ്ഥാന് ഭീകരവിരുദ്ധ കോടതി നീട്ടിവച്ചു. എല്ലാകേസുകളും ബന്ധിപ്പിച്ച് വിചാരണ പൂർത്തിയാക്കിയശേഷം വിധി പറയണമെന്ന സയിദിന്റെ അപേക്ഷയെത്തുടർന്നാണ് കോടതി നടപടി.
അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ഇതേത്തുടർന്ന് ഇരുകക്ഷികൾക്കും നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
വിചാരണ പൂർത്തിയായ രണ്ടുകേസിൽ ഇന്നലെ വിധി പറയുമെന്ന് ലാഹോറിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി അര്‍ഷാദ് ഹുസൈന് ഭുട്ട കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
കനത്ത സുരക്ഷയിലാണ് ഹാഫിസ് സയിദിനെ കൊടതിയിലെത്തിച്ചത്. സയ്യിദിനെതിരേ 20 സാക്ഷികളെ പ്രോസിക്യൂഷന് കോടതിയിലെത്തിച്ചിരുന്നു.
അപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തിരുന്നു. ഇതേത്തുടർന്ന് ഇരുകക്ഷികൾക്കും നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശിക്കുകയായിരുന്നു.
വിചാരണ പൂർത്തിയായ രണ്ടുകേസിൽ ഇന്നലെ വിധി പറയുമെന്ന് ലാഹോറിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി അര്‍ഷാദ് ഹുസൈന് ഭുട്ട കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.
കനത്ത സുരക്ഷയിലാണ് ഹാഫിസ് സയിദിനെ കൊടതിയിലെത്തിച്ചത്. സയ്യിദിനെതിരേ 20 സാക്ഷികളെ പ്രോസിക്യൂഷന് കോടതിയിലെത്തിച്ചിരുന്നു.