ന്യൂഡൽഹി: വർഷങ്ങളായുള്ള പതിവ് തെറ്റിച്ച് വന്ദേമാരത്തിന് വഴിയൊരുക്കാൻ റിപ്പബ്ലിക് ദിന ആഘോഷത്തിൽ നിന്ന് വെട്ടിമാറ്റിയെന്ന വിവാദത്തിനൊടുവിൽ ഇന്നലെ ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട "എബൈഡ് വിത്ത് മി’ ക്രൈസ്തവ ഗാനം ബീറ്റിംഗ് ദി റിട്രീറ്റ് പരിപാടിയിൽ ഉൾപ്പെടുത്തി. 1950 മുതൽ എല്ലാ റിപ്പബ്ലിക് ദിനാഘോഷങ്ങളിലും മിലിട്ടറി ബാൻഡ് ഈ ഗാനം ആലപിക്കാറുണ്ട്.
ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികത്തിൽ നരേന്ദ്ര മോദി സർക്കാർ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽനിന്ന് ഒഴിവാക്കുന്നതെന്നായിരുന്നു ആരോപണം. 2017ലും 2018ലും ബീറ്റിംഗ് റി ട്രീറ്റിൽ ഈ ഗാനം ആലപിച്ചിരുന്നു.
എന്നാൽ, രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രി ആയതിനുശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിന ആഘോഷത്തിലാണ് ഇതുവരെയുള്ള ഗാനത്തിന് പകരം"വന്ദേമാതരം’ മതിയെന്ന നിർദേശം വന്നത്. എന്നാൽ, എല്ലാവിധത്തിലുള്ള ആശങ്കകൾക്കും സംശയങ്ങൾക്കും മറുപടിയായി ഇന്നലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ എബൈഡ് വിത്ത് മി എന്ന ഗാനം കരസേനയുടെ ബാൻഡ് ആലപിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടന്ന ഫുൾ ഡ്രസ് റിഹേഴ്സലിലും ഗാനം ആലപിച്ചിരുന്നു.
വില്യം ഹെന്റി മങ്ക് നൽകിയ ഈണമാണ് ഈ ഗാനത്തിന് പരക്കെ ഉപയോഗിക്കപ്പെടുന്നത്. മഹാത്മഗാന്ധിക്കും ബ്രിട്ടനിലെ ജോർജ് രാജാവിനും ഈ ഗാനം പ്രിയപ്പെട്ടതായിരുന്നു. എലിസബത്ത് രാജ്ഞിയുടെ വിവാഹവേളയിൽ ജോർജ് രാജാവിന്റെ ആഗ്രഹമനുസരിച്ച് ഈ ഗാനം ആലപിക്കുകയുണ്ടായി.
ബ്രൂസ് ലീയുടെ ഫിസ്റ്റ് ഓഫ് ഫ്യൂറി എ ചിത്രത്തിൽ ബ്രാസ് ബാൻഡ് ഈ ഗാനം ആലപിക്കുന്നുണ്ട്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ദേശീയ ദിനാഘോഷങ്ങളിൽ ഈ ഗാനം ആലപിക്കുന്നുണ്ട്.
"കൂടെ പാർക്ക നീ പ്രിയനേ...' എന്ന വരികളിൽ മലയാളത്തിലും ഈ ഗാനത്തിന് ഏറെ ആരാധകരുണ്ട്.
ഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഗാനം അദ്ദേഹത്തിന്റെ 150-ാം ജന്മവാർഷികത്തിൽ നരേന്ദ്ര മോദി സർക്കാർ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽനിന്ന് ഒഴിവാക്കുന്നതെന്നായിരുന്നു ആരോപണം. 2017ലും 2018ലും ബീറ്റിംഗ് റി ട്രീറ്റിൽ ഈ ഗാനം ആലപിച്ചിരുന്നു.
എന്നാൽ, രാജ്നാഥ് സിംഗ് പ്രതിരോധ മന്ത്രി ആയതിനുശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിന ആഘോഷത്തിലാണ് ഇതുവരെയുള്ള ഗാനത്തിന് പകരം"വന്ദേമാതരം’ മതിയെന്ന നിർദേശം വന്നത്. എന്നാൽ, എല്ലാവിധത്തിലുള്ള ആശങ്കകൾക്കും സംശയങ്ങൾക്കും മറുപടിയായി ഇന്നലെ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങിൽ എബൈഡ് വിത്ത് മി എന്ന ഗാനം കരസേനയുടെ ബാൻഡ് ആലപിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി നടന്ന ഫുൾ ഡ്രസ് റിഹേഴ്സലിലും ഗാനം ആലപിച്ചിരുന്നു.
വില്യം ഹെന്റി മങ്ക് നൽകിയ ഈണമാണ് ഈ ഗാനത്തിന് പരക്കെ ഉപയോഗിക്കപ്പെടുന്നത്. മഹാത്മഗാന്ധിക്കും ബ്രിട്ടനിലെ ജോർജ് രാജാവിനും ഈ ഗാനം പ്രിയപ്പെട്ടതായിരുന്നു. എലിസബത്ത് രാജ്ഞിയുടെ വിവാഹവേളയിൽ ജോർജ് രാജാവിന്റെ ആഗ്രഹമനുസരിച്ച് ഈ ഗാനം ആലപിക്കുകയുണ്ടായി.
ബ്രൂസ് ലീയുടെ ഫിസ്റ്റ് ഓഫ് ഫ്യൂറി എ ചിത്രത്തിൽ ബ്രാസ് ബാൻഡ് ഈ ഗാനം ആലപിക്കുന്നുണ്ട്. ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും ദേശീയ ദിനാഘോഷങ്ങളിൽ ഈ ഗാനം ആലപിക്കുന്നുണ്ട്.
"കൂടെ പാർക്ക നീ പ്രിയനേ...' എന്ന വരികളിൽ മലയാളത്തിലും ഈ ഗാനത്തിന് ഏറെ ആരാധകരുണ്ട്.