വാഷിംഗ്ടൺ ഡിസി: ജനുവരിയാദ്യം ഇറാക്കിലെ യുഎസ് സേനാ താവളങ്ങളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ മസ്തിഷ്കക്ഷതം ഏറ്റ സൈനികരുടെ എണ്ണം 50 ആണെന്ന് പെന്റഗൺ അറിയിച്ചു.
ഇറേനിയൻ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി നടന്ന ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് ആദ്യം പറഞ്ഞത്. പിന്നീട് 11 പേർക്കു മസ്തിഷ്കക്ഷതം ഏറ്റതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ഇവരുടെ എണ്ണം 34 ആണെന്ന് അറിയിച്ചു. ഇന്നലെ 50 പേരുണ്ടെന്ന് പെന്റഗൺ അറിയിക്കുകയായിരുന്നു.
ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനെത്തുടർന്ന് സൈനികർ ബങ്കറിൽ അഭയം തേടിയിരുന്നു. എന്നാൽ വൻ പൊട്ടിത്തെറിശബ്ദം തലച്ചോറിൽ ക്ഷതമേൽപ്പിച്ചുവെന്നാണ് കരുതുന്നത്. പരിക്കേറ്റവരിൽ 31 പേർ ചികി ത്സയ്ക്കുശേഷം തിരികെ ജോ ലിയിൽ പ്രവേശിച്ചു.
ഇറേനിയൻ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി നടന്ന ആക്രമണത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് ആദ്യം പറഞ്ഞത്. പിന്നീട് 11 പേർക്കു മസ്തിഷ്കക്ഷതം ഏറ്റതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞയാഴ്ച ഇവരുടെ എണ്ണം 34 ആണെന്ന് അറിയിച്ചു. ഇന്നലെ 50 പേരുണ്ടെന്ന് പെന്റഗൺ അറിയിക്കുകയായിരുന്നു.
ആക്രമണത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചതിനെത്തുടർന്ന് സൈനികർ ബങ്കറിൽ അഭയം തേടിയിരുന്നു. എന്നാൽ വൻ പൊട്ടിത്തെറിശബ്ദം തലച്ചോറിൽ ക്ഷതമേൽപ്പിച്ചുവെന്നാണ് കരുതുന്നത്. പരിക്കേറ്റവരിൽ 31 പേർ ചികി ത്സയ്ക്കുശേഷം തിരികെ ജോ ലിയിൽ പ്രവേശിച്ചു.