ന്യൂഡൽഹി: രാജ്യത്ത് ആറ് അതിവേഗ, അർധ അതിവേഗ റെയിൽവേ ഇടനാഴികൂടി റെയിൽവേ കണ്ടെത്തിയതായി റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ്. കേന്ദ്ര ബജറ്റിനു മുന്നോടിയായാണ് റെയിൽവേ ബോർഡ് ചെയർമാന്റെ വെളിപ്പെടുത്തൽ. നിലവിൽ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽപാത നിർമാണം പുരോഗമിക്കുകയാണ്.
അതിവേഗപാതയിൽ മണിക്കൂറിൽ 300 കിലോമീറ്ററും അർധ അതിവേഗ പാതയിൽ മണിക്കൂറിൽ 160 കിലോമീറ്ററുമാണ് ട്രെയിനുകളുടെ പരമാവധി വേഗം. ഡൽഹി-നോയിഡ-ആഗ്ര-ലക്നോ- വാരാണസി (865 കിലോമീറ്റർ), ഡൽഹി-ജയ്പുർ-ഉദയ്പുർ-അഹമ്മദാബാദ്(886), മുംബൈ-നാസിക്-നാഗ്പുർ (753), മുംബൈ-പൂന-ഹൈദരാബാദ്(711), ചെന്നൈ-ബംഗളൂരു-മൈസൂർ(435), ഡൽഹി-ചണ്ഡിഗഡ്-ലുധിയാന-ജലന്ധർ-അമൃത്സർ(495) എന്നിവയാണ് പുതിയ അതിവേഗ ഇടനാഴികൾ.
പദ്ധതിയെക്കുറിച്ചു വിശദറിപ്പോർട്ട് ഒരു വർഷത്തിനുള്ളിൽ തയാറാകുമെന്നും യാദവ് പറഞ്ഞു.
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻപാതയായ മുംബൈ-അഹമ്മദാബാദ് അതിവേഗപാത നിർമാണം 2023ൽ പൂർത്തിയാകും. ഇതിനായുള്ള 90 ശതമാനം സ്ഥലമേറ്റെടുപ്പ് ആറു മാസത്തിനുള്ളിൽ പൂർത്തിയാകും.
അതിവേഗപാതയിൽ മണിക്കൂറിൽ 300 കിലോമീറ്ററും അർധ അതിവേഗ പാതയിൽ മണിക്കൂറിൽ 160 കിലോമീറ്ററുമാണ് ട്രെയിനുകളുടെ പരമാവധി വേഗം. ഡൽഹി-നോയിഡ-ആഗ്ര-ലക്നോ- വാരാണസി (865 കിലോമീറ്റർ), ഡൽഹി-ജയ്പുർ-ഉദയ്പുർ-അഹമ്മദാബാദ്(886), മുംബൈ-നാസിക്-നാഗ്പുർ (753), മുംബൈ-പൂന-ഹൈദരാബാദ്(711), ചെന്നൈ-ബംഗളൂരു-മൈസൂർ(435), ഡൽഹി-ചണ്ഡിഗഡ്-ലുധിയാന-ജലന്ധർ-അമൃത്സർ(495) എന്നിവയാണ് പുതിയ അതിവേഗ ഇടനാഴികൾ.
പദ്ധതിയെക്കുറിച്ചു വിശദറിപ്പോർട്ട് ഒരു വർഷത്തിനുള്ളിൽ തയാറാകുമെന്നും യാദവ് പറഞ്ഞു.
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻപാതയായ മുംബൈ-അഹമ്മദാബാദ് അതിവേഗപാത നിർമാണം 2023ൽ പൂർത്തിയാകും. ഇതിനായുള്ള 90 ശതമാനം സ്ഥലമേറ്റെടുപ്പ് ആറു മാസത്തിനുള്ളിൽ പൂർത്തിയാകും.