ന്യൂഡൽഹി: ചൈനയിലും മറ്റു രാജ്യങ്ങളിലും കൊറോണ വൈറസ് പടർന്നതോടെ ഇന്ത്യയുൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ളവരെ ഒഴിപ്പിക്കാനുള്ള നടപടികളോടു വിമുഖത പ്രകടിപ്പിച്ച് ചൈന.
ആളുകളെ ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടില്ലെന്നും രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൺ വെയ്ഡോംഗ് പറഞ്ഞു. സാംക്രമികരോഗ നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള ചൈനയുടെ കഴിവിൽ ലോകാരോഗ്യസംഘടനയ്ക്ക് ആത്മവിശ്വാസമുണ്ടെന്ന് വെയ്ഡോംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി വിദേശകാര്യ മന്ത്രാലയം മുന്നോട്ടുപോകവേയാണു ചൈനീസ് സ്ഥാനപതിയുടെ പ്രസ്താവന.
കൊറോണ വൈറസിനെ നേരിടാൻ ചൈനയ്ക്ക് എല്ലാ സഹായവും നല്കുമെന്നു ചൈനയിലെത്തിയ ലോകാരോഗ്യ സംഘടന തലവൻ തെദ്രോസ് അഥാനോം ഗെബ്രെയേസസ് പറഞ്ഞു.
ആളുകളെ ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടില്ലെന്നു പറഞ്ഞ ഗെബ്രെയേസസ് അമിതപ്രതികരണം ഒഴിവാക്കി സംയമനം പാലിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
കൊറോണ വൈറസ് ബാധിച്ച് ഇന്നലെ 24 പേർ ചൈനയിൽ മരിച്ചു. ഇതോടെ മരണം 106 ആയി. ടിബറ്റ് ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ഓരോരു ത്തർക്കു വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.
ആളുകളെ ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടില്ലെന്നും രാജ്യങ്ങൾ സംയമനം പാലിക്കണമെന്നും ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സൺ വെയ്ഡോംഗ് പറഞ്ഞു. സാംക്രമികരോഗ നിവാരണത്തിനും നിയന്ത്രണത്തിനുമുള്ള ചൈനയുടെ കഴിവിൽ ലോകാരോഗ്യസംഘടനയ്ക്ക് ആത്മവിശ്വാസമുണ്ടെന്ന് വെയ്ഡോംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി വിദേശകാര്യ മന്ത്രാലയം മുന്നോട്ടുപോകവേയാണു ചൈനീസ് സ്ഥാനപതിയുടെ പ്രസ്താവന.
കൊറോണ വൈറസിനെ നേരിടാൻ ചൈനയ്ക്ക് എല്ലാ സഹായവും നല്കുമെന്നു ചൈനയിലെത്തിയ ലോകാരോഗ്യ സംഘടന തലവൻ തെദ്രോസ് അഥാനോം ഗെബ്രെയേസസ് പറഞ്ഞു.
ആളുകളെ ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടില്ലെന്നു പറഞ്ഞ ഗെബ്രെയേസസ് അമിതപ്രതികരണം ഒഴിവാക്കി സംയമനം പാലിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
കൊറോണ വൈറസ് ബാധിച്ച് ഇന്നലെ 24 പേർ ചൈനയിൽ മരിച്ചു. ഇതോടെ മരണം 106 ആയി. ടിബറ്റ് ഒഴികെയുള്ള എല്ലാ പ്രവിശ്യകളിലും വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ അയൽരാജ്യങ്ങളായ നേപ്പാളിലും ശ്രീലങ്കയിലും ഓരോരു ത്തർക്കു വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു.