ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള ചീറ്റപ്പുലികളെ ഇന്ത്യയിൽ കൊണ്ടുവരാൻ സുപ്രീംകോടതിയുടെ അനുമതി. ഇന്ത്യയിൽ വംശനാശം സംഭവിക്കുന്ന ചീറ്റപ്പുലികളുടെ ഇനത്തിൽപ്പെട്ടവയെ പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്തേക്കു കൊണ്ടുവരാനാണ് കോടതി അനുമതി നൽകിയത്. 2013ൽ ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ ആവശ്യപ്രകാരമാണ് പഴയ ഉത്തരവ് കോടതി തിരുത്തിയത്. വന്യജീവി വിദഗ്ധരായ രഞ്ജിത് സിംഗ്, ധനഞ്ജയ് മോഹൻ എന്നിവരുടെ മേൽനോട്ടത്തിലുള്ള സമിതിയുടെ നിർദേശങ്ങൾ അനുസരിച്ചാവണം ചീറ്റപ്പുലികളെ രാജ്യത്തെത്തിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ വേണം ആഫ്രിക്കൻ പുലികളെ പാർപ്പിക്കേണ്ടത്. ഈ പ്രദേശങ്ങൾ പുലിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. അതിനു വിദഗ്ധ സമിതി മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചു.
പുലികളെ വിടേണ്ട മേഖലകൾ തിരിച്ചറിയുന്നതു മുതൽ അതിനെ മോചിപ്പിക്കുന്നതു വരെയുള്ള പ്രക്രിയ സമിതി നിരീക്ഷിക്കും. ഓരോ നാല് മാസത്തിലും സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആഫ്രിക്കയിൽനിന്നു ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം 2013ൽ സുപ്രീംകോടതി തടഞ്ഞിരുന്നു. ശരിയായ രീതിയിൽ പഠനം നടത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അന്ന് നടപടികൾക്കു വിലക്കേർപ്പെടുത്തിയത്.
എന്നാൽ, അപൂർവ ഇനത്തിലുള്ള ഇന്ത്യൻ ചീറ്റകൾക്ക് രാജ്യത്ത് ഏറെക്കുറെ വംശനാശം സംഭവിച്ചതായി ചൂണ്ടിക്കാട്ടി ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി വീണ്ടും അപേക്ഷ സമർപ്പിക്കുകയായിരുന്നു.
ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയുടെ ആവശ്യപ്രകാരമാണ് പഴയ ഉത്തരവ് കോടതി തിരുത്തിയത്. വന്യജീവി വിദഗ്ധരായ രഞ്ജിത് സിംഗ്, ധനഞ്ജയ് മോഹൻ എന്നിവരുടെ മേൽനോട്ടത്തിലുള്ള സമിതിയുടെ നിർദേശങ്ങൾ അനുസരിച്ചാവണം ചീറ്റപ്പുലികളെ രാജ്യത്തെത്തിക്കേണ്ടത്. തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ വേണം ആഫ്രിക്കൻ പുലികളെ പാർപ്പിക്കേണ്ടത്. ഈ പ്രദേശങ്ങൾ പുലിക്ക് അനുയോജ്യമല്ലെങ്കിൽ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. അതിനു വിദഗ്ധ സമിതി മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശിച്ചു.
പുലികളെ വിടേണ്ട മേഖലകൾ തിരിച്ചറിയുന്നതു മുതൽ അതിനെ മോചിപ്പിക്കുന്നതു വരെയുള്ള പ്രക്രിയ സമിതി നിരീക്ഷിക്കും. ഓരോ നാല് മാസത്തിലും സമിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ആഫ്രിക്കയിൽനിന്നു ചീറ്റപ്പുലികളെ കൊണ്ടുവരാനുള്ള വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം 2013ൽ സുപ്രീംകോടതി തടഞ്ഞിരുന്നു. ശരിയായ രീതിയിൽ പഠനം നടത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി അന്ന് നടപടികൾക്കു വിലക്കേർപ്പെടുത്തിയത്.
എന്നാൽ, അപൂർവ ഇനത്തിലുള്ള ഇന്ത്യൻ ചീറ്റകൾക്ക് രാജ്യത്ത് ഏറെക്കുറെ വംശനാശം സംഭവിച്ചതായി ചൂണ്ടിക്കാട്ടി ദേശീയ കടുവാ സംരക്ഷണ അഥോറിറ്റി വീണ്ടും അപേക്ഷ സമർപ്പിക്കുകയായിരുന്നു.