ജയ്പുർ (രാജസ്ഥാൻ): സമാധാനത്തിന്റെയും ഐക്യത്തിന്റെയും രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിച്ചതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിക്ഷേപകരെ തടസപ്പെടുത്തുന്ന അന്തരീക്ഷം കേന്ദ്രത്തിലെ ബിജെപി സർക്കാർ സൃഷ്ടിച്ചെന്നും രാംനിവാസ് ഗാർഡനിൽ യുവജനറാലിയെ അഭിസംബോധന ചെയ്തു രാഹുൽ പറഞ്ഞു.
രണ്ടു കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു ഭരണത്തിലെത്തിയ മോദി സർക്കാർ, അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്തെ ഒരു കോടി ആളുകൾക്കു തൊഴിൽ നഷ്ടമായി. യുപിഎ സർക്കാരിന്റെ കാലത്ത് ഒന്പതു ശതമാനമായിരുന്ന രാജ്യത്തിന്റെ വളർച്ച ഇപ്പോൾ അഞ്ചു ശതമാനമായി. യുപിഎയുടെ കാലത്ത് വളർച്ചാതോത് കണക്കുകൂട്ടിയിരുന്ന രീതി അനുസരിച്ചാണെങ്കിൽ ഇപ്പോൾ 2.5 ശതമാനം മാത്രമാണ് വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.
മോദി സാന്പത്തികശാസ്ത്രം പഠിച്ചിട്ടില്ല, അദ്ദേഹത്തിനു ചരക്കു സേവന നികുതി (ജിഎസ്ടി) എന്തെന്ന് അറിയില്ലെന്നും രാഹുൽ പറഞ്ഞു. മൂല്യം കൂടിയ കറൻസി റദ്ദാക്കിയ നോട്ടുനിരോധനത്തെയും രാഹുൽ വിമർശിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും തൊഴിലിനെക്കുറിച്ചും യുവാക്കൾ ശബ്ദമുയർത്തിയപ്പോൾ അടിച്ചമർത്തി. സിഎഎ, എൻആർസി, എൻപിആർ എന്നിവയെക്കുറിച്ചാണ് മോദി അവിടെപ്പോയും സംസാരിക്കുന്നത്. യഥാർഥപ്രശ്നമായ തൊഴിലില്ലായ്മയെക്കുറിച്ച് ഒന്നും പറയുന്നില്ല.
എന്നാൽ, രാജ്യത്തു വൻ യുവജന പ്രക്ഷോഭം നടക്കുന്ന പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയെക്കുറിച്ച് രാഹുൽ നേരിട്ടു പരാമർശം നടത്തിയില്ല. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരേ "യുവ ആക്രോശ് റാലി' എന്ന പേരിലാണ് ജയ്പൂരിൽ യൂത്ത് കോൺഗ്രസ് റാലി സംഘടിപ്പിച്ചത്.
മോദിയുടെ ഭരണത്തിൽ രാജ്യത്തെ വ്യവസായികൾക്കു മാത്രമാണ് നേട്ടം. കർഷകരെയും യുവാക്കളെയും അവഗണിക്കുകയാണു ചെയ്യുന്നത്. രാജ്യത്തെ 15 വ്യവസായികൾക്കു മാത്രമാണു മോദിയുടെ ഭരണത്തിൽ കൂടുതൽ നേട്ടമെന്നും രാഹുൽ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവർ റാലിയിൽ പങ്കെടുത്തു.
ദേശീയ തൊഴിലില്ലായ്മാ രജിസ്റ്റർ പോസ്റ്റർ രാഹുൽ പ്രകാശനം ചെയ്തു
ജയ്പുർ: യുവ ആക്രോശ് റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസിന്റെ ദേശീയ തൊഴിലില്ലായ്മാ രജിസ്റ്റർ (എൻആർയു) പോസ്റ്റർ പ്രകാശം ചെയ്തു. ബിരുദമുണ്ട് ജോലിയില്ല, എന്റെ ജോലി എവിടെ, വാഗ്ദാനമല്ല ജോല്ലിയാണ് ആവശ്യം എന്നിവയാണ് പോസ്റ്ററിലെ മുദ്രാവാക്യങ്ങൾ.
രണ്ടു കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം ചെയ്തു ഭരണത്തിലെത്തിയ മോദി സർക്കാർ, അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്തെ ഒരു കോടി ആളുകൾക്കു തൊഴിൽ നഷ്ടമായി. യുപിഎ സർക്കാരിന്റെ കാലത്ത് ഒന്പതു ശതമാനമായിരുന്ന രാജ്യത്തിന്റെ വളർച്ച ഇപ്പോൾ അഞ്ചു ശതമാനമായി. യുപിഎയുടെ കാലത്ത് വളർച്ചാതോത് കണക്കുകൂട്ടിയിരുന്ന രീതി അനുസരിച്ചാണെങ്കിൽ ഇപ്പോൾ 2.5 ശതമാനം മാത്രമാണ് വളർച്ചയെന്നും അദ്ദേഹം പറഞ്ഞു.
മോദി സാന്പത്തികശാസ്ത്രം പഠിച്ചിട്ടില്ല, അദ്ദേഹത്തിനു ചരക്കു സേവന നികുതി (ജിഎസ്ടി) എന്തെന്ന് അറിയില്ലെന്നും രാഹുൽ പറഞ്ഞു. മൂല്യം കൂടിയ കറൻസി റദ്ദാക്കിയ നോട്ടുനിരോധനത്തെയും രാഹുൽ വിമർശിച്ചു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും തൊഴിലിനെക്കുറിച്ചും യുവാക്കൾ ശബ്ദമുയർത്തിയപ്പോൾ അടിച്ചമർത്തി. സിഎഎ, എൻആർസി, എൻപിആർ എന്നിവയെക്കുറിച്ചാണ് മോദി അവിടെപ്പോയും സംസാരിക്കുന്നത്. യഥാർഥപ്രശ്നമായ തൊഴിലില്ലായ്മയെക്കുറിച്ച് ഒന്നും പറയുന്നില്ല.
എന്നാൽ, രാജ്യത്തു വൻ യുവജന പ്രക്ഷോഭം നടക്കുന്ന പൗരത്വ നിയമ ഭേദഗതി, ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നിവയെക്കുറിച്ച് രാഹുൽ നേരിട്ടു പരാമർശം നടത്തിയില്ല. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരേ "യുവ ആക്രോശ് റാലി' എന്ന പേരിലാണ് ജയ്പൂരിൽ യൂത്ത് കോൺഗ്രസ് റാലി സംഘടിപ്പിച്ചത്.
മോദിയുടെ ഭരണത്തിൽ രാജ്യത്തെ വ്യവസായികൾക്കു മാത്രമാണ് നേട്ടം. കർഷകരെയും യുവാക്കളെയും അവഗണിക്കുകയാണു ചെയ്യുന്നത്. രാജ്യത്തെ 15 വ്യവസായികൾക്കു മാത്രമാണു മോദിയുടെ ഭരണത്തിൽ കൂടുതൽ നേട്ടമെന്നും രാഹുൽ പറഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് എന്നിവർ റാലിയിൽ പങ്കെടുത്തു.
ദേശീയ തൊഴിലില്ലായ്മാ രജിസ്റ്റർ പോസ്റ്റർ രാഹുൽ പ്രകാശനം ചെയ്തു
ജയ്പുർ: യുവ ആക്രോശ് റാലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യൂത്ത് കോൺഗ്രസിന്റെ ദേശീയ തൊഴിലില്ലായ്മാ രജിസ്റ്റർ (എൻആർയു) പോസ്റ്റർ പ്രകാശം ചെയ്തു. ബിരുദമുണ്ട് ജോലിയില്ല, എന്റെ ജോലി എവിടെ, വാഗ്ദാനമല്ല ജോല്ലിയാണ് ആവശ്യം എന്നിവയാണ് പോസ്റ്ററിലെ മുദ്രാവാക്യങ്ങൾ.