ന്യൂഡൽഹി: നിർഭയ കേസിൽ ദയാഹർജി തള്ളിയതിനെതിരേ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി പരിഗണിക്കുമെന്നു സുപ്രീംകോടതി. ഹർജി നൽകിയതു ശ്രദ്ധയിൽ പെടുത്തിയതിനെത്തുടർന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഒന്നിനു വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ച സാഹചര്യത്തിൽ ഹർജിക്ക് അടിയന്തര പരിഗണന നൽകുമെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം കോടതി രജിസ്ട്രാറിന്റെ ശ്രദ്ധയിൽ പെടുത്താനും ചീഫ് ജസ്റ്റീസ് പ്രതിയുടെ അഭിഭാഷകനോടു നിർദേശിച്ചു.
മുകേഷ് സിംഗ് നൽകിയ ദയാഹർജി കഴിഞ്ഞ മാസം 16നാണ് രാഷ്ട്രപതി തള്ളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹർജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ മുകേഷ് സിംഗിന്റെ ആരോപണം. ഫെബ്രുവരി ഒന്നിനു വധശിക്ഷ നടപ്പിലാക്കുന്നതു മാറ്റിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ച സാഹചര്യത്തിൽ കേസ് ഇന്നോ നാളെയോ പരിഗണനയ്ക്ക് എടുക്കുമെന്നാണ് സൂചന.
മുകേഷ് സിംഗ് നൽകിയ ദയാഹർജി കഴിഞ്ഞ മാസം 16നാണ് രാഷ്ട്രപതി തള്ളിയത്. വിശദമായ പരിശോധനയില്ലാതെയാണ് ദയാഹർജി രാഷ്ട്രപതി തള്ളിയതെന്നാണ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ മുകേഷ് സിംഗിന്റെ ആരോപണം. ഫെബ്രുവരി ഒന്നിനു വധശിക്ഷ നടപ്പിലാക്കുന്നതു മാറ്റിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ച സാഹചര്യത്തിൽ കേസ് ഇന്നോ നാളെയോ പരിഗണനയ്ക്ക് എടുക്കുമെന്നാണ് സൂചന.