ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ വാലിൽകുത്തി ഇംഗ്ലണ്ട് മുന്നേറി. സ്റ്റൂവർട്ട് ബ്രോഡും (43) മാർക്ക് വുഡും (35 നോട്ടൗട്ട്) ചേർന്ന് വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ട് സ്ഥാപിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 400ൽ എത്തി. ബ്രോഡ് - വുഡ് കൂട്ടുകെട്ട് 82 റണ്‍സ് നേടി.
ഇംഗ്ലണ്ടിനായി ക്രോവ്ലി (66), ജോ റൂട്ട് (59), പോപ്പ് (56) എന്നിവർ അർധസെഞ്ചുറി നേടി. ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 60 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടു. പരന്പരയിൽ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്.
വാലിൽകുത്തി ഇംഗ്ലണ്ട്
12:29 AM Jan 26, 2020 | Deepika.com