ബെയ്ജിംഗ്: കൊറോണ വൈറസ് രോഗബാധ നിയന്ത്രണാതീതമായതോടെ ചൈനയിലെ ഉന്നത ഭരണനേതൃത്വം വിഷയം കൈകാര്യം ചെയ്യാൻ ഇടപെട്ടു. രാജ്യത്തെ ഏറ്റവും വലിയ അധികാര സംവിധാനമായ കമ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി നേരിട്ട് കാര്യങ്ങൾ നിരീക്ഷിക്കും. പ്രശ്നം കൈകാര്യം ചെയ്യാൻ ഒരു ഉന്നതാധികാര കമ്മിറ്റിയെ സ്റ്റാൻഡിംഗ് കമ്മിറ്റി നിയോഗിച്ചു.
ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷി ചിൻപിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്നതാകും ഉന്നതാധികാര കമ്മിറ്റി. എല്ലാ പ്രവിശ്യകളിലും വംശീയവിഭാഗങ്ങളിലുമുള്ളവർ രോഗബാധ തടയാൻ കൂട്ടായി പരിശ്രമിക്കണമെന്നു പ്രസിഡന്റ് ഷി ആഹ്വാനം ചെയ്തു.
വിഷയത്തിൽ ഭരണകൂടത്തെ വിമർശിച്ചു പല റിപ്പോർട്ടുകളും ഹോങ്കോംഗിലെയും വിദേശത്തെയും മാധ്യമങ്ങളിൽ വന്നതോടെയാണ് ഈ അസാധാരണ നടപടി. രോഗം ഒരു ഡസനിലേറെ വിദേശരാജ്യങ്ങളിലേക്കു പടർന്നിട്ടുമുണ്ട്.
വൈറസ് ബാധിച്ച ഡോക്ടറും മരിച്ചു
ചൈനയിലെ 34 പ്രവിശ്യകളിൽ 31-ലും കൊറോണ വൈറസ് ബാധ പടർന്നതോടെ മരണസംഖ്യ 41 ആയി ഉയർന്നു. 26 പ്രവിശ്യകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 5.6 കോടി ജനങ്ങളുടെ യാത്രകൾ വിലക്കിക്കൊണ്ടു 18 നഗരങ്ങളിൽ നിയന്ത്രണം പ്രഖ്യാപിച്ചു. ഹോങ്കോംഗിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാലയങ്ങൾക്കു രണ്ടാഴ്ചകൂടി അവധി നല്കുകയും ചെയ്തു. ചൈനയിൽ 1300-ലേറെപ്പേരിൽ രോഗബാധ കണ്ടെത്തി.
യൂറോപ്പിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശനിയാഴ്ചയോടെ ചൈനയ്ക്കു പുറത്തു 12 രാജ്യങ്ങളിലാണ് രോഗബാധ കണ്ടത്.
ഫ്രാൻസിൽ മൂന്നുപേർക്കു രോഗം കണ്ടെത്തി. ബ്രിട്ടനിൽ 14 പേരെ പരിശോധിച്ചെങ്കിലും ആരിലും രോഗബാധയില്ല. വുഹാനിൽനിന്ന് എത്തിയ മൂന്നുപേരടക്കം നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഓസ്ട്രേലിയ അറിയിച്ചു. അമേരിക്കയിൽ രണ്ടുപേരിൽ രോഗം കണ്ടെത്തി. നേപ്പാളിൽ ഒരാൾക്കും മലേഷ്യയിൽ നാലു പേർക്കും രോഗം സ്ഥിരീകരിച്ചു.
ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണു രോഗബാധ വ്യാപകമായത്. വെള്ളിയാഴ്ച അവിടെ 15 പേർകൂടി മരിച്ചു.
വൈറസ് ബാധിതരെ ചികിത്സിച്ചിരുന്ന രണ്ടു ഡോക്ടർമാർ മരിച്ചു. 62 വയസുള്ള ലിയാംഗ് വുഡോംഗ് കൊറോണ വൈറസ് ബാധകൊണ്ടാണു മരിച്ചത്. ജിയാംഗ് ജിജുൻ എന്ന ഡോക്ടർ ഹൃദ്രോഗം മൂലം മരിച്ചു.
സൗകര്യങ്ങൾ ഇല്ല
വുഹാനിൽ വേണ്ടത്ര ഡോക്ടർമാരും സഹായികളുമില്ലാത്തതിനാൽ 400 സൈനിക ഡോക്ടർമാരെ അടിയന്തരമായി അവിടേക്ക് അയച്ചു. ആശുപത്രികളിൽ വേണ്ടത്ര മുഖാവരണങ്ങളും മറ്റു സുരക്ഷാ സാമഗ്രികളും ഇല്ലെന്നു പരാതിയുണ്ട്.
ആശുപത്രികളിൽ സ്ഥലസൗകര്യമില്ലാത്തതിനാൽ രോഗികളെ പരിശോധിക്കുകപോലും ചെയ്യാതെ മടക്കിവിടുന്നതായി റിപ്പോർട്ടുണ്ട്. വുഹാനിൽ അടിയന്തരമായി 1000 കിടക്കകൾ ഉള്ള ഒരു ആശുപത്രി നിർമിച്ചുവരികയാണ്. ഈയാഴ്ച അവസാനത്തോടെ അതു തയാറാകും. 1300 കിടക്കകൾ ഉള്ള മറ്റൊന്നുകൂടി നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 1.1 കോടി ജനങ്ങൾ ഉള്ള വുഹാനിലാണ് ഏറ്റവും കൂടുതൽ പേർക്കു രോഗം ബാധിച്ചത്.
ചൈന പുറത്തുവിടുന്ന കണക്കുകൾ ശരിയല്ലെന്ന സംശയം വിദേശമാധ്യമങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വുഹാൻ ഒരു വലിയ വ്യാപാര-വിദ്യാഭ്യാസ കേന്ദ്രമായതിനാൽ അവിടെനിന്നു രാജ്യം മുഴുവനിലേക്കും ദിവസേന പതിനായിരങ്ങൾ പോകുന്നുണ്ട്. അവർ വഴി കൂടുതൽ വേഗം രോഗം പടർന്നിരിക്കും എന്നാണ് ആശങ്ക.
ചൈനീസ് പ്രസിഡന്റും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷി ചിൻപിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന സ്റ്റാൻഡിംഗ് കമ്മിറ്റിയാണ് ഈ തീരുമാനമെടുത്തത്. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്നതാകും ഉന്നതാധികാര കമ്മിറ്റി. എല്ലാ പ്രവിശ്യകളിലും വംശീയവിഭാഗങ്ങളിലുമുള്ളവർ രോഗബാധ തടയാൻ കൂട്ടായി പരിശ്രമിക്കണമെന്നു പ്രസിഡന്റ് ഷി ആഹ്വാനം ചെയ്തു.
വിഷയത്തിൽ ഭരണകൂടത്തെ വിമർശിച്ചു പല റിപ്പോർട്ടുകളും ഹോങ്കോംഗിലെയും വിദേശത്തെയും മാധ്യമങ്ങളിൽ വന്നതോടെയാണ് ഈ അസാധാരണ നടപടി. രോഗം ഒരു ഡസനിലേറെ വിദേശരാജ്യങ്ങളിലേക്കു പടർന്നിട്ടുമുണ്ട്.
വൈറസ് ബാധിച്ച ഡോക്ടറും മരിച്ചു
ചൈനയിലെ 34 പ്രവിശ്യകളിൽ 31-ലും കൊറോണ വൈറസ് ബാധ പടർന്നതോടെ മരണസംഖ്യ 41 ആയി ഉയർന്നു. 26 പ്രവിശ്യകളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 5.6 കോടി ജനങ്ങളുടെ യാത്രകൾ വിലക്കിക്കൊണ്ടു 18 നഗരങ്ങളിൽ നിയന്ത്രണം പ്രഖ്യാപിച്ചു. ഹോങ്കോംഗിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വിദ്യാലയങ്ങൾക്കു രണ്ടാഴ്ചകൂടി അവധി നല്കുകയും ചെയ്തു. ചൈനയിൽ 1300-ലേറെപ്പേരിൽ രോഗബാധ കണ്ടെത്തി.
യൂറോപ്പിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ശനിയാഴ്ചയോടെ ചൈനയ്ക്കു പുറത്തു 12 രാജ്യങ്ങളിലാണ് രോഗബാധ കണ്ടത്.
ഫ്രാൻസിൽ മൂന്നുപേർക്കു രോഗം കണ്ടെത്തി. ബ്രിട്ടനിൽ 14 പേരെ പരിശോധിച്ചെങ്കിലും ആരിലും രോഗബാധയില്ല. വുഹാനിൽനിന്ന് എത്തിയ മൂന്നുപേരടക്കം നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചതായി ഓസ്ട്രേലിയ അറിയിച്ചു. അമേരിക്കയിൽ രണ്ടുപേരിൽ രോഗം കണ്ടെത്തി. നേപ്പാളിൽ ഒരാൾക്കും മലേഷ്യയിൽ നാലു പേർക്കും രോഗം സ്ഥിരീകരിച്ചു.
ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണു രോഗബാധ വ്യാപകമായത്. വെള്ളിയാഴ്ച അവിടെ 15 പേർകൂടി മരിച്ചു.
വൈറസ് ബാധിതരെ ചികിത്സിച്ചിരുന്ന രണ്ടു ഡോക്ടർമാർ മരിച്ചു. 62 വയസുള്ള ലിയാംഗ് വുഡോംഗ് കൊറോണ വൈറസ് ബാധകൊണ്ടാണു മരിച്ചത്. ജിയാംഗ് ജിജുൻ എന്ന ഡോക്ടർ ഹൃദ്രോഗം മൂലം മരിച്ചു.
സൗകര്യങ്ങൾ ഇല്ല
വുഹാനിൽ വേണ്ടത്ര ഡോക്ടർമാരും സഹായികളുമില്ലാത്തതിനാൽ 400 സൈനിക ഡോക്ടർമാരെ അടിയന്തരമായി അവിടേക്ക് അയച്ചു. ആശുപത്രികളിൽ വേണ്ടത്ര മുഖാവരണങ്ങളും മറ്റു സുരക്ഷാ സാമഗ്രികളും ഇല്ലെന്നു പരാതിയുണ്ട്.
ആശുപത്രികളിൽ സ്ഥലസൗകര്യമില്ലാത്തതിനാൽ രോഗികളെ പരിശോധിക്കുകപോലും ചെയ്യാതെ മടക്കിവിടുന്നതായി റിപ്പോർട്ടുണ്ട്. വുഹാനിൽ അടിയന്തരമായി 1000 കിടക്കകൾ ഉള്ള ഒരു ആശുപത്രി നിർമിച്ചുവരികയാണ്. ഈയാഴ്ച അവസാനത്തോടെ അതു തയാറാകും. 1300 കിടക്കകൾ ഉള്ള മറ്റൊന്നുകൂടി നിർമിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 1.1 കോടി ജനങ്ങൾ ഉള്ള വുഹാനിലാണ് ഏറ്റവും കൂടുതൽ പേർക്കു രോഗം ബാധിച്ചത്.
ചൈന പുറത്തുവിടുന്ന കണക്കുകൾ ശരിയല്ലെന്ന സംശയം വിദേശമാധ്യമങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വുഹാൻ ഒരു വലിയ വ്യാപാര-വിദ്യാഭ്യാസ കേന്ദ്രമായതിനാൽ അവിടെനിന്നു രാജ്യം മുഴുവനിലേക്കും ദിവസേന പതിനായിരങ്ങൾ പോകുന്നുണ്ട്. അവർ വഴി കൂടുതൽ വേഗം രോഗം പടർന്നിരിക്കും എന്നാണ് ആശങ്ക.