കാഠ്മണ്ഡു: ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ മധ്യസ്ഥതയ്ക്കു താത്പര്യം അറിയിച്ച് നേപ്പാൾ. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സാർക്ക് കൂട്ടായ്മ പുനരുജ്ജീവിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഇതിനു മുന്നിട്ടിറങ്ങുന്നതെന്ന് നേപ്പാളി വൃത്തങ്ങൾ പറഞ്ഞതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
മധ്യസ്ഥതാ താത്പര്യം നേപ്പാൾ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചോ എന്നതിൽ വ്യക്തതയില്ല. ഇന്ത്യ ഇതു തള്ളിക്കളയാനാണു സാധ്യത. ഏതാനും ദിവസം മുന്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യസ്ഥതാ താത്പര്യം അറിയിച്ചിരുന്നു. ഉഭയകക്ഷി പ്രശ്നത്തിൽ മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ടെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
എട്ട് രാജ്യങ്ങൾ ഉൾപ്പെടുന്ന സാർക്ക് കൂട്ടായ്മ മരവിച്ചു കിടക്കുന്നതിൽ നേപ്പാളിന് ആശങ്കയുണ്ട്. 2014ൽ നേപ്പാളിലാണ് അവസാന സാർക്ക് ഉച്ചകോടി നടന്നത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, 2016ൽ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന സാർക്ക് ഉച്ചകോടിയിൽനിന്ന് ഇന്ത്യ പിന്മാറി. ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നിവരും പിന്മാറിയതോടെ ഉച്ചകോടി റദ്ദാക്കപ്പെട്ടു. പാക്കിസ്ഥാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യ കഴിഞ്ഞ മൂന്നു വർഷമായി സാർക്കിൽനിന്നു വിട്ടുനിൽക്കുകയാണ്.
മധ്യസ്ഥതാ താത്പര്യം നേപ്പാൾ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചോ എന്നതിൽ വ്യക്തതയില്ല. ഇന്ത്യ ഇതു തള്ളിക്കളയാനാണു സാധ്യത. ഏതാനും ദിവസം മുന്പ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മധ്യസ്ഥതാ താത്പര്യം അറിയിച്ചിരുന്നു. ഉഭയകക്ഷി പ്രശ്നത്തിൽ മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ടെന്നാണ് ഇന്ത്യ പ്രതികരിച്ചത്.
എട്ട് രാജ്യങ്ങൾ ഉൾപ്പെടുന്ന സാർക്ക് കൂട്ടായ്മ മരവിച്ചു കിടക്കുന്നതിൽ നേപ്പാളിന് ആശങ്കയുണ്ട്. 2014ൽ നേപ്പാളിലാണ് അവസാന സാർക്ക് ഉച്ചകോടി നടന്നത്. ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, 2016ൽ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന സാർക്ക് ഉച്ചകോടിയിൽനിന്ന് ഇന്ത്യ പിന്മാറി. ബംഗ്ലാദേശ്, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ എന്നിവരും പിന്മാറിയതോടെ ഉച്ചകോടി റദ്ദാക്കപ്പെട്ടു. പാക്കിസ്ഥാൻ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യ കഴിഞ്ഞ മൂന്നു വർഷമായി സാർക്കിൽനിന്നു വിട്ടുനിൽക്കുകയാണ്.