ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതികൾ തിഹാർ ജയിലധികൃതർക്കെതിരേ കോടതിയിൽ. ദയാഹർജി നൽകുന്നതിനും തിരുത്തൽ ഹർജി നൽകുന്നതിനും ആവശ്യമായ രേഖകൾ നൽകുന്നില്ലെന്ന് ആരോപിച്ചാണ് മുകേഷ് സിംഗ് ഒഴികെയുള്ള പ്രതികൾ ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകനായ എ.പി. സിംഗ് മുഖേനെ നൽകിയ ഹർജി കോടതി ഇന്നു പരിഗണിക്കും.
വധശിക്ഷ വിധിച്ചതിനെതിരേ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകുന്നതിനുള്ള രേഖകൾ നൽകുന്നില്ലെന്നു പവൻ ഗുപ്ത, അക്ഷയ് കുമാർ എന്നിവരാണ് ആരോപിച്ചിരിക്കുന്നത്. മറ്റുള്ള പ്രതികളായ വിനയ് കുമാർ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജികൾ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ പുതിയ നീക്കം നടത്തിയിരിക്കുന്നത്. കുറ്റകൃത്യ സമയത്ത് തനിക്കു പ്രായപൂർത്തിയായില്ലെന്നു ചൂണ്ടിക്കാട്ടി പവൻ ഗുപ്ത നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.
ജയിൽ ചട്ടങ്ങൾ പ്രകാരം രാഷ്ട്രപതി ദയാഹർജി തള്ളിക്കഴിഞ്ഞാൽ ശിക്ഷ നടപ്പിലാക്കുന്നതിനു മുന്പ് 14 ദിവസത്തെ നിയമപരമായ സമയം നൽകണമെന്നാണു വ്യവസ്ഥ. നിലവിൽ മുകേഷ് സിംഗ് നൽകിയ ദയാഹർജി തള്ളിയതിനു പിന്നാലെയാണ് ഫെബ്രുവരി ഒന്നിനു ശിക്ഷ നടപ്പിലാക്കുന്നതിനായി മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഇപ്പോൾ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകുന്നതിനായി രണ്ടു പ്രതികൾ കോടതിയെ സമീപിച്ചതിനാൽ ശിക്ഷ നടപ്പിലാക്കുന്നത് കൂടുതൽ നീളുമെന്നാണ് സൂചന.
വധശിക്ഷ വിധിച്ചതിനെതിരേ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകുന്നതിനുള്ള രേഖകൾ നൽകുന്നില്ലെന്നു പവൻ ഗുപ്ത, അക്ഷയ് കുമാർ എന്നിവരാണ് ആരോപിച്ചിരിക്കുന്നത്. മറ്റുള്ള പ്രതികളായ വിനയ് കുമാർ, മുകേഷ് സിംഗ് എന്നിവരുടെ തിരുത്തൽ ഹർജികൾ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികൾ പുതിയ നീക്കം നടത്തിയിരിക്കുന്നത്. കുറ്റകൃത്യ സമയത്ത് തനിക്കു പ്രായപൂർത്തിയായില്ലെന്നു ചൂണ്ടിക്കാട്ടി പവൻ ഗുപ്ത നൽകിയ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.
ജയിൽ ചട്ടങ്ങൾ പ്രകാരം രാഷ്ട്രപതി ദയാഹർജി തള്ളിക്കഴിഞ്ഞാൽ ശിക്ഷ നടപ്പിലാക്കുന്നതിനു മുന്പ് 14 ദിവസത്തെ നിയമപരമായ സമയം നൽകണമെന്നാണു വ്യവസ്ഥ. നിലവിൽ മുകേഷ് സിംഗ് നൽകിയ ദയാഹർജി തള്ളിയതിനു പിന്നാലെയാണ് ഫെബ്രുവരി ഒന്നിനു ശിക്ഷ നടപ്പിലാക്കുന്നതിനായി മരണ വാറണ്ട് പുറപ്പെടുവിച്ചത്. ഇപ്പോൾ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകുന്നതിനായി രണ്ടു പ്രതികൾ കോടതിയെ സമീപിച്ചതിനാൽ ശിക്ഷ നടപ്പിലാക്കുന്നത് കൂടുതൽ നീളുമെന്നാണ് സൂചന.