ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ പഴയ ഫീസ് ഘടനയിൽ തന്നെ രജിസ്ട്രേഷൻ നടത്താൻ ഡൽഹി ഹൈക്കോടതിയുടെ താത്കാലിക അനുമതി.
ജെഎൻയു വിദ്യാർഥി യൂണിയന്റെ ഹർജിയിലാണ് കോടതിയുടെ നടപടി. പുതിയ അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. പഴയ നിരക്കിൽ തന്നെ ഹോസ്റ്റൽ പ്രവേശനത്തിനും കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു.
നേരത്തെ ഉണ്ടായിരുന്ന ഫീസ് നിരക്ക് കുത്തനെ ഉയർത്തി സർവകലാശാലയും ഹോസ്റ്റൽ ഭരണസമിതിയും കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണമെന്നാണ് ഹർജിയിലൂടെ വിദ്യാർഥി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടത്.
പഴയ ഫീസിൽ തന്നെ ശൈത്യകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ഹർജിയിൽ ജെഎൻയു അധികൃതർ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.
ശൈത്യകാല രജിസ്ട്രേഷൻ നടത്താത്ത വിദ്യാർഥികൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ പഴയ ഹോസ്റ്റൽ മാനുവൽ പ്രകാരം രജിസ്ട്രേഷൻ നടത്താൻ അനുവദിക്കണം. വൈകി രജിസ്ട്രേഷൻ നടത്തിയതിന്റെ പേരിൽ പിഴ ഈടാക്കാനോ പ്രത്യേക ഫീസ് ഈടാക്കാനോ പാടില്ല. 2019 ഒക്ടോബർ 28നു മുന്പ് നിലവിലുണ്ടായിരുന്ന പഴയ ഹോസ്റ്റൽ മാനുവൽ അനുസരിച്ച് റിസർവ് കാറ്റഗറിയിലുള്ള വിദ്യാർഥികൾക്ക് റൂം അനുവദിക്കണമെന്നും ജസ്റ്റീസ് രാജീവ് ശക്ധർ വിശദമാക്കി. ഫീസ് വർധനയ്ക്കെതിരേ സർവകലാശാലയിൽ ആരംഭിച്ച സമരം മൂന്നു മാസമായി തുടരുകയാണ്.
ജെഎൻയു വിദ്യാർഥി യൂണിയന്റെ ഹർജിയിലാണ് കോടതിയുടെ നടപടി. പുതിയ അധ്യയന വർഷത്തേക്കുള്ള രജിസ്ട്രേഷൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കണം. പഴയ നിരക്കിൽ തന്നെ ഹോസ്റ്റൽ പ്രവേശനത്തിനും കോടതി ഒരാഴ്ച കൂടി സമയം അനുവദിച്ചു.
നേരത്തെ ഉണ്ടായിരുന്ന ഫീസ് നിരക്ക് കുത്തനെ ഉയർത്തി സർവകലാശാലയും ഹോസ്റ്റൽ ഭരണസമിതിയും കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കണമെന്നാണ് ഹർജിയിലൂടെ വിദ്യാർഥി യൂണിയൻ നേതാക്കൾ ആവശ്യപ്പെട്ടത്.
പഴയ ഫീസിൽ തന്നെ ശൈത്യകാല സെമസ്റ്റർ രജിസ്ട്രേഷൻ നടത്തണമെന്നായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ഹർജിയിൽ ജെഎൻയു അധികൃതർ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം.
ശൈത്യകാല രജിസ്ട്രേഷൻ നടത്താത്ത വിദ്യാർഥികൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ പഴയ ഹോസ്റ്റൽ മാനുവൽ പ്രകാരം രജിസ്ട്രേഷൻ നടത്താൻ അനുവദിക്കണം. വൈകി രജിസ്ട്രേഷൻ നടത്തിയതിന്റെ പേരിൽ പിഴ ഈടാക്കാനോ പ്രത്യേക ഫീസ് ഈടാക്കാനോ പാടില്ല. 2019 ഒക്ടോബർ 28നു മുന്പ് നിലവിലുണ്ടായിരുന്ന പഴയ ഹോസ്റ്റൽ മാനുവൽ അനുസരിച്ച് റിസർവ് കാറ്റഗറിയിലുള്ള വിദ്യാർഥികൾക്ക് റൂം അനുവദിക്കണമെന്നും ജസ്റ്റീസ് രാജീവ് ശക്ധർ വിശദമാക്കി. ഫീസ് വർധനയ്ക്കെതിരേ സർവകലാശാലയിൽ ആരംഭിച്ച സമരം മൂന്നു മാസമായി തുടരുകയാണ്.