ബെയ്ജിംഗ്: വുഹാൻ നഗരത്തിൽ കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ ആയിരം കിടക്കകളുള്ള ആശുപത്രിയുടെ നിർമാണം ആരംഭിച്ചെന്നും പത്തു ദിവസത്തിനകം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു.ഫെബ്രുവരി മൂന്നിന് ആശുപത്രി പ്രവർത്തിച്ചുതുടങ്ങും. നിർമാണജോലിക്കാർക്ക് പതിവിലും മൂന്നിരട്ടി കൂലിയാണു നൽകുന്നത്.
സാർസ് വൈറസ് രോഗബാധിതരെ ചികിത്സിക്കാൻ 2003ൽ ഇത്തരം ഒരു ആശുപത്രി ബെയ്ജിംഗ് പ്രാന്തത്തിൽ നിർമിച്ചിരുന്നു. ഇതിന് വെറും ആറുദിവസമേ എടുത്തുള്ളു.
കൊറോണ വൈറസ് പ്രതിരോധത്തിനായി വാക്സിൻ വികസിപ്പിക്കാൻ ചൈനീസ് യുഎസ് ശാസ്ത്രജ്ഞർ കൂട്ടായ ശ്രമം തുടങ്ങി.
വാക്സിൻ കണ്ടുപിടിക്കാൻ റഷ്യയും സ്വന്തനിലയിൽ ശ്രമിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടന യോഗം ചേർന്ന് വൈറസ് ബാധയെക്കുറിച്ചു ചർച്ച നടത്തി. ആരോഗ്യ അടിയന്തരാവസ്ഥ ഇപ്പോൾ പ്രഖ്യാപിക്കേണ്ടതില്ലെന്നാണു വിലയിരുത്തൽ. ഹോങ്കോംഗ്, മക്കാവു, തായ്വാൻ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണകൊറിയ, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്കും കൊറോണ വൈറസ് രോഗം പടർന്നിട്ടുണ്ട്.
സാർസ് വൈറസ് രോഗബാധിതരെ ചികിത്സിക്കാൻ 2003ൽ ഇത്തരം ഒരു ആശുപത്രി ബെയ്ജിംഗ് പ്രാന്തത്തിൽ നിർമിച്ചിരുന്നു. ഇതിന് വെറും ആറുദിവസമേ എടുത്തുള്ളു.
കൊറോണ വൈറസ് പ്രതിരോധത്തിനായി വാക്സിൻ വികസിപ്പിക്കാൻ ചൈനീസ് യുഎസ് ശാസ്ത്രജ്ഞർ കൂട്ടായ ശ്രമം തുടങ്ങി.
വാക്സിൻ കണ്ടുപിടിക്കാൻ റഷ്യയും സ്വന്തനിലയിൽ ശ്രമിക്കുന്നുണ്ട്.
ലോകാരോഗ്യ സംഘടന യോഗം ചേർന്ന് വൈറസ് ബാധയെക്കുറിച്ചു ചർച്ച നടത്തി. ആരോഗ്യ അടിയന്തരാവസ്ഥ ഇപ്പോൾ പ്രഖ്യാപിക്കേണ്ടതില്ലെന്നാണു വിലയിരുത്തൽ. ഹോങ്കോംഗ്, മക്കാവു, തായ്വാൻ, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണകൊറിയ, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങളിലേക്കും കൊറോണ വൈറസ് രോഗം പടർന്നിട്ടുണ്ട്.