ബെയ്ജിംഗ്: ഭീകരതയെ സഹായിക്കുന്ന പാക്കിസ്ഥാനെ കരിന്പട്ടികയിൽ പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തിനു തിരിച്ചടി. ഇപ്പോൾ പെട്ടിരിക്കുന്ന ‘ചാര’ പട്ടികയിൽനിന്നു വെള്ളപ്പട്ടികയിലേക്ക് പാക്കിസ്ഥാൻ കയറുന്നതിനു വഴിതെളിഞ്ഞു.
ഇവിടെ നടന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എടിഎഫ്) സമ്മേളനം പാക്കിസ്ഥാൻ നൽകിയ റിപ്പോർട്ട് സ്വീകരിച്ചു. ഭീകരതയ്ക്കെതിരേ പാക്കിസ്ഥാൻ എടുത്ത നടപടികൾ വിശദീകരിക്കുന്നതാണു റിപ്പോർട്ട്.
അടുത്തമാസം പാരീസിൽ എഫ്എടിഎഫ് പൊതുയോഗം പാക്കിസ്ഥാനെ ‘ചാര’ പട്ടികയിൽനിന്നു മാറ്റാൻ. ഇതോടെ വഴി സുഗമമായി. 39 അംഗ ഗ്രൂപ്പിൽ 12 വോട്ടുകിട്ടിയാൽ പാക്കിസ്ഥാനു വെള്ളപ്പട്ടികയിലാകാം.
ചൈന, മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ ഉറച്ച പിന്തുണയുള്ള പാക്കിസ്ഥാന് അമേരിക്കയും പാശ്ചാത്യ ശക്തികളും കൂടി പിന്തുണ നൽകുമെന്നാണു സൂചന. അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറാൻ ഒരുങ്ങുന്ന അമേരിക്കയ്ക്കു പാക്കിസ്ഥാനെ പ്രീണിപ്പിക്കേണ്ട ആവശ്യമുണ്ട്.
‘ചാര’ പട്ടികയിൽനിന്നു മാറിയാൽ ഐഎംഎഫ്, ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയിൽനിന്നുള്ള ധനസഹായത്തിൽ പാക്കിസ്ഥാൻ അർഹമാകും.
ഭീകരർക്കുള്ള ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്കെതിരായ നീക്കത്തിന് 1989-ൽ രൂപം കൊടുത്തതാണ് എഫ്എടിഎഫ്.
ഇവിടെ നടന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ് എടിഎഫ്) സമ്മേളനം പാക്കിസ്ഥാൻ നൽകിയ റിപ്പോർട്ട് സ്വീകരിച്ചു. ഭീകരതയ്ക്കെതിരേ പാക്കിസ്ഥാൻ എടുത്ത നടപടികൾ വിശദീകരിക്കുന്നതാണു റിപ്പോർട്ട്.
അടുത്തമാസം പാരീസിൽ എഫ്എടിഎഫ് പൊതുയോഗം പാക്കിസ്ഥാനെ ‘ചാര’ പട്ടികയിൽനിന്നു മാറ്റാൻ. ഇതോടെ വഴി സുഗമമായി. 39 അംഗ ഗ്രൂപ്പിൽ 12 വോട്ടുകിട്ടിയാൽ പാക്കിസ്ഥാനു വെള്ളപ്പട്ടികയിലാകാം.
ചൈന, മലേഷ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ ഉറച്ച പിന്തുണയുള്ള പാക്കിസ്ഥാന് അമേരിക്കയും പാശ്ചാത്യ ശക്തികളും കൂടി പിന്തുണ നൽകുമെന്നാണു സൂചന. അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറാൻ ഒരുങ്ങുന്ന അമേരിക്കയ്ക്കു പാക്കിസ്ഥാനെ പ്രീണിപ്പിക്കേണ്ട ആവശ്യമുണ്ട്.
‘ചാര’ പട്ടികയിൽനിന്നു മാറിയാൽ ഐഎംഎഫ്, ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക്, യൂറോപ്യൻ യൂണിയൻ തുടങ്ങിയവയിൽനിന്നുള്ള ധനസഹായത്തിൽ പാക്കിസ്ഥാൻ അർഹമാകും.
ഭീകരർക്കുള്ള ധനസഹായം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്കെതിരായ നീക്കത്തിന് 1989-ൽ രൂപം കൊടുത്തതാണ് എഫ്എടിഎഫ്.