ന്യൂഡൽഹി: നേപ്പാളിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ നേപ്പാൾ ടൂറിസം വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നൽകി. കാഠ്മണ്ഡുവിലെ ത്രിഭുവൻ ടീച്ചിംഗ് ആശുപത്രിയിൽ ഇന്നലെ രാവിലെ 11ന് ആരംഭിച്ച പോസ്റ്റ്മോർട്ടം നടപടികൾ വൈകുന്നേരം നാലോടെ പൂർത്തിയായി. മൃതദേഹങ്ങൾ ഇന്നു രാവിലെ 11.30ന് കാഠ്മണ്ഡുവിൽ നിന്നുള്ള വിമാനത്തിൽ ഡൽഹിയിലെത്തിക്കുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചു.
തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍കുമാർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ്, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
റിസോർട്ട് മാനേജർ കെ.സി ശിവൻ പറയുന്നത് അനുസരിച്ച് മരിച്ചവർ ഉൾപ്പെടെയുള്ള യാത്രാ സംഘം തിങ്കളാഴ്ച രാത്രി ഒൻപതരയ്ക്കാണ് റിസോർട്ടിൽ എത്തിയത്. തണുപ്പിന്റെ ആധിക്യം മൂലം എട്ട് പേർ ഒരു മുറിയിൽ തന്നെ താമസിക്കുകയായിരുന്നു. ബാക്കിയുള്ളവർ മറ്റു മുറികളിലും തങ്ങി. എട്ടു പേർ തങ്ങിയിരുന്ന മുറിയുടെ വാതിലുകളും ജനലുകളെല്ലാം തന്നെ അകത്തു നിന്നു കുറ്റിയിട്ടിരുന്നു. ഇവർ താമസിച്ചിരുന്ന മുറിയിലെ ഹീറ്റർ ആദ്യം പ്രവർത്തിച്ചിരുന്നില്ല. പിന്നീട് പുലർച്ചെ ഒന്നരയ്ക്കുശേഷം റസ്റ്റോറന്റ് ജീവനക്കാരെ വിളിച്ചുണർത്തി നിർബന്ധപൂർവം ഹീറ്റർ മുറിയിൽ വയ്പിക്കുകയായിരുന്നു.
രാവിലെ റിസോർട്ട് ജീവനക്കാർ ചായയുമായി എത്തി വാതിലിൽ മുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തുറന്നില്ല. തുടർന്ന് വാതിൽ ബലംപ്രയോഗിച്ചു തുറന്നപ്പോഴാണ് കുട്ടികൾ ഉൾപ്പടെ എട്ടു പേരെയും അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍കുമാർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ്, കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരാണ് മരിച്ചത്.
റിസോർട്ട് മാനേജർ കെ.സി ശിവൻ പറയുന്നത് അനുസരിച്ച് മരിച്ചവർ ഉൾപ്പെടെയുള്ള യാത്രാ സംഘം തിങ്കളാഴ്ച രാത്രി ഒൻപതരയ്ക്കാണ് റിസോർട്ടിൽ എത്തിയത്. തണുപ്പിന്റെ ആധിക്യം മൂലം എട്ട് പേർ ഒരു മുറിയിൽ തന്നെ താമസിക്കുകയായിരുന്നു. ബാക്കിയുള്ളവർ മറ്റു മുറികളിലും തങ്ങി. എട്ടു പേർ തങ്ങിയിരുന്ന മുറിയുടെ വാതിലുകളും ജനലുകളെല്ലാം തന്നെ അകത്തു നിന്നു കുറ്റിയിട്ടിരുന്നു. ഇവർ താമസിച്ചിരുന്ന മുറിയിലെ ഹീറ്റർ ആദ്യം പ്രവർത്തിച്ചിരുന്നില്ല. പിന്നീട് പുലർച്ചെ ഒന്നരയ്ക്കുശേഷം റസ്റ്റോറന്റ് ജീവനക്കാരെ വിളിച്ചുണർത്തി നിർബന്ധപൂർവം ഹീറ്റർ മുറിയിൽ വയ്പിക്കുകയായിരുന്നു.
രാവിലെ റിസോർട്ട് ജീവനക്കാർ ചായയുമായി എത്തി വാതിലിൽ മുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തുറന്നില്ല. തുടർന്ന് വാതിൽ ബലംപ്രയോഗിച്ചു തുറന്നപ്പോഴാണ് കുട്ടികൾ ഉൾപ്പടെ എട്ടു പേരെയും അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്.