ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണമുന്നയിച്ച വനിതയ്ക്ക് പുനർനിയമനം നൽകി സുപ്രീം കോടതി.
പിരിച്ചുവിട്ട കാലയളവിലെ ശന്പളവും ആനുകുല്യങ്ങളും നൽകിക്കൊണ്ടാണ് ജോലിയിൽ പുനർ നിയമിച്ചത്. അതേസമയം, ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ അവർ അവധിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. ജൂണിയർ കോർട്ട് അസിസ്റ്റന്റായ അവർ 2018ലാണ് അന്നത്തെ ചീഫ് ജസ്റ്റീസ് ആയിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതി നൽകിയത്.
പരാതിയെ കുറിച്ച് സുപ്രീംകോടതിയുടെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിനു പിന്നാലെ ഇവരെ പിരിച്ചുവിടുകയായിരുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴന്പില്ലെന്നു കണ്ടെത്തിയ ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതി തള്ളുകയും ജസ്റ്റീസ് ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകുകയുമായിരുന്നു.
ചീഫ് ജസ്റ്റീസിനെതിരേ പരാതി നൽകിയതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആരോപണമുയർന്നിരുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രത്യക സമിതിയും രൂപീകരിച്ചിരുന്നു. യുവതി പരാതി നൽകിയതിനു പിന്നാലെ ഡൽഹി പോലീസിലുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളുടെ ജോലി നഷ്ടമായെന്നു അവർ വെളിപ്പെടുത്തിയിരുന്നു.
പിന്നീട് ഇവർ തിരികെ വീണ്ടും ജോലിക്കു കയറിയതായി വാർത്ത പുറത്തുവന്നു. സുപ്രീം കോടതിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചുവെന്ന് പരാതിക്കാരിക്കെതിരേ ഉണ്ടായ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് കേസ് അവസാനിപ്പിക്കുയായിരുന്നു.
പിരിച്ചുവിട്ട കാലയളവിലെ ശന്പളവും ആനുകുല്യങ്ങളും നൽകിക്കൊണ്ടാണ് ജോലിയിൽ പുനർ നിയമിച്ചത്. അതേസമയം, ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ അവർ അവധിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. ജൂണിയർ കോർട്ട് അസിസ്റ്റന്റായ അവർ 2018ലാണ് അന്നത്തെ ചീഫ് ജസ്റ്റീസ് ആയിരുന്ന രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതി നൽകിയത്.
പരാതിയെ കുറിച്ച് സുപ്രീംകോടതിയുടെ ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിനു പിന്നാലെ ഇവരെ പിരിച്ചുവിടുകയായിരുന്നു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളിൽ കഴന്പില്ലെന്നു കണ്ടെത്തിയ ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതി തള്ളുകയും ജസ്റ്റീസ് ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകുകയുമായിരുന്നു.
ചീഫ് ജസ്റ്റീസിനെതിരേ പരാതി നൽകിയതിനു പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നായിരുന്നു ആരോപണമുയർന്നിരുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാൻ വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രത്യക സമിതിയും രൂപീകരിച്ചിരുന്നു. യുവതി പരാതി നൽകിയതിനു പിന്നാലെ ഡൽഹി പോലീസിലുണ്ടായിരുന്ന ഇവരുടെ ബന്ധുക്കളുടെ ജോലി നഷ്ടമായെന്നു അവർ വെളിപ്പെടുത്തിയിരുന്നു.
പിന്നീട് ഇവർ തിരികെ വീണ്ടും ജോലിക്കു കയറിയതായി വാർത്ത പുറത്തുവന്നു. സുപ്രീം കോടതിയിൽ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി പറ്റിച്ചുവെന്ന് പരാതിക്കാരിക്കെതിരേ ഉണ്ടായ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് കേസ് അവസാനിപ്പിക്കുയായിരുന്നു.