ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ ചോദ്യംചെയ്തുള്ള ഹർജികൾ പരിഗണിച്ച സുപ്രീം കോടതിയുടെ ഒന്നാം നന്പർ കോടതിയിൽ തിക്കും തിരക്കും. അതൃപ്തി അറിയിച്ച് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ. കേസിലെ അഭിഭാഷകരും ഹർജികൾ പരിഗണിക്കുന്നതിനു മുന്പേ ആവശ്യമുന്നയിച്ചത്, തിരക്ക് ഒഴിവാക്കണമെന്ന കാര്യത്തിൽ. നിർണായക വിഷയങ്ങൾ പരിഗണിക്കുന്പോൾ ആർക്കൊക്കെ കോടതിയിൽ പ്രവേശിക്കാനാകുമെന്ന കാര്യത്തിൽ മാർഗരേഖ തയാറാക്കണമെന്ന് അറ്റോർണി ജനറലും ആവശ്യപ്പെട്ടു.
144ഓളം ഹർജിക്കാരും അവരുടെ അഭിഭാഷകരുമാണ് ഇപ്പോൾ കോടതിയിലുള്ളതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ തിരക്കിൽ വാദമുന്നയിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും അത് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും അഭിഭാഷകർ പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ്, നടപടിയെടുക്കുന്പോൾ ചിലരെ ബലപ്രയോഗത്തിലൂടെ മാറ്റേണ്ടി വരുമെന്നും സഹകരിക്കണമെന്നും നിരീക്ഷിച്ചു.
144ഓളം ഹർജിക്കാരും അവരുടെ അഭിഭാഷകരുമാണ് ഇപ്പോൾ കോടതിയിലുള്ളതെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ തിരക്കിൽ വാദമുന്നയിക്കുന്നത് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും അത് ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും അഭിഭാഷകർ പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കിയ ചീഫ് ജസ്റ്റീസ്, നടപടിയെടുക്കുന്പോൾ ചിലരെ ബലപ്രയോഗത്തിലൂടെ മാറ്റേണ്ടി വരുമെന്നും സഹകരിക്കണമെന്നും നിരീക്ഷിച്ചു.