ന്യൂഡൽഹി: എട്ടു മലയാളികളുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ.
മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കായി ത്രിഭുവൻ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇന്ത്യൻ എംബസിയുടെ ഡോക്ടറെ മെഡിക്കൽ കോളേജിലേക്ക് അയച്ചു. പോസ്റ്റ്മോർട്ടം ചെയ്യുന്പോഴും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടാവും. ഒപ്പമുണ്ടായിരുന്ന ഏഴുപേരെ നാട്ടിലെത്തിക്കാനാവശ്യമായ ക്രമീകരണങ്ങൾ എംബസി നിർവഹിക്കുമെന്നും മുരളീധരൻ അറിയിച്ചു.