ന്യൂഡൽഹി: ആരൊക്കെ എത്ര എതിർത്താലും പൗരത്വ നിയമ ഭേദഗതി പിൻവലിക്കുന്ന പ്രശ്നമില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആര് പ്രതിഷേധിക്കുന്നു എന്നതു പ്രശ്നമല്ല. നിയമം ഇവിടെത്തന്നെയുണ്ട്. ഇവിടെത്തന്നെ ഉണ്ടാകുകയും ചെയ്യുമെന്നു പറഞ്ഞ അമിത്ഷാ, വിഷയത്തിൽ പ്രതിപക്ഷത്തെ സംവാദത്തിനു വെല്ലുവിളിക്കുകയും ചെയ്തു. പ്രതിഷേധിക്കുന്നവർ തുടരട്ടെ; എന്നാൽ, സർക്കാർ പൗരത്വ നിയമ ഭേദഗതിയിൽനിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അമിത് ഷാ ആവർത്തിച്ചു വ്യക്തമാക്കി.
കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരേ നുണപ്രചാരണങ്ങൾ നടത്തുകയാണ്. രാഹുൽ ഗാന്ധിയെയും മമത ബാനർജിയെയും അഖിലേഷ് യാദവിനെയും മായാവതിയെയും രാജ്യത്തെവിടെ വച്ചും പൗരത്വ നിയമം സംബന്ധിച്ച് സംവാദത്തിനു വെല്ലുവിളിക്കുന്നു. ബില്ലിലെ ഏതെങ്കിലും വ്യവസ്ഥകളിൽ ആരുടെങ്കിലും പൗരത്വം എടുത്തുകളയുന്ന എന്തെങ്കിലും കാണിച്ചു തരാമോ എന്നും അമിത് ഷാ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. അഖിലേഷ് യാദവ് പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് എഴുതി ത്തയാറാക്കിയ പ്രസംഗം വായിക്കുകയാണു ചെയ്യുന്നത്.
എന്നാൽ, വിഷയത്തെക്കുറിച്ച് അഞ്ചു മിനിറ്റെങ്കിലും സ്വതന്ത്രമായി സംസാരിക്കാൻ ധൈര്യമുണ്ടോ എന്നും അമിത്ഷാ ചോദിച്ചു. പൗരത്വ നിയമത്തിനെതിരേ ഏറ്റവുമധികം പ്രതിഷേധമുയരുന്ന ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി.
ആദ്യം വിഭജനം വഴിയും പിന്നീട് നിഷ്ക്രിയത്വം മൂലവും കോണ്‍ഗ്രസാണ് ഇത്തരമൊരു നിയമനിർമാണത്തിലേക്കു വഴിതെളിച്ചത്. പത്തു വർഷക്കാലം യുപിഎ സർക്കാർ അധികാരത്തിൽ ഇരുന്നു. ആ സമയത്ത് പാക്കിസ്ഥാനിൽനിന്ന് ആലിയ, മാലിയ, ജമാലിയ ഒക്കെ പതിവായി ഇവിടെ വന്നു ഭീകരാക്രമണം നടത്തി പോയി. മൻമോഹൻ സിംഗ് അഥവാ മൗനി ബാബ ഇതിനെതിരേ ഒറ്റ അക്ഷരം പോലും മിണ്ടിയില്ല. പിന്നീട് ഉത്തർപ്രദേശിലെ ജനങ്ങളാണ് നരേന്ദ്ര മോദിക്കു മുന്നിൽ രണ്ടു ഭൂരിപക്ഷം നൽകി അധികാരത്തിൽ എത്തിച്ചതെന്നും അമിത് ഷാ പറഞ്ഞു.
ലോക്സഭയിൽ താനാണ് ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷം പരസ്യമായി ഈ നിയമത്തെക്കുറിച്ചു ചർച്ച ചെയ്യാൻ തയാറാകണം. ആരുടെ എങ്കിലും പൗരത്വം എടുത്തുകളയാനുള്ള വ്യവസ്ഥ ഇതിലുണ്ടെങ്കിൽ അതു തെളിയിച്ചു കാണിക്കാനും അമിത് ഷാ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നു മതപീഡനത്താൽ പുറത്താക്കപ്പെടുന്ന മുസ്ലിംകൾ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കു പൗരത്വം നൽകാനുള്ളതാണു ബില്ല്. അന്ധരായി ഇതിനെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കൾക്കു പ്രസ്തുത ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഭജനത്തിന്റെ കാലത്ത് ഹിന്ദു, സിക്ക്, ബുദ്ധ, ജൈന വിഭാഗങ്ങൾ ബംഗ്ലാദേശിൽ 30 ശതമാനവും പാക്കിസ്ഥാനിൽ 23 ശതമാനവുമായിരുന്നു. എന്നാൽ, ഇന്ന് അത് ഏഴും മൂന്നും ശതമാനമായി ചുരുങ്ങി. ഇത്രയധികം ആളുകൾ എവിടെപ്പോയിരിക്കും. ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുകയോ ചെയ്തിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നും വരുന്ന ന്യൂനപക്ഷ അഭയാർഥികൾക്ക് പൗരത്വം നൽകാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയപ്പോൾ പ്രതിപക്ഷം നിലവിളിക്കുകയാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസും സമാജ്വാദി പാർട്ടിയും പൗരത്വ നിയമ ഭേദഗതിക്കെതിരേ നുണപ്രചാരണങ്ങൾ നടത്തുകയാണ്. രാഹുൽ ഗാന്ധിയെയും മമത ബാനർജിയെയും അഖിലേഷ് യാദവിനെയും മായാവതിയെയും രാജ്യത്തെവിടെ വച്ചും പൗരത്വ നിയമം സംബന്ധിച്ച് സംവാദത്തിനു വെല്ലുവിളിക്കുന്നു. ബില്ലിലെ ഏതെങ്കിലും വ്യവസ്ഥകളിൽ ആരുടെങ്കിലും പൗരത്വം എടുത്തുകളയുന്ന എന്തെങ്കിലും കാണിച്ചു തരാമോ എന്നും അമിത് ഷാ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു. അഖിലേഷ് യാദവ് പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് എഴുതി ത്തയാറാക്കിയ പ്രസംഗം വായിക്കുകയാണു ചെയ്യുന്നത്.
എന്നാൽ, വിഷയത്തെക്കുറിച്ച് അഞ്ചു മിനിറ്റെങ്കിലും സ്വതന്ത്രമായി സംസാരിക്കാൻ ധൈര്യമുണ്ടോ എന്നും അമിത്ഷാ ചോദിച്ചു. പൗരത്വ നിയമത്തിനെതിരേ ഏറ്റവുമധികം പ്രതിഷേധമുയരുന്ന ഉത്തർപ്രദേശിലെ ലക്നൗവിൽ നിന്നായിരുന്നു അമിത് ഷായുടെ വെല്ലുവിളി.
ആദ്യം വിഭജനം വഴിയും പിന്നീട് നിഷ്ക്രിയത്വം മൂലവും കോണ്‍ഗ്രസാണ് ഇത്തരമൊരു നിയമനിർമാണത്തിലേക്കു വഴിതെളിച്ചത്. പത്തു വർഷക്കാലം യുപിഎ സർക്കാർ അധികാരത്തിൽ ഇരുന്നു. ആ സമയത്ത് പാക്കിസ്ഥാനിൽനിന്ന് ആലിയ, മാലിയ, ജമാലിയ ഒക്കെ പതിവായി ഇവിടെ വന്നു ഭീകരാക്രമണം നടത്തി പോയി. മൻമോഹൻ സിംഗ് അഥവാ മൗനി ബാബ ഇതിനെതിരേ ഒറ്റ അക്ഷരം പോലും മിണ്ടിയില്ല. പിന്നീട് ഉത്തർപ്രദേശിലെ ജനങ്ങളാണ് നരേന്ദ്ര മോദിക്കു മുന്നിൽ രണ്ടു ഭൂരിപക്ഷം നൽകി അധികാരത്തിൽ എത്തിച്ചതെന്നും അമിത് ഷാ പറഞ്ഞു.
ലോക്സഭയിൽ താനാണ് ബില്ലവതരിപ്പിച്ചത്. പ്രതിപക്ഷം പരസ്യമായി ഈ നിയമത്തെക്കുറിച്ചു ചർച്ച ചെയ്യാൻ തയാറാകണം. ആരുടെ എങ്കിലും പൗരത്വം എടുത്തുകളയാനുള്ള വ്യവസ്ഥ ഇതിലുണ്ടെങ്കിൽ അതു തെളിയിച്ചു കാണിക്കാനും അമിത് ഷാ പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നു മതപീഡനത്താൽ പുറത്താക്കപ്പെടുന്ന മുസ്ലിംകൾ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കു പൗരത്വം നൽകാനുള്ളതാണു ബില്ല്. അന്ധരായി ഇതിനെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കൾക്കു പ്രസ്തുത ന്യൂനപക്ഷങ്ങളെക്കുറിച്ച് ഒരു ആശങ്കയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിഭജനത്തിന്റെ കാലത്ത് ഹിന്ദു, സിക്ക്, ബുദ്ധ, ജൈന വിഭാഗങ്ങൾ ബംഗ്ലാദേശിൽ 30 ശതമാനവും പാക്കിസ്ഥാനിൽ 23 ശതമാനവുമായിരുന്നു. എന്നാൽ, ഇന്ന് അത് ഏഴും മൂന്നും ശതമാനമായി ചുരുങ്ങി. ഇത്രയധികം ആളുകൾ എവിടെപ്പോയിരിക്കും. ഒന്നുകിൽ കൊല്ലപ്പെടുകയോ അല്ലെങ്കിൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുകയോ ചെയ്തിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നും വരുന്ന ന്യൂനപക്ഷ അഭയാർഥികൾക്ക് പൗരത്വം നൽകാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ, ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ നടപ്പാക്കിയപ്പോൾ പ്രതിപക്ഷം നിലവിളിക്കുകയാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി.