അമരാവാതി: ആന്ധ്രപ്രദേശിൽ മൂന്നു തലസ്ഥാനങ്ങൾ സൃഷ്ടിക്കുകാൻ ഉദ്ദേശിച്ച് ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് കൊണ്ടുവന്ന ബിൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷമായ ടിഡിപി തടഞ്ഞു. പ്രതിപക്ഷ ബഹളത്തേത്തുടർന്ന് മൂന്നു തവണ സഭ പരിഞ്ഞു.
ആന്ധ്രയിൽ മൂന്നു ഭരണതലസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച രാത്രി നിയമസഭ പാസാക്കിയിരുന്നു. നിയമനിർമാണ സഭ അമരാവതിയിലും ഭരണനിർവഹണം (സെക്രട്ടേറിയറ്റ്) വിശാഖപട്ടണത്തും ഹൈക്കോടതി കർണൂലിലും സ്ഥാപിക്കുന്നതാണ് ബിൽ.
ബില്ലിനെതിരേ ടിഡിപി ലജിസ്ലേറ്റീവ് കൗൺസിലിൽ പ്രമേയം പാസാക്കി. 58 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷമായ ടിഡിപിക്കാണ് ഭൂരിപക്ഷം.
ആന്ധ്രയിൽ മൂന്നു ഭരണതലസ്ഥാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള ബിൽ തിങ്കളാഴ്ച രാത്രി നിയമസഭ പാസാക്കിയിരുന്നു. നിയമനിർമാണ സഭ അമരാവതിയിലും ഭരണനിർവഹണം (സെക്രട്ടേറിയറ്റ്) വിശാഖപട്ടണത്തും ഹൈക്കോടതി കർണൂലിലും സ്ഥാപിക്കുന്നതാണ് ബിൽ.
ബില്ലിനെതിരേ ടിഡിപി ലജിസ്ലേറ്റീവ് കൗൺസിലിൽ പ്രമേയം പാസാക്കി. 58 അംഗ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രതിപക്ഷമായ ടിഡിപിക്കാണ് ഭൂരിപക്ഷം.