ചെന്നൈ: 1971ൽ ദളിത് ചിന്തകൻ പെരിയാർ ഇ.വി. രാമസ്വാമിയുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ നടത്തിയ റാലിക്കെതിരേ താൻ നടത്തിയ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ രജനീകാന്ത്. പശ്ചാത്തപിക്കാനോ മാപ്പുപറയാനോ തന്നെ കിട്ടില്ലെന്നും ചെന്നൈ പയസ് ഗാർഡനിലെ വസതിയിലെത്തിയ മാധ്യമപ്രവർത്തകരോട് രജനി പറഞ്ഞു.
വിടുവായത്തമല്ലിത്. കേട്ടതും മാധ്യമങ്ങളിൽ അന്നു പ്രസിദ്ധീകരിച്ചതുമായ ലേഖനങ്ങളുമായാണ് ഞാൻ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. പെരിയാറിന്റെ നേതൃത്വത്തിൽ സേലത്തു നടന്ന റാലിക്കിടെ ശ്രീരാമന്റെയും സീതയുടെയും നഗ്ന ബിംബങ്ങൾ ചെരിപ്പുമാലയിട്ടു പ്രദർശിപ്പിച്ചു. ഞാൻ പറഞ്ഞത് എന്തോ അപരാധമായെന്നും മാപ്പുപറയണമെന്നാണ് ചിലരുടെ ആവശ്യം. നടക്കാത്ത സംഭവത്തെക്കുറിച്ചല്ല, തെളിവുകളോടെയാണു സംസാരിക്കുന്നതെന്നും 2017ൽ ഔട്ട്ലുക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം എടുത്തുയർത്തി രജനീകാന്ത് പറഞ്ഞു.
വിടുവായത്തമല്ലിത്. കേട്ടതും മാധ്യമങ്ങളിൽ അന്നു പ്രസിദ്ധീകരിച്ചതുമായ ലേഖനങ്ങളുമായാണ് ഞാൻ നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. പെരിയാറിന്റെ നേതൃത്വത്തിൽ സേലത്തു നടന്ന റാലിക്കിടെ ശ്രീരാമന്റെയും സീതയുടെയും നഗ്ന ബിംബങ്ങൾ ചെരിപ്പുമാലയിട്ടു പ്രദർശിപ്പിച്ചു. ഞാൻ പറഞ്ഞത് എന്തോ അപരാധമായെന്നും മാപ്പുപറയണമെന്നാണ് ചിലരുടെ ആവശ്യം. നടക്കാത്ത സംഭവത്തെക്കുറിച്ചല്ല, തെളിവുകളോടെയാണു സംസാരിക്കുന്നതെന്നും 2017ൽ ഔട്ട്ലുക്ക് മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം എടുത്തുയർത്തി രജനീകാന്ത് പറഞ്ഞു.